തിരുവനന്തപുരം: സ്കൂളിനുള്ളില്‍ പ്യൂണിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിമൂട് നവ്യാ ഭവനില്‍ നവീന്‍ (24) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ക്ലാസ് മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന അപകടത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന നവീന്‍ രണ്ടാഴ്ച മുമ്പാണ് തിരികെ ജോലിക്ക് പ്രവേശിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. Also Read: വിവാഹ വീട്ടില്‍ കൂട്ടത്തല്ല്; വധുവിന്റെ അച്ഛന് ഉള്‍പ്പെടെ മുപ്പതിലേറെ പേര്‍ക്ക് പരിക്ക്, ചികിത്സയില്‍
കഴിഞ്ഞ മൂന്നുവര്‍ഷമായി നവീന്‍ പിആര്‍ വില്യം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജോലി നോക്കി വരികയായിരുന്നു. നവീന്റെ അച്ഛൻ ഇതേ സ്കൂളിലെ ക്ലര്‍ക്ക് ആയിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതല്‍ അന്വേഷണം നടത്തിയതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂ എന്ന് പൊലീസ് പറഞ്ഞു.
നവീന്‍ ഉപയോഗിച്ചിരുന്ന ബൈക്ക് സ്കൂള്‍ പരിസരത്തുണ്ടായിരുന്നു. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. കാട്ടാക്കട പോലീസ് മൃതദേഹം പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. നവ്യയാണ് ഹോദരി. ഒരു അപകടത്തില്‍ പരിക്കേറ്റ് കുറച്ചുനാളായി വീട്ടില്‍ കിടപ്പിലായിരുന്ന നവീന്‍ രണ്ടാഴ്ച മുമ്പാണ് ജോലിക്ക് തിരിച്ചെത്തിയതെന്നും ആത്മഹത്യയുടെ കാരണമെന്താണെന്ന് വ്യക്തതയില്ലെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
Read Latest Local News and Malayalam News
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
കഴിഞ്ഞ മൂന്നുവര്‍ഷമായി നവീന്‍ പിആര്‍ വില്യം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജോലി നോക്കി വരികയായിരുന്നു. നവീന്റെ അച്ഛൻ ഇതേ സ്കൂളിലെ ക്ലര്‍ക്ക് ആയിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതല്‍ അന്വേഷണം നടത്തിയതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂ എന്ന് പൊലീസ് പറഞ്ഞു.
നവീന്‍ ഉപയോഗിച്ചിരുന്ന ബൈക്ക് സ്കൂള്‍ പരിസരത്തുണ്ടായിരുന്നു. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. കാട്ടാക്കട പോലീസ് മൃതദേഹം പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. നവ്യയാണ് ഹോദരി. ഒരു അപകടത്തില്‍ പരിക്കേറ്റ് കുറച്ചുനാളായി വീട്ടില്‍ കിടപ്പിലായിരുന്ന നവീന്‍ രണ്ടാഴ്ച മുമ്പാണ് ജോലിക്ക് തിരിച്ചെത്തിയതെന്നും ആത്മഹത്യയുടെ കാരണമെന്താണെന്ന് വ്യക്തതയില്ലെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
Read Latest Local News and Malayalam News
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം