തിരുവനന്തപുരം: തിരുവനന്തപുരം പാലോട് അമ്മയുടെ കാല് അടിച്ച് ഒടിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. പാലോട് സ്വദേശി ശാന്തുലാല് (42) നെയാണ് പാലോട് പോലീസ് അറസ്റ്റ് ചെയ്തത്. അമ്മയുടെ പേരിലുളള വസ്തുവകകള്‍ വീതം വച്ച് കൊടുക്കാത്തതിന് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും കമ്പി പാര കൊണ്ട് കാല് അടിച്ച് ഒടിക്കുകയും ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരായ കേസ്. Also Read: ആർഎസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊന്നിട്ട് 3 മാസം; പ്രതികളിൽ ഒരാൾ ഇപ്പോഴും കാണാ മറയത്ത്, കൊലപ്പെടുത്തേണ്ടവരുടെ പട്ടിക മുന്‍കൂട്ടി തയ്യാറാക്കി നടത്തിയ കേരളത്തിലെ ആദ്യ കൊലപാതകം
63 വയസ് പ്രായം ഉളള ചന്ദ്രികയാണ് മകന്റെ ആക്രമണത്തിന് ഇരയായത്. ചന്ദ്രികയുടെ പേരിലുള്ള 60 സെന്റ് വസ്തു നേരത്തെ മകന് എഴുതി നല്കിരുന്നു. ഇതുപോര എന്നുപറഞ്ഞ് നിരന്തരം വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസവും ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടായി.വീടിന് സമീപം നിന്ന ചന്ദ്രികയുടെ കാല് കമ്പി വടി കൊണ്ട് അടിച്ച് ഒടിക്കുകയും, പിടിച്ചു തള്ളിയപ്പോള്‍ തലപൊട്ടുകയും ചെയ്തു.
Also Read: എംഎൽഎയെ ചെളിയിൽ കുളിപ്പിച്ച് ജനങ്ങൾ; ചെളി വാരിയെറിയെറിഞ്ഞ് സ്ത്രീകൾ
നാട്ടുകാരാണ് ചന്ദ്രികയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി ചന്ദ്രികയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശാന്തുലാലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ കൊലപാത ശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
63 വയസ് പ്രായം ഉളള ചന്ദ്രികയാണ് മകന്റെ ആക്രമണത്തിന് ഇരയായത്. ചന്ദ്രികയുടെ പേരിലുള്ള 60 സെന്റ് വസ്തു നേരത്തെ മകന് എഴുതി നല്കിരുന്നു. ഇതുപോര എന്നുപറഞ്ഞ് നിരന്തരം വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസവും ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടായി.വീടിന് സമീപം നിന്ന ചന്ദ്രികയുടെ കാല് കമ്പി വടി കൊണ്ട് അടിച്ച് ഒടിക്കുകയും, പിടിച്ചു തള്ളിയപ്പോള്‍ തലപൊട്ടുകയും ചെയ്തു.
Also Read: എംഎൽഎയെ ചെളിയിൽ കുളിപ്പിച്ച് ജനങ്ങൾ; ചെളി വാരിയെറിയെറിഞ്ഞ് സ്ത്രീകൾ
നാട്ടുകാരാണ് ചന്ദ്രികയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി ചന്ദ്രികയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശാന്തുലാലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ കൊലപാത ശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം