തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥര്‍ക്കെന്ന് പറഞ്ഞ് പോലീസുകാരന് മാങ്ങ വാങ്ങിയ സംഭവത്തില്‍ സസ്പെന്ഷന്. മാങ്ങ വാങ്ങി പണം നല്‍കാതെ മുങ്ങിയ പോലീസുകാരനെ എആര്‍ ക്യാമ്പിലേക്കാണ് സ്ഥലം മാറ്റിയത്. പോലീസുകാരനായി എത്തിയ ആള് കടയില്‍ നിന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ക്കും പോത്തന്‍കോട് സി.ഐയ്ക്കുമെന്നും പറഞ്ഞ് അഞ്ചു കിലോ മാമ്പഴമാണ് വാങ്ങിയത്. ഒടുവില്‍ ഒരു മാസമായിട്ടും പണം കിട്ടാതായതോടെ പോലീസിനോട് പരാതി പറഞ്ഞപ്പോഴാണ് പറ്റിയ അമളി കടക്കാരന് മനസിലായത്. പോത്തന്‍കോട് കരൂര്‍ ക്ഷേത്രത്തിന് സമീപം എം.എസ്. സ്റ്റോഴ്സ് ഉടമ ജി. മുരളീധരന് നായരാണ് കബളിക്കപ്പെട്ടത്. Also Read: തെരഞ്ഞെടുപ്പ് ഫലം വരും മുമ്പേ കര്‍ണാടകയില്‍ വൈദ്യുതി നിരക്ക് കൂട്ടി
കഴിഞ്ഞ മാസമാണ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കും പോത്തന്‍കോട് സിഐക്കും എന്ന പേരില്‍ പോത്തന്‍കോട് സ്റ്റേഷനിലെ പോലീസുകാരനെന്ന പേരില്‍ ഒരാള്‍ കടയില്‍ വന്ന് രണ്ട് കവറുകളിലായി അഞ്ച് കിലോ മാങ്ങ വാങ്ങിയത്. ഉന്നത ഉദ്യോഗസ്ഥര്‍ ഗൂഗിള്‍പേ വഴി പണം നല്‍കുമെന്ന് അറിയിച്ച് ഇയാള്‍ മാങ്ങയുമായി പോയി. പോത്തന്‍കോട് സിഐയും എസ്ഐയും പലപ്പോഴും ഈ കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങാറുള്ളതിനാല്‍ മുരളീധരന് നായര്‍ക്ക് സംശയം തോന്നിയതുമില്ല.
എന്നാല്‍, ഒരു മാസമായിട്ടും പണം കിട്ടാതായതോടെ കഴിഞ്ഞ ദിവസം കടയിലെത്തിയ സിഐയോട് കടയുടമ ഇക്കാര്യം പറഞ്ഞു. അപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം കടയുടമ മനസിലാക്കിയത്. തുടര്‍ന്ന് പോത്തന്‍കോട് സി.ഐ പരാതി എഴുതി വാങ്ങി. പോലീസുകാരനെതിരെ പരാതിപ്പെടാന്‍ ആദ്യം മടിച്ചെങ്കിലും സിഐയുടെ നിര്‍ബന്ധപ്രകാരം പരാതി നല്‍കുകയായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ഇതിനുശേഷം നടന്ന അന്വേഷണത്തില്‍ മാങ്ങ വാങ്ങി പണം നല്‍കാതെ കടന്നത് തന്റെ സ്റ്റേഷനിലെ പോലീസുകാരന് തന്നെയാണെന്ന് സിഐ ഉറപ്പിച്ചു. സംശയം തോന്നാത്ത വിധത്തില്‍ ആ പോലീസുകാരനെ വീണ്ടും കടയില്‍ എത്തിച്ച് കടക്കാരനെ കൊണ്ട് ഉറപ്പുവരുത്തുകയും ചെയ്തു. സംഭവത്തില്‍ നടപടിക്കു ശുപാര്‍ശ ചെയ്യുമെന്ന് പോത്തന്‍കോട് സിഐ ഡി. മിഥുന് പറഞ്ഞു.
Also Read: പത്ത് വയസുള്ള കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; യുവാവ് അറസ്റ്റില്‍
കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പച്ചക്കറി കടയില്‍ നിന്ന് സിവില്‍ പോലീസ് ഓഫീസര്‍ മാങ്ങ മോഷ്ടിച്ച സംഭവം കേരള പോലീസിന് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു. തുടര്‍ന്ന്, പോലീസുകാരനെ പിരിച്ചുവിട്ടതോടെയാണ് ആഭ്യന്തര വകുപ്പ് വിവാദത്തില്‍ നിന്ന് തലയൂരിയത്. എന്നാല്‍, ഇതിന്റെ ചൂടാറും മുമ്പേയാണ് പോലീസിനു നാണക്കേടായി തിരുവനന്തപുരം പോത്തന്‍കോട്ടും മാങ്ങാതട്ടിപ്പ് അരങ്ങേറിയത്.
Read Latest Local News and Malayalam News
കഴിഞ്ഞ മാസമാണ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കും പോത്തന്‍കോട് സിഐക്കും എന്ന പേരില്‍ പോത്തന്‍കോട് സ്റ്റേഷനിലെ പോലീസുകാരനെന്ന പേരില്‍ ഒരാള്‍ കടയില്‍ വന്ന് രണ്ട് കവറുകളിലായി അഞ്ച് കിലോ മാങ്ങ വാങ്ങിയത്. ഉന്നത ഉദ്യോഗസ്ഥര്‍ ഗൂഗിള്‍പേ വഴി പണം നല്‍കുമെന്ന് അറിയിച്ച് ഇയാള്‍ മാങ്ങയുമായി പോയി. പോത്തന്‍കോട് സിഐയും എസ്ഐയും പലപ്പോഴും ഈ കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങാറുള്ളതിനാല്‍ മുരളീധരന് നായര്‍ക്ക് സംശയം തോന്നിയതുമില്ല.
എന്നാല്‍, ഒരു മാസമായിട്ടും പണം കിട്ടാതായതോടെ കഴിഞ്ഞ ദിവസം കടയിലെത്തിയ സിഐയോട് കടയുടമ ഇക്കാര്യം പറഞ്ഞു. അപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം കടയുടമ മനസിലാക്കിയത്. തുടര്‍ന്ന് പോത്തന്‍കോട് സി.ഐ പരാതി എഴുതി വാങ്ങി. പോലീസുകാരനെതിരെ പരാതിപ്പെടാന്‍ ആദ്യം മടിച്ചെങ്കിലും സിഐയുടെ നിര്‍ബന്ധപ്രകാരം പരാതി നല്‍കുകയായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ഇതിനുശേഷം നടന്ന അന്വേഷണത്തില്‍ മാങ്ങ വാങ്ങി പണം നല്‍കാതെ കടന്നത് തന്റെ സ്റ്റേഷനിലെ പോലീസുകാരന് തന്നെയാണെന്ന് സിഐ ഉറപ്പിച്ചു. സംശയം തോന്നാത്ത വിധത്തില്‍ ആ പോലീസുകാരനെ വീണ്ടും കടയില്‍ എത്തിച്ച് കടക്കാരനെ കൊണ്ട് ഉറപ്പുവരുത്തുകയും ചെയ്തു. സംഭവത്തില്‍ നടപടിക്കു ശുപാര്‍ശ ചെയ്യുമെന്ന് പോത്തന്‍കോട് സിഐ ഡി. മിഥുന് പറഞ്ഞു.
Also Read: പത്ത് വയസുള്ള കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; യുവാവ് അറസ്റ്റില്‍
കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പച്ചക്കറി കടയില്‍ നിന്ന് സിവില്‍ പോലീസ് ഓഫീസര്‍ മാങ്ങ മോഷ്ടിച്ച സംഭവം കേരള പോലീസിന് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു. തുടര്‍ന്ന്, പോലീസുകാരനെ പിരിച്ചുവിട്ടതോടെയാണ് ആഭ്യന്തര വകുപ്പ് വിവാദത്തില്‍ നിന്ന് തലയൂരിയത്. എന്നാല്‍, ഇതിന്റെ ചൂടാറും മുമ്പേയാണ് പോലീസിനു നാണക്കേടായി തിരുവനന്തപുരം പോത്തന്‍കോട്ടും മാങ്ങാതട്ടിപ്പ് അരങ്ങേറിയത്.
Read Latest Local News and Malayalam News