തിരുവനന്തപുരം: സമൂഹ വ്യാപനം കണ്ടെത്തിയ പുല്ലുവിളയില്‍ പ്രതിഷേധം അതിരുകടന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് പന്ത്രണ്ടോടെയാണ് സ്ത്രീകളും കുട്ടികളും പുരുഷന്മാരുമുള്പ്പെട്ട 250 പേര് വരുന്ന സംഘം കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി മുന്നറിയിപ്പില്ലാതെ രംഗത്തിറങ്ങിയത്. പുല്ലുവിള ജംഗഷനില്‍ കൂട്ടം കൂടിയവര്‍ തൊട്ടടുത്ത് സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന താത്കാലിക ആശുപത്രിക്ക് നേരെ തിരിഞ്ഞു.
വോളന്റിയര്‍മാരെ മര്‍ദിച്ച സംഘം രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന മുറികളില്‍ മാസ്ക്ക് ധരിക്കാതെ കയറിയിറങ്ങി ഭീഷണി മുഴക്കി. പുല്ലുവിളക്കാര്‍ അല്ലാത്തവര്‍ ആശുപത്രി വിട്ട് പോകണമെന്നായിരുന്നു ഇവരുടെ ആവശ്യം. പുല്ലുവിളയിലെ കൊവിഡ് നിരീക്ഷണകേന്ദ്രത്തിലാണ് കരുംകുളം പഞ്ചായത്തിലെ ആളുകളെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചത്. പുല്ലുവിളിയുള്ളവര്ക്ക് പുറത്ത് ചികിത്സ ലഭ്യമല്ലെന്നിരിക്കെ പുറത്ത് നിന്നുള്ളവരെ പുല്ലുവിളയിലുള്ള കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലെത്തിക്കുന്നുവെന്ന പേരിലായിരുന്നു ആക്രമണമെന്ന് നിരീക്ഷണകേന്ദ്രത്തിലുണ്ടായിരുന്ന വൈലോപ്പിള്ളി സംസ്കൃതി ഭവന് വൈസ് ചെയര്മാന് വിനോദ് വൈശാഖി പറഞ്ഞു.
Also Read: അമ്മ മരിച്ചിട്ടില്ല; പറഞ്ഞതെല്ലാം കള്ളം, ഓട്ടോഡ്രൈവറെ പറ്റിച്ചയാള്‍ ഒടുവില്‍ പിടിയില്‍
രോഗവ്യാപനം കണ്ടെത്താന്‍ നടത്തിക്കൊണ്ടിരുന്ന ആന്റിജന്‍ ടെസറ്റും പ്രതിഷേധക്കാര്‍ തടസപ്പെടുത്തി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെയും റോഡില്‍ തടഞ്ഞു. പോലീസിന്റെയും ആരോഗ്യ വകുപ്പധികൃതരുടെയും ജനപ്രതിനിധികളുടെയും ഉപദേശങ്ങള്‍ക്കും മുന്നറിയിപ്പുകള്‍ക്കും ചെവികൊടുക്കാത്ത പ്രതിഷേധക്കാര്‍ പ്രദേശികവാദമുന്നയിച്ച് മണിക്കൂറുകളോളം തെരുവില്‍ അണിനിരന്നു.
Also Read: ഷോറൂമിന്റെ പൂട്ട് തകര്‍ത്ത് കള്ളന് അകത്തുകയറി; പ്രദര്‍ശനത്തിനു വച്ച ബൈക്കുമായി മുങ്ങി
നേരത്ത, പുല്ലുവിളയില്‍ അനാവശ്യ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത് എന്നാരോപിച്ചും നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. അനുരഞ്ജനത്തിന്റെ ഭാഗമായി അഡിഷണല്‍ തഹസില്‍ദാര്‍, നെയ്യാറ്റിന്‍കര ഡിവൈഎസ്പി, കാഞ്ഞിരംകുളം സിഐ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരുടെ പ്രതിനിധികളുമായി ഇന്നലെ രാവിലെ പൂവാറില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാല് വരെ കടകള്‍ തുറക്കാമെന്നും പത്താം തീയതി മുതല്‍ മീന്‍ പിടിക്കാന്‍ കടലില്‍ ഇറങ്ങാം എന്നിങ്ങനെയുള്ള ഇളവുകള്‍ അനുവദിച്ചു. കൂടാതെ പുതിയതുറയിലെ ബാരിക്കേഡ് പരണിയത്തിലേക്കും, പുല്ലുവിളയിലേത് കാഞ്ഞിരംകുളം കോളേജ് റോഡിന് സമീപത്തേക്കും മാറ്റി സ്ഥാപിക്കാന്‍ തീരുമാനമായരുന്നു. ചര്‍ച്ചകള്‍ കഴിഞ്ഞ ശേഷമാണ് വീണ്ടും പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി അധികൃതരെ ഞെട്ടിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.