തിരുവനന്തപുരം: വർക്കലയിൽ അനുമതിയില്ലാതെ ഡിജെ പാർട്ടിയും മദ്യസൽക്കാരവും നടത്തിയ സ്വകാര്യ റിസോർട്ടിൽ പോലീസിന്റെ മിന്നൽ പരിശോധന. വർക്കല നോർത്ത് ക്ലബ്ബിൽ പ്രവർത്തിക്കുന്ന സൺ ഫ്രാൻസിസ്കോ എന്ന റിസോർട്ടിലായിരുന്നു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ആരംഭിച്ച പരിശോധന തുടരുകയാണ്. ഹിമാചൽ പ്രദേശ് സ്വദ്ദേശി ധരം ചന്ദ്, പൂവച്ചൽ സ്വദേശി ഷിജിൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥാപനം നടത്തിയിരുന്ന വിദേശ വനിതയ്ക്ക് റിസോർട്ടിൽ നടക്കുന്ന അനധികൃത പ്രവർത്തികൾക്ക് അറിവുണ്ടോയെന്ന് പോലീസ് പരിശോധിക്കുമെന്ന് വർക്കല എസ്എച്ച്ഒ സനോജ് എസ് അറിയിച്ചു.
റിസോർട്ടിൽ 500 രൂപ നിരക്കിലാണ് ഡിജെ പാർട്ടി നടത്തിയിരുന്നത്. കോക്ടൈൽ ഉൾപ്പെടെയുള്ള മദ്യം വിളമ്പിയുടെ ആഘോഷപരിപാടികൾ ഇവിടെ സ്ഥിരമായി നടക്കുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. 40 ബോട്ടിൽ ബിയറും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വിദേശ മദ്യ ശേഖരവും പരിശോധനയിൽ പിടികൂടി.
വർക്കല നഗരസഭ പൊളിച്ചു മാറ്റാൻ നോട്ടീസ് നൽകിയ റിസോർട്ടിലാണ് അധികൃതർ പരിശോധന നടത്തിയത്. നിർദേശം നൽകിയിരുന്നുവെങ്കിലും റിസോർട്ട് പൊളിച്ചു മാറ്റാൻ ഉടമസ്ഥർ തയാറായിരുന്നില്ല. നഗരസഭയുടെ അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന റിസോർട്ട് ആയതിനാൽ തന്നെ തുടർനടപടികൾ നഗരസഭയുമായി ആലോചിച്ച ശേഷമാവും കൈക്കൊള്ളുക.
Read Latest Local News and Malayalam News
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ആരംഭിച്ച പരിശോധന തുടരുകയാണ്. ഹിമാചൽ പ്രദേശ് സ്വദ്ദേശി ധരം ചന്ദ്, പൂവച്ചൽ സ്വദേശി ഷിജിൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥാപനം നടത്തിയിരുന്ന വിദേശ വനിതയ്ക്ക് റിസോർട്ടിൽ നടക്കുന്ന അനധികൃത പ്രവർത്തികൾക്ക് അറിവുണ്ടോയെന്ന് പോലീസ് പരിശോധിക്കുമെന്ന് വർക്കല എസ്എച്ച്ഒ സനോജ് എസ് അറിയിച്ചു.
റിസോർട്ടിൽ 500 രൂപ നിരക്കിലാണ് ഡിജെ പാർട്ടി നടത്തിയിരുന്നത്. കോക്ടൈൽ ഉൾപ്പെടെയുള്ള മദ്യം വിളമ്പിയുടെ ആഘോഷപരിപാടികൾ ഇവിടെ സ്ഥിരമായി നടക്കുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. 40 ബോട്ടിൽ ബിയറും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വിദേശ മദ്യ ശേഖരവും പരിശോധനയിൽ പിടികൂടി.
വർക്കല നഗരസഭ പൊളിച്ചു മാറ്റാൻ നോട്ടീസ് നൽകിയ റിസോർട്ടിലാണ് അധികൃതർ പരിശോധന നടത്തിയത്. നിർദേശം നൽകിയിരുന്നുവെങ്കിലും റിസോർട്ട് പൊളിച്ചു മാറ്റാൻ ഉടമസ്ഥർ തയാറായിരുന്നില്ല. നഗരസഭയുടെ അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന റിസോർട്ട് ആയതിനാൽ തന്നെ തുടർനടപടികൾ നഗരസഭയുമായി ആലോചിച്ച ശേഷമാവും കൈക്കൊള്ളുക.
Read Latest Local News and Malayalam News