തിരുവനന്തപുരം: ആനവണ്ടിയുടെ ഏണിപ്പടിയിലും ചവിട്ടുപടിയിലും തൂങ്ങിക്കിടന്ന് സഹപാഠികള്‍ക്കൊപ്പം ആര്‍പ്പുവിളിയോടെ യാത്ര ചെയ്ത സ്കൂള്‍- കോളജ് പഠനകാലം ആര്‍ക്കാണ് മറക്കാനാവുക. അത്തരം അനുഭവങ്ങള്‍ ഓര്‍ത്തെടുത്തും പരസ്പരം പങ്കുവെച്ചും ജീവിതത്തിന്റെ മദ്ധ്യാഹ്നത്തിലെത്തിയ ആ പഴയ കളിക്കൂട്ടുകാര്‍ വീണ്ടുമൊരിക്കല്‍ കൂടി ആര്‍പ്പുവിളികളോടെ ആനവണ്ടിയില്‍ യാത്ര ചെയ്തത് വേറിട്ട കാഴ്ചയും അനുഭവവുമായി. Also Read: 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി', നാടകം പിറവി കൊണ്ടിട്ട് 70 വർഷം; പിന്നിട്ടത് പതിനായിരത്തിലധികം വേദികൾ
1988 - ബാച്ച് നെടുമങ്ങാട് സ്കൂള്‍ / പാരലല്‍ കോളജ് ഗ്രൂപ്പായ 'ഗ്രേറ്റ് ഫിഫ്റ്റി ' എന്ന പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് കെഎസ്ആര്‍ടിസി ബസില്‍ വിനോദ യാത്ര ഒരുക്കി വാര്‍ത്തയില്‍ ഇടം നേടിയത്. പൊതു ഗതാഗതത്തോടും കെഎസ്ആര്‍ടിസി ബസിനോടുമുള്ള ഇഷ്ടം ആണ് ഇങ്ങനെ യാത്ര ഒരുക്കാന്‍ പ്രചോദനമായത്.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
നെടുമങ്ങാട് നിന്നും ആനപ്പാറ റിസോര്‍ട്ട് വരെയായിരുന്നു യാത്ര. പാട്ടു പെട്ടി പോലുള്ള ആഡംബരം ഒന്നുമില്ലാതെ പാട്ടു പാടിയും പഴയ കാലത്തെ ചവിട്ടു പടിയില്‍ നിന്നുള്ള യാത്രകളും ഓര്‍ത്തെടുത്താണ് സംഘം പുറപ്പെട്ടത്. കെഎസ്ആര്‍ടിസി ബസിന് വെറും 6000 രൂപ മാത്രമാണ് വാടകയായി നല്‍കിയത്. രാവിലെ ആനപ്പെട്ടിയില്‍ എത്തിച്ച ശേഷം സംഘത്തെ ബസ് വൈകുന്നേരത്തോടെ തിരിച്ച് നെടുമങ്ങാട് എത്തിച്ചു.
വിതുര ഡിപ്പോയില്‍ എത്തിയപ്പോള്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്.ഭക്ഷണം കഴിക്കാനുള്ള സൗകര്യം ജീവനക്കാര്‍ ഒരുക്കി. കെഎസ്ആര്‍ടിസിയില്‍ എല്ലാ പേരും ഇതു പോലെയുള്ള വിനോദയാത്രകള്‍ സംഘടിപ്പിക എന്ന സന്ദേശം നല്‍കുക എന്നാണ് യാത്രയുടെ ലക്ഷ്യമെന്നും കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമീപനം വളരെ മികച്ചതാണെന്നും സംഘാടകര്‍ പറഞ്ഞു.
Also Read: പിതാവ് മരിച്ചതായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട് മകന്; പിന്നാലെ യുവാവിനെ പരുന്തുംപാറയിലെ ആത്മഹത്യാമുനമ്പില്‍ കാണാതായതായി പരാതി
വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 60 പേരാണ് ഗ്രേറ്റ് ഫിഫ്റ്റിയിലുള്ളത്. ചികിത്സാ ധനസഹായം, വിവാഹ ധനസഹായം തുടങ്ങി നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തി വരുന്നത്.
പാലങ്ങള്‍ വിദേശമാതൃകയില്‍ ദീപാലംകൃതമാക്കുന്നത് പരിഗണനയില്‍: മന്ത്രി മുഹമ്മദ് റിയാസ്
അടുത്ത വര്‍ഷത്തോടെ സംസ്ഥാനത്തെ 50 പാലങ്ങള്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കും വിധത്തില്‍ വിദേശമാതൃകയില്‍ ദീപാലകൃതമാക്കുന്നത് പരിഗണനയിലാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തിരുവമ്പാടി വഴിക്കടവ് പാലത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
2023 ഓടെ സംസ്ഥാനത്തെ 50 പാലങ്ങള്‍ വിദേശമാതൃകയില്‍ ദീപാലംകൃതമാക്കി വിനോദ കേന്ദ്രങ്ങളാക്കുമെന്ന് മന്ത്രി പറഞ്ഞു. 2025 ഓടെ പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡുകളില്‍ 50 ശതമാനവും ബി.എം ആന്റ് ബി.സി നിലവാരത്തിലേക്ക് മാറ്റും. മലയോര ഹൈവേയുടെ പ്രവൃത്തി 90 ശതമാനം പൂര്‍ത്തിയായതായും ഇത് മുഖ്യമന്ത്രിയുടെ സുപ്രധാന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയതായും മന്ത്രി പറഞ്ഞു. മലയോര ഹൈവേ യാഥാര്‍ത്ഥ്യമാവുന്നതോടെ മലയോര മേഖലയുടെ സമ്പൂര്‍ണ്ണ ഉണര്‍വ്വ് സാധ്യമാവും. കാര്‍ഷിക, ടൂറിസം മേഖലയില്‍ അനന്തസാധ്യതകള്‍ക്ക് വഴിവെക്കുമെന്നും മന്ത്രി പറഞ്ഞു.
പൊയിലിങ്ങാപുഴക്ക് കുറുകെ പുന്നക്കല്‍, തിരുവമ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് വഴിക്കടവ് പാലം. നബാര്‍ഡ് ആര് ഐ ഡി എഫില്‍ ഉള്‍പ്പെടുത്തി 5.53 കോടി രൂപ ചെലവഴിച്ചാണ് പാലം പുനര്‍ നിര്‍മ്മിക്കുന്നത്. 33 മീറ്റര്‍ നീളത്തില്‍ 2 സ്പാന്‍ ആയാണ് പാലം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇരു വശങ്ങളിലും 1.50 മീറ്റര്‍ വീതിയില്‍ ഫൂട്ട്പാത്തും 7.50 മീറ്റര്‍ വീതിയില്‍ കാരേജ് വേയും ഉള്‍പ്പെടെ ആകെ 11 മീറ്റര്‍ വീതിയാണ് പാലത്തിനുള്ളത്. പാലത്തിന്റെ അടിത്തറ ഓപ്പണ്‍ ഫൗണ്ടേഷനായാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പാലത്തിന് പുന്നക്കല്‍ ഭാഗത്തുനിന്നും 110 മീറ്ററും തിരുവമ്പാടി ഭാഗത്ത് 65 മീറ്ററും നീളത്തില്‍ അനുബന്ധ റോഡ് നിര്‍മ്മിക്കുന്നതും ഈ പ്രവൃത്തിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്.
Read Latest Local News and Malayalam News
1988 - ബാച്ച് നെടുമങ്ങാട് സ്കൂള്‍ / പാരലല്‍ കോളജ് ഗ്രൂപ്പായ 'ഗ്രേറ്റ് ഫിഫ്റ്റി ' എന്ന പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് കെഎസ്ആര്‍ടിസി ബസില്‍ വിനോദ യാത്ര ഒരുക്കി വാര്‍ത്തയില്‍ ഇടം നേടിയത്. പൊതു ഗതാഗതത്തോടും കെഎസ്ആര്‍ടിസി ബസിനോടുമുള്ള ഇഷ്ടം ആണ് ഇങ്ങനെ യാത്ര ഒരുക്കാന്‍ പ്രചോദനമായത്.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
നെടുമങ്ങാട് നിന്നും ആനപ്പാറ റിസോര്‍ട്ട് വരെയായിരുന്നു യാത്ര. പാട്ടു പെട്ടി പോലുള്ള ആഡംബരം ഒന്നുമില്ലാതെ പാട്ടു പാടിയും പഴയ കാലത്തെ ചവിട്ടു പടിയില്‍ നിന്നുള്ള യാത്രകളും ഓര്‍ത്തെടുത്താണ് സംഘം പുറപ്പെട്ടത്. കെഎസ്ആര്‍ടിസി ബസിന് വെറും 6000 രൂപ മാത്രമാണ് വാടകയായി നല്‍കിയത്. രാവിലെ ആനപ്പെട്ടിയില്‍ എത്തിച്ച ശേഷം സംഘത്തെ ബസ് വൈകുന്നേരത്തോടെ തിരിച്ച് നെടുമങ്ങാട് എത്തിച്ചു.
വിതുര ഡിപ്പോയില്‍ എത്തിയപ്പോള്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്.ഭക്ഷണം കഴിക്കാനുള്ള സൗകര്യം ജീവനക്കാര്‍ ഒരുക്കി. കെഎസ്ആര്‍ടിസിയില്‍ എല്ലാ പേരും ഇതു പോലെയുള്ള വിനോദയാത്രകള്‍ സംഘടിപ്പിക എന്ന സന്ദേശം നല്‍കുക എന്നാണ് യാത്രയുടെ ലക്ഷ്യമെന്നും കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമീപനം വളരെ മികച്ചതാണെന്നും സംഘാടകര്‍ പറഞ്ഞു.
Also Read: പിതാവ് മരിച്ചതായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട് മകന്; പിന്നാലെ യുവാവിനെ പരുന്തുംപാറയിലെ ആത്മഹത്യാമുനമ്പില്‍ കാണാതായതായി പരാതി
വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 60 പേരാണ് ഗ്രേറ്റ് ഫിഫ്റ്റിയിലുള്ളത്. ചികിത്സാ ധനസഹായം, വിവാഹ ധനസഹായം തുടങ്ങി നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തി വരുന്നത്.
പാലങ്ങള്‍ വിദേശമാതൃകയില്‍ ദീപാലംകൃതമാക്കുന്നത് പരിഗണനയില്‍: മന്ത്രി മുഹമ്മദ് റിയാസ്
അടുത്ത വര്‍ഷത്തോടെ സംസ്ഥാനത്തെ 50 പാലങ്ങള്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കും വിധത്തില്‍ വിദേശമാതൃകയില്‍ ദീപാലകൃതമാക്കുന്നത് പരിഗണനയിലാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തിരുവമ്പാടി വഴിക്കടവ് പാലത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
2023 ഓടെ സംസ്ഥാനത്തെ 50 പാലങ്ങള്‍ വിദേശമാതൃകയില്‍ ദീപാലംകൃതമാക്കി വിനോദ കേന്ദ്രങ്ങളാക്കുമെന്ന് മന്ത്രി പറഞ്ഞു. 2025 ഓടെ പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡുകളില്‍ 50 ശതമാനവും ബി.എം ആന്റ് ബി.സി നിലവാരത്തിലേക്ക് മാറ്റും. മലയോര ഹൈവേയുടെ പ്രവൃത്തി 90 ശതമാനം പൂര്‍ത്തിയായതായും ഇത് മുഖ്യമന്ത്രിയുടെ സുപ്രധാന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയതായും മന്ത്രി പറഞ്ഞു. മലയോര ഹൈവേ യാഥാര്‍ത്ഥ്യമാവുന്നതോടെ മലയോര മേഖലയുടെ സമ്പൂര്‍ണ്ണ ഉണര്‍വ്വ് സാധ്യമാവും. കാര്‍ഷിക, ടൂറിസം മേഖലയില്‍ അനന്തസാധ്യതകള്‍ക്ക് വഴിവെക്കുമെന്നും മന്ത്രി പറഞ്ഞു.
പൊയിലിങ്ങാപുഴക്ക് കുറുകെ പുന്നക്കല്‍, തിരുവമ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് വഴിക്കടവ് പാലം. നബാര്‍ഡ് ആര് ഐ ഡി എഫില്‍ ഉള്‍പ്പെടുത്തി 5.53 കോടി രൂപ ചെലവഴിച്ചാണ് പാലം പുനര്‍ നിര്‍മ്മിക്കുന്നത്. 33 മീറ്റര്‍ നീളത്തില്‍ 2 സ്പാന്‍ ആയാണ് പാലം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇരു വശങ്ങളിലും 1.50 മീറ്റര്‍ വീതിയില്‍ ഫൂട്ട്പാത്തും 7.50 മീറ്റര്‍ വീതിയില്‍ കാരേജ് വേയും ഉള്‍പ്പെടെ ആകെ 11 മീറ്റര്‍ വീതിയാണ് പാലത്തിനുള്ളത്. പാലത്തിന്റെ അടിത്തറ ഓപ്പണ്‍ ഫൗണ്ടേഷനായാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പാലത്തിന് പുന്നക്കല്‍ ഭാഗത്തുനിന്നും 110 മീറ്ററും തിരുവമ്പാടി ഭാഗത്ത് 65 മീറ്ററും നീളത്തില്‍ അനുബന്ധ റോഡ് നിര്‍മ്മിക്കുന്നതും ഈ പ്രവൃത്തിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്.
Read Latest Local News and Malayalam News