ആപ്പ്ജില്ല

രാമന്‍ ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ സ്വത്തല്ല, സർക്കാർ നടപടിയിൽ നിന്ന് പിന്മാറണം; തുറന്നടിച്ച് രാഹുല്‍ ഈശ്വര്‍

ഭരണഘടനാസ്ഥാപനത്തിന് മുകളിൽ ഇത്തരത്തിൽ ഫ്ലക്സ് ഉയർത്തുന്നത് ശരിയല്ലെങ്കിലും ജയ് ശ്രീറാം വിളിക്കുന്നത് പാപമാണെന്ന് പറയുന്നതിനെ ന്യായീകരിക്കാനാവില്ലെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു

Lipi 20 Dec 2020, 9:33 am
തിരുവനന്തപുരം: പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപി ജയിച്ചതിന് പിന്നാലെ 'ജയ് ശ്രീറാം' എന്നെഴുതിയ ഫ്ലക്‌സ് പ്രദര്‍ശിപ്പിക്കുകയും നിയമവിരുദ്ധ നടപടിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍ രംഗത്ത്. ബാനര്‍ ഉയര്‍ത്തിയ നടപടി തിരുത്തപ്പെടേണ്ടതാണ്, എന്നാല്‍ ജയ് ശ്രീം റാം വിളിക്കുന്നത് ഒരു വലിയ പാപമായി ചിത്രീകരിക്കുന്നത് ഖേദകരമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
Samayam Malayalam rahul easwar
രാമന്‍ ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ സ്വത്തല്ലെന്ന് രാഹുൽ ഈശ്വർ


സഞ്ചാരികളെ ഇതിലേ... ഇതിലേ... കോവളം ബീച്ച് സജീവമായി, തീരത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക്

ഭരണഘടനാ സ്ഥാപനത്തില്‍ 'ജയ് ശ്രീ റാം' വിളിച്ചതിനെ നിരുത്സാഹപ്പെടുത്തണം. പക്ഷേ ജയ്ശ്രീറാം വിളിക്കുന്നത് വലിയ പാപമാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. മഹാത്മാ ഗാന്ധി രാമരാജ്യം സ്വപ്‌നംകണ്ട വ്യക്തിയാണ്. അദ്ദേഹം ജീവിക്കുമ്പോഴും മരിക്കുമ്പോഴും 'ജയ് ശ്രീ റാം' ചുണ്ടുകളില്‍ ധ്യാനിച്ചിരുന്നു. അള്ളാഹു അക്ബര്‍, ജയ് ശ്രീറാം എന്നൊക്കെ വിളിക്കരുത് എന്നു പറയുന്നത് കപടമതേതരത്വമാണ്. ജയ്ശ്രീറാം വിളിച്ചവര്‍ക്കെതിരെ 153 എ വകുപ്പിട്ട് കേസെടുക്കുന്നത് ദൗര്‍ഭാഗ്യകരവും അപലപനീയവുമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ഇരട്ടക്കൊലപാതകം നടന്ന തേമ്പാംമൂട്ടില്‍ വിജയം കോണ്‍ഗ്രസിന്; അങ്കലാപ്പിലായി സിപിഎം
ഭരണഘടനയില്‍ പോലും ശ്രീരാമന്റെ ചിത്രം ആലേഖനം ചെയ്തിട്ടുള്ള കാര്യം നമ്മള്‍ മറക്കരുത്. രാമന്‍ ഇന്ത്യയുടെ, ഏഷ്യയുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അത് ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ സ്വത്തല്ല. ജയ്ശ്രീറാം വിളിച്ചവര്‍ക്കെതിരെ കേസെടുത്ത നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. എല്ലാ പാര്‍ട്ടിയിലും ചില ആവേശ കമ്മിറ്റിക്കാര്‍ ഉണ്ടാവും. എല്ലാ രാഷട്രീയ നേതാക്കളും ഈ വിഷയത്തെ പക്വമായാണ് കൈകാര്യം ചെയ്തതെന്നും രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്