തിരുവനന്തപുരം: കോവളം മുക്കോല ബൈപ്പാസ് റോഡില്‍ മുക്കോല പാലത്തിന് താഴെയുള്ള ഓടയില്‍ അസ്ഥികൂടം കണ്ടെത്തിയത് നാട്ടുകാരെ മണിക്കൂറുകളോളം ആശങ്കയിലാക്കി. പോലീസെത്തി പരിശോധിച്ചപ്പോള്‍ പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച അസ്ഥികൂടമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ആശങ്കയൊഴിഞ്ഞത്.
ഇതുവഴി കടന്നുപോയ യാത്രക്കാരനാണ് അസ്ഥികൂടം കിടക്കുന്നതായി വിഴിഞ്ഞം പോലീസിനെ അറിയിച്ചത്. ചാക്കില്‍ പൊതിഞ്ഞ നിലയില്‍ ഓടയില്‍ ഉപേക്ഷിച്ചിരിക്കുകയായിരുന്നു. തലയോട്ടിയുടെ കൂടെ നാലോളം കൈപ്പത്തികളുടെയും കൂടെ മറ്റ് ചില എല്ലുകളുമാണ് കണ്ടെത്തിയത്.
മനുഷ്യന്റെ അസ്ഥികൂടമെന്ന് തോന്നിയതോടെ നാട്ടുകാരും തടിച്ചുകൂടി. പോലീസിന്റെ ശാസ്ത്രീയ പരിശോധന സംഘവും വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ സംഘവും അസ്ഥികൂടം പരിശോധിച്ചതോടെയാണ് പ്ലാസ്റ്റിക് അസ്ഥികൂടമാണെന്ന് വ്യക്തമായതെന്ന് വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശി പറഞ്ഞു.
മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മാതൃകാ പഠനത്തിനായി രൂപപ്പെടുത്തിയ അസ്ഥികൾ ആണെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ ആരാണ് ഇവ മുക്കോല പാലത്തിന് സമീപത്തെ ഓടയില്‍ ഉപേക്ഷിച്ചതെന്ന് അറിയില്ല. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
സിനിമാ ഷൂട്ടിംഗിനോ ശാസ്ത്രമേള പ്രദര്‍ശനത്തിനോ വേണ്ടി നിര്‍മ്മിച്ച് ഉപയോഗം കഴിഞ്ഞ ശേഷം ഉപേക്ഷിച്ചതാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. 2018 ഫെബ്രുവരിയില്‍ കോവളത്ത് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ കൊലയാളികള്‍ക്കുള്ള ശിക്ഷാ വിധി വന്നത് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. വിധി വന്നതിന് പിന്നാലെ ഇത്തമൊരു സംഭവം സമീപ സ്ഥലത്ത് തന്നെ കണ്ടെത്തിയത് പ്രദേശവാസികളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു.
Read Latest Local News and Malayalam News
ഇതുവഴി കടന്നുപോയ യാത്രക്കാരനാണ് അസ്ഥികൂടം കിടക്കുന്നതായി വിഴിഞ്ഞം പോലീസിനെ അറിയിച്ചത്. ചാക്കില്‍ പൊതിഞ്ഞ നിലയില്‍ ഓടയില്‍ ഉപേക്ഷിച്ചിരിക്കുകയായിരുന്നു. തലയോട്ടിയുടെ കൂടെ നാലോളം കൈപ്പത്തികളുടെയും കൂടെ മറ്റ് ചില എല്ലുകളുമാണ് കണ്ടെത്തിയത്.
മനുഷ്യന്റെ അസ്ഥികൂടമെന്ന് തോന്നിയതോടെ നാട്ടുകാരും തടിച്ചുകൂടി. പോലീസിന്റെ ശാസ്ത്രീയ പരിശോധന സംഘവും വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ സംഘവും അസ്ഥികൂടം പരിശോധിച്ചതോടെയാണ് പ്ലാസ്റ്റിക് അസ്ഥികൂടമാണെന്ന് വ്യക്തമായതെന്ന് വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശി പറഞ്ഞു.
മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മാതൃകാ പഠനത്തിനായി രൂപപ്പെടുത്തിയ അസ്ഥികൾ ആണെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ ആരാണ് ഇവ മുക്കോല പാലത്തിന് സമീപത്തെ ഓടയില്‍ ഉപേക്ഷിച്ചതെന്ന് അറിയില്ല. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
സിനിമാ ഷൂട്ടിംഗിനോ ശാസ്ത്രമേള പ്രദര്‍ശനത്തിനോ വേണ്ടി നിര്‍മ്മിച്ച് ഉപയോഗം കഴിഞ്ഞ ശേഷം ഉപേക്ഷിച്ചതാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. 2018 ഫെബ്രുവരിയില്‍ കോവളത്ത് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ കൊലയാളികള്‍ക്കുള്ള ശിക്ഷാ വിധി വന്നത് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. വിധി വന്നതിന് പിന്നാലെ ഇത്തമൊരു സംഭവം സമീപ സ്ഥലത്ത് തന്നെ കണ്ടെത്തിയത് പ്രദേശവാസികളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു.
Read Latest Local News and Malayalam News