തിരുവനന്തപുരം: ആറ്റിങ്ങൽ സ്റ്റേഷനിൽ എത്തിയ അഭിഭാഷകനെ എസ്എച്ച്ഒ മർദിച്ചതിൽ പ്രതിഷേധിച്ച് അഭിഭാഷകർ ഇന്ന് കോടതി നടപടികൾ ബഹിഷ്കരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവങ്ങളുടെ തുടക്കം. വിവരാവകാശരേഖയുമായി ബന്ധപ്പെട്ട ആവശ്യത്തിന് ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെത്തിയ ആറ്റിങ്ങൽ ബാറിലെ അഭിഭാഷകൻ കിളിമാനൂർ സ്വദേശി മിഥുൻ മധുസൂദനനെ സി.ഐ. പ്രതാപചന്ദ്രൻ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവം വിവാദമായതിനെ തുടർന്ന് ഇന്നലെത്തന്നെ ആറ്റിങ്ങൽ സി ഐ പ്രതാപചന്ദ്രനെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് താൽക്കാലികമായി സ്ഥലം മാറ്റിയിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നു ഡി വൈ എസ് പി സുനീഷ് ബാബു അറിയിച്ചതനുസരിച്ചാണ് ഇന്നലെ അഭിഭാഷകർ പ്രതിഷേധം അവസാനിപ്പിച്ചത്. Also Read: ആദ്യം മയക്കുമരുന്നിന് അടിമയായി, ഒടുവിൽ പണത്തിന് വേണ്ടി വിൽപ്പനയും, കണ്ണൂരിൽ ലഹരി മാഫിയ പിടിമുറുക്കുന്നു? ഷാനിദിനെ കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
സംഭവത്തെക്കുറിച്ച് ബാർ അസോസിയേഷൻ ഭാരവാഹികൾ പറയുന്നതിങ്ങനെ: പോലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷകൻ സ്റ്റേഷനകത്ത് കയറിയതിനെ പാറാവുനിന്ന പോലീസുകാരൻ ചോദ്യംചെയ്തു. ഇത് ഇരുവരും തമ്മിൽ വാക്കേറ്റത്തിനിടയാക്കി. തുടർന്ന് പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി പോകാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മിഥുൻ ബാർ അസോസിയേഷൻ ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു.
Also Read: സിനിമ പ്രവർത്തകരുടെ മദ്യപാന സദസിൽ സംഘർഷം, ഒരാൾക്ക് കുത്തേറ്റു, സംഭവം പാലക്കാട് സിറ്റി ലോഡ്ജിൽ
ബാർ അസോസിയേഷൻ പ്രസിഡന്റ് രാജ്മോഹനും സെക്രട്ടറി ഷിഹാബുദീനും സ്റ്റേഷനിൽ എത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടറുമായി ചർച്ച നടത്തി പ്രശ്നം പരിഹരിച്ച ശേഷം പുറത്തേക്കിറങ്ങവേ യൂണിഫോമിൽ അല്ലാതിരുന്ന സിഐ പ്രതാപ ചന്ദ്രൻ ജീപ്പിൽ വന്നിറങ്ങി ലാത്തികൊണ്ട് മിഥുന്റെ മുതുകിൽ മൂന്ന് പ്രാവശ്യം മർദ്ദിക്കുകയും തടയാൻ ശ്രമിച്ച ബാർ അസോസിയേഷൻ ഭാരവാഹികളെ പിടിച്ചു പുറത്തേക്ക് തള്ളുകയും ചെയ്തുവെന്നാണ് പരാതി. മാത്രമല്ല, സിഐ അഭിഭാഷകർക്ക് നേരെ അസഭ്യവർഷം നടത്തിയെന്നും പരാതിയുണ്ട്.
ബാർ അസോസിയേഷൻ ഭാരവാഹികളെ പിടിച്ചുതള്ളിയതിനും ആകാരണമായി അഭിഭാഷകനെ ലാത്തികൊണ്ട് മർദിച്ചതിലും പ്രതിഷേധിച്ചുകൊണ്ട് നൂറോളം വരുന്ന അഭിഭാഷകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. തുടർന്ന് അഭിഭാഷകനെ മർദ്ദിച്ച സിഐക്കെതിരെ എഫ്ഐആർ ഇട്ടു കേസ് രജിസ്റ്റർ ചെയ്യണമെന്നും സി ഐയെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎസ്പിയുമായി ചർച്ച നടത്തി.
ഏകദേശം രണ്ട് മണിക്കൂറിനുശേഷം റൂറൽ എസ്പി ഓഫീസിൽ നിന്നും സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സ്റ്റുവർട്ട് സ്ഥലത്തെത്തി അസോസിയേഷൻ ഭാരവാഹികളുമായി ചർച്ച നടത്തി. ആരോപണവിധേയനായ സിഐ പ്രതാപചന്ദ്രനെ എസ് പി ഓഫീസിലേക്ക് ഒരാഴ്ചത്തേക്ക് സ്ഥലം മാറ്റിയതായും സിഐക്കെതിരെയും പാറാവുകാരനെതിരെയും അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ഉറപ്പു നൽകിയതിനെ തുടർന്നു പ്രതിഷേധക്കാർ സമരം അവസാനിപ്പിക്കുകയായിരുന്നു. നഗരത്തിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം അറിയിച്ചു കൊണ്ടാണ് സമരം അവസാനിപ്പിച്ചത്.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
TOPIC: Attingal Police Station, Advocate attacked by Police, Police attack against advocate Attingal, Thiruvananthapuram, Thiruvananthapuram News
സംഭവത്തെക്കുറിച്ച് ബാർ അസോസിയേഷൻ ഭാരവാഹികൾ പറയുന്നതിങ്ങനെ: പോലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷകൻ സ്റ്റേഷനകത്ത് കയറിയതിനെ പാറാവുനിന്ന പോലീസുകാരൻ ചോദ്യംചെയ്തു. ഇത് ഇരുവരും തമ്മിൽ വാക്കേറ്റത്തിനിടയാക്കി. തുടർന്ന് പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി പോകാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മിഥുൻ ബാർ അസോസിയേഷൻ ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു.
Also Read: സിനിമ പ്രവർത്തകരുടെ മദ്യപാന സദസിൽ സംഘർഷം, ഒരാൾക്ക് കുത്തേറ്റു, സംഭവം പാലക്കാട് സിറ്റി ലോഡ്ജിൽ
ബാർ അസോസിയേഷൻ പ്രസിഡന്റ് രാജ്മോഹനും സെക്രട്ടറി ഷിഹാബുദീനും സ്റ്റേഷനിൽ എത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടറുമായി ചർച്ച നടത്തി പ്രശ്നം പരിഹരിച്ച ശേഷം പുറത്തേക്കിറങ്ങവേ യൂണിഫോമിൽ അല്ലാതിരുന്ന സിഐ പ്രതാപ ചന്ദ്രൻ ജീപ്പിൽ വന്നിറങ്ങി ലാത്തികൊണ്ട് മിഥുന്റെ മുതുകിൽ മൂന്ന് പ്രാവശ്യം മർദ്ദിക്കുകയും തടയാൻ ശ്രമിച്ച ബാർ അസോസിയേഷൻ ഭാരവാഹികളെ പിടിച്ചു പുറത്തേക്ക് തള്ളുകയും ചെയ്തുവെന്നാണ് പരാതി. മാത്രമല്ല, സിഐ അഭിഭാഷകർക്ക് നേരെ അസഭ്യവർഷം നടത്തിയെന്നും പരാതിയുണ്ട്.
ബാർ അസോസിയേഷൻ ഭാരവാഹികളെ പിടിച്ചുതള്ളിയതിനും ആകാരണമായി അഭിഭാഷകനെ ലാത്തികൊണ്ട് മർദിച്ചതിലും പ്രതിഷേധിച്ചുകൊണ്ട് നൂറോളം വരുന്ന അഭിഭാഷകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. തുടർന്ന് അഭിഭാഷകനെ മർദ്ദിച്ച സിഐക്കെതിരെ എഫ്ഐആർ ഇട്ടു കേസ് രജിസ്റ്റർ ചെയ്യണമെന്നും സി ഐയെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎസ്പിയുമായി ചർച്ച നടത്തി.
ഏകദേശം രണ്ട് മണിക്കൂറിനുശേഷം റൂറൽ എസ്പി ഓഫീസിൽ നിന്നും സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സ്റ്റുവർട്ട് സ്ഥലത്തെത്തി അസോസിയേഷൻ ഭാരവാഹികളുമായി ചർച്ച നടത്തി. ആരോപണവിധേയനായ സിഐ പ്രതാപചന്ദ്രനെ എസ് പി ഓഫീസിലേക്ക് ഒരാഴ്ചത്തേക്ക് സ്ഥലം മാറ്റിയതായും സിഐക്കെതിരെയും പാറാവുകാരനെതിരെയും അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ഉറപ്പു നൽകിയതിനെ തുടർന്നു പ്രതിഷേധക്കാർ സമരം അവസാനിപ്പിക്കുകയായിരുന്നു. നഗരത്തിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം അറിയിച്ചു കൊണ്ടാണ് സമരം അവസാനിപ്പിച്ചത്.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
TOPIC: Attingal Police Station, Advocate attacked by Police, Police attack against advocate Attingal, Thiruvananthapuram, Thiruvananthapuram News