തിരുവനന്തപുരം: ബിസിനസില്‍ പങ്കാളിയാക്കി വന്‍ ലാഭ വിഹിതം ഉറപ്പു നല്‍കി പലരില്‍ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവിനെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് അരശുപറമ്പ് ജീവാ ഭവനില്‍ ജി ജിതിനാണ് (31) അറസ്റ്റിലായത്. ദുബായ്, സിംഗപ്പൂര്‍, കൊല്‍ക്കത്ത, ബെംഗളൂരു, മുംബൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ തനിക്ക് ബിസിനസ് ഉണ്ടെന്നും അതില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് ഇരട്ടിപ്പണം ലാഭമായി നല്‍കുമെന്നും വിശ്വസിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ഒന്നര ലക്ഷം മുതല്‍ 46 ലക്ഷം രൂപവരെ 41 പേരില്‍ നിന്നായി നാലു കോടിയോളം രുപ തട്ടിയെടുത്തതായാണ് പ്രാഥമിക കണക്ക്. കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായതായാണ് ആദ്യ സൂചനകള്‍. കഴിഞ്ഞ ദിവസം രാത്രി വട്ടപ്പാറയിലെ ഭാര്യ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം ആഡംബര ജീവിതം നയിക്കാനാണ് ഇയാള്‍ വിനിയോഗിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
നേരത്തെ പ്രമുഖ സിമൻ്റ് കമ്പനിയുടെ സെയില്‍സ് റെപ്രസൻ്റേറ്റീവ് ആയിരുന്നു ജിതിന്‍. 2017 ല്‍ ജോലി ഉപേക്ഷിച്ച ശേഷമാണ് തട്ടിപ്പിലേക്ക് തിരിഞ്ഞത്. ആദ്യം പണം നല്‍കിയ പലര്‍ക്കും 18 ശതമാനം വരെ പലിശ നല്‍കിയിരുന്നു. നിക്ഷേപകര്‍ക്ക് ഉറപ്പിനായി ബാങ്ക് ലോണിനുവേണ്ടി പണയപ്പെടുത്തിയ വീടിന്റെ പേരിലുള്ള കരാറോ വ്യാജ ഒപ്പിട്ട ചെക്ക് ലീഫുകളോ ആണ് ഇയാള്‍ നല്‍കിയിരുന്നത്. പണം തിരികെ ലഭിക്കാതായതോടെ നിക്ഷേപകര്‍ ഈ ചെക്കുമായി ബാങ്കിലെത്തിയപ്പോഴാണ് ഒപ്പ് വ്യാജമാണെന്നറിഞ്ഞത്.
പിന്നീട് ഇവര്‍ ജിതിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പലസ്ഥലങ്ങളിലായി മാറിമാറി താമസിച്ചിരുന്ന ഇയാളെ കണ്ടെത്താനും കഴിയാതായതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ കേസെടുത്ത പോലീസ് നെടുമങ്ങാട് എഎസ്പി രാജ് പ്രസാദിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനൊടുവിലാണ് വട്ടപ്പാറ കല്ലയത്തുള്ള ഭാര്യാ ഗൃഹത്തില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
ജിതിന്‍ കോടികള്‍ എവിടെ നിക്ഷേപിച്ചു എന്നതും കേരളത്തിന് പുറത്ത് ബന്ധങ്ങള്‍ ഉണ്ടോ എന്നതും സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാലോട് സിഐ സി കെ മനോജിന്റെ നേതൃത്വത്തില്‍ എട്ടംഗസംഘത്തെ അന്വേഷണം ഏല്‍പ്പിച്ചതായി നെടുമങ്ങാട് എഎസ്പി രാജ് പ്രസാദ് അറിയിച്ചു. പണം ആഡംബര ജീവിതം നയിക്കാന്‍ ഉപയോഗിച്ചു എന്നാണ് ജിതിന്‍ പോലീസിനു നല്‍കിയ മൊഴി.
സബ് ഇന്‍സ്‌പെക്ടര്‍മാരായ എസ് അന്‍സാരി, എസ് പ്രകാശ്, ഷിബു, സുനില്‍ലാല്‍, സജു, ഷൈനി കുമാരി, നെവില്‍ രാജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അറസ്റ്റ് വാര്‍ത്ത അറിഞ്ഞതോടെ കൂടുതല്‍ പേര്‍ പരാതിയുമായി എത്തുന്നുണ്ട്. ഇയാള്‍ സംസ്ഥാനത്തിന് പുറത്തു തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
നേരത്തെ പ്രമുഖ സിമൻ്റ് കമ്പനിയുടെ സെയില്‍സ് റെപ്രസൻ്റേറ്റീവ് ആയിരുന്നു ജിതിന്‍. 2017 ല്‍ ജോലി ഉപേക്ഷിച്ച ശേഷമാണ് തട്ടിപ്പിലേക്ക് തിരിഞ്ഞത്. ആദ്യം പണം നല്‍കിയ പലര്‍ക്കും 18 ശതമാനം വരെ പലിശ നല്‍കിയിരുന്നു. നിക്ഷേപകര്‍ക്ക് ഉറപ്പിനായി ബാങ്ക് ലോണിനുവേണ്ടി പണയപ്പെടുത്തിയ വീടിന്റെ പേരിലുള്ള കരാറോ വ്യാജ ഒപ്പിട്ട ചെക്ക് ലീഫുകളോ ആണ് ഇയാള്‍ നല്‍കിയിരുന്നത്. പണം തിരികെ ലഭിക്കാതായതോടെ നിക്ഷേപകര്‍ ഈ ചെക്കുമായി ബാങ്കിലെത്തിയപ്പോഴാണ് ഒപ്പ് വ്യാജമാണെന്നറിഞ്ഞത്.
പിന്നീട് ഇവര്‍ ജിതിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പലസ്ഥലങ്ങളിലായി മാറിമാറി താമസിച്ചിരുന്ന ഇയാളെ കണ്ടെത്താനും കഴിയാതായതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ കേസെടുത്ത പോലീസ് നെടുമങ്ങാട് എഎസ്പി രാജ് പ്രസാദിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനൊടുവിലാണ് വട്ടപ്പാറ കല്ലയത്തുള്ള ഭാര്യാ ഗൃഹത്തില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
ജിതിന്‍ കോടികള്‍ എവിടെ നിക്ഷേപിച്ചു എന്നതും കേരളത്തിന് പുറത്ത് ബന്ധങ്ങള്‍ ഉണ്ടോ എന്നതും സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാലോട് സിഐ സി കെ മനോജിന്റെ നേതൃത്വത്തില്‍ എട്ടംഗസംഘത്തെ അന്വേഷണം ഏല്‍പ്പിച്ചതായി നെടുമങ്ങാട് എഎസ്പി രാജ് പ്രസാദ് അറിയിച്ചു. പണം ആഡംബര ജീവിതം നയിക്കാന്‍ ഉപയോഗിച്ചു എന്നാണ് ജിതിന്‍ പോലീസിനു നല്‍കിയ മൊഴി.
സബ് ഇന്‍സ്‌പെക്ടര്‍മാരായ എസ് അന്‍സാരി, എസ് പ്രകാശ്, ഷിബു, സുനില്‍ലാല്‍, സജു, ഷൈനി കുമാരി, നെവില്‍ രാജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അറസ്റ്റ് വാര്‍ത്ത അറിഞ്ഞതോടെ കൂടുതല്‍ പേര്‍ പരാതിയുമായി എത്തുന്നുണ്ട്. ഇയാള്‍ സംസ്ഥാനത്തിന് പുറത്തു തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ