ആപ്പ്ജില്ല

പോലീസ് സീൽ ചെയ്ത ​ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ചു, ദുരൂഹത, ആരോ കയറിയെന്ന് സംശയം

തിരുവനന്തപുരം: ഷാരോൺ രാജ് കൊലപാതക കേസിൽ പ്രതിയായ ​ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ച നിലയിൽ. പോലീസ് സീൽ ചെയ്ത പൂട്ടാണ് പൊളിച്ചത്. കേസിൽ നിർണ്ണായക തെളിവെടുപ്പ് നടക്കേണ്ടത് ഇവിടെയാണ്. ഇതിനിടയിലാണ് പോലീസ് സീൽ ചെയ്ത പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

Curated byനവീൻ കുമാർ ടിവി | Lipi 5 Nov 2022, 11:10 am
തിരുവനന്തപുരം: ഷാരോൺ രാജ് കൊലപാതക കേസിൽ പ്രതിയായ ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ച നിലയിൽ. പോലീസ് സീൽ ചെയ്ത പൂട്ടാണ് പൊളിച്ചത്. കേസിൽ നിർണ്ണായക തെളിവെടുപ്പ് നടക്കേണ്ടത് ഇവിടെയാണ്. ഇതിനിടയിലാണ് പോലീസ് സീൽ ചെയ്ത പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുന്നു.
Samayam Malayalam Greeshma
ഗ്രീഷ്മ


Also Read: ബസില്‍ കയറുന്നതിനിടെ വിദ്യാര്‍ഥിയെ വലിച്ച് താഴെയിട്ട് കണ്ടക്ടര്‍; കെെയിന്‍റെ എല്ല് പൊട്ടി, പരാതി

പോലീസ് സീൽ ചെയ്ത വാതിൽ തുറന്ന് ആരോ അകത്ത് കയറിയെന്നാണ് സംശയം. തമിഴ്നാട് പോലീസും പാറശ്ശാല പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അതേസമയം ഗ്രീഷ്മയെ കഴിഞ്ഞ ദിവസം കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. അന്വേഷണ സംഘം ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. പോലീസ് കസ്റ്റഡിയിലുള്ള അമ്മ സിന്ധു, അമ്മാവൻ നിർമൽ എന്നിവർക്കൊപ്പം ഇരുത്തിയും ചോദ്യം ചെയ്യുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

Also Read: ഷാരോണിനെ കൊന്നത് അന്ധവിശ്വാസത്തെ തുടര്‍ന്നോ? ഗ്രീഷ്മയെ അമ്മയ്ക്കും അമ്മാവനും ഒപ്പമിരുത്തി ചോദ്യം ചെയ്യാന്‍ പോലീസ്

മൂന്ന് പേരെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുന്നതോടെ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്ധവിശ്വാസത്തെ തുടർന്ന് മകനെ കൊന്നു എന്ന് ഷാരോണിന്റെ മാതാപിതാക്കൾ ആരോപിക്കുന്നത്. ഗ്രീഷ്മയെ കൊലപ്പെടുത്താൻ ഷാരോൺ വിഷം കൊണ്ടുവന്നതാകാനും സാധ്യതയില്ലെയെന്നാണ് കഴിഞ്ഞ ദിവസം പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നത്. ആ മുറിയിൽ എന്ത് നടന്നു എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

ഗ്രീഷ്മ ഷാരോണിനെ വിഷം കൊടുത്തു കൊലപ്പെടുത്തി എന്ന് പോലീസ് എഫ്ഐആറിൽ പറയുന്നില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. വാദപ്രതിവാദങ്ങൾക്ക് പിന്നാലെയാണ് ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിക്ക് കോടതി അനുമതി നൽകിയത്.

അതേസമയം, കേസന്വേഷേണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കുന്ന കാര്യത്തില്‍ ഡിജിപി അഡ്വക്കേറ്റ് ജനറലിനോട് നിയമപദേശം തേടും. കുറ്റകൃത്യത്തിന്റെ ആസൂത്രണവും തെളിവ് നശിപ്പിക്കലുമെല്ലാം തമിഴ്‌നാട്ടില്‍ നടന്നിട്ടുള്ളതിനാല്‍ കേസ് തമിഴ്‌നാട്ടിലേക്ക് കൈമറുന്നതാകും അഭികാമ്യമെന്നായിരുന്നു ജില്ലാ പ്രോസിക്യൂട്ടറുടെ നിയമോപദേശം. എന്നാല്‍ കേരളത്തില്‍ അന്വേഷണം നടത്തുന്നതിലും തടസ്സമില്ലെന്നായിരുന്നു ഒരു വിഭാഗം നിയമജ്ഞരുടെ നിര്‍ദ്ദേശം. ഈ സാഹചര്യത്തിലാണ് വ്യക്തക്കുവേണ്ടി വീണ്ടും ഉപദേശം തേടുന്നത്.

കേസ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് കന്യാകുമാരി എസ്.പി. ഹരികിരണ്‍ പ്രസാദ് പറഞ്ഞു. അതിര്‍ത്തിയിലെ പോലീസുദ്യോഗസ്ഥര്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സഹകരിക്കുന്നുണ്ട്. കേസ് കൈമാറണമെങ്കില്‍ പോലീസ് മേധാവികളാണ് ഇടപെടേണ്ടതെന്നും എസ്.പി. പറഞ്ഞു. തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥര്‍ പാറശ്ശാലയിലും രാമവര്‍മ്മന്‍ചിറയിലും എത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
ഓതറിനെ കുറിച്ച്
നവീൻ കുമാർ ടിവി
സമയം മലയാളം വാർത്താ പോർട്ടലിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് നവീൻ കുമാ‍ർ ടിവി. മൂന്ന് വർഷമായി സമയം മലയാളം വാർത്താവിഭാഗത്തിൻ്റെ ഭാഗമാണ്. 2012 മുതൽ മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. വർത്തമാനം പത്രത്തിലൂടെയാണ് മാധ്യമ മേഖലയിൽ സജീവമാകുന്നത്. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാ​ഗത്തിൽ വൺ ഇന്ത്യയിലായിരുന്നു തുടക്കം. 2020ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്