തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിതുര ബോണക്കാട് മേഖലയില്‍ പശുക്കള്‍ക്കു കുളമ്പ് രോഗം പടരുന്നു. രണ്ട് ആഴ്ചയ്ക്കു മുന്‍പു ഈ പ്രദേശത്ത് ഒരു പശുക്കുട്ടി ചത്തിരുന്നു. പെട്ടെന്നാണ് പശുകുട്ടി ചത്തുവീണത്. നിരവധി തവണ വിതുരയിലെ ഡോക്ടറെ വിളിച്ച് പറഞ്ഞെങ്കിലും സമയത്ത് എത്തിയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. Also Read: 'ഷാൻ സാഹിബിൻ്റെ വിധി നടപ്പിലാക്കും'; വത്സൻ തില്ലങ്കേരിക്കെതിരെ പ്രസംഗം; പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ കേസ്!
നൂറുകണക്കിന് പശുക്കളും പോത്തുകളുമുണ്ട് ഈ മേഖലയില്‍. മിക്ക പശുക്കള്‍ക്കും കാലില്‍ വ്രണം ആയി. ഇതു മറ്റു പശുക്കളിലേക്ക് അതിവേഗം പടര്‍ന്നു പിടിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പശുക്കളുടെ സ്രവം എടുത്തു പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നു അധികൃതര്‍ പറഞ്ഞു. പ്രദേശത്തെ നാല്പതോളം പശുക്കള്‍ക്കു മാത്രമാണു പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുള്ളതെന്നാണു വിവരം.
Also Read: ആസൂത്രണം പിഴച്ചു.. ആസൂത്രണ സമിതി ഓഫീസ് എട്ടുവർഷമായിട്ടും തുറന്നില്ല...
അധികൃതരുടെ ഭാഗത്തു നിന്നുള്ള മുന്‍ കരുതല്‍ നടപടി കാര്യക്ഷമമാകാതെ വന്നതോടെയാണു കൂടുതല്‍ പശുക്കളിലേക്ക് രോഗ വ്യാപനം നടന്നതെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. കൃത്യസമയത്ത് ഡോക്ടര്‍ പരിശോധനയ്ക്ക് എത്തിയില്ലെന്നും പരാതിയുണ്ട്. ബോണക്കാട് മേഖലയുടെ ജനങ്ങളുടെ മുഖ്യ വരുമാന മാര്‍ഗമായ പശുക്കളുടെയും പോത്തുകളുടെയും സംരക്ഷണത്തിനു പ്രതിരോധ കുത്തിവയ്പ് ഉള്‍പ്പെടെ ലഭ്യമാക്കാന്‍ പര്യാപ്തമായ നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
TOPIC: Foot-and-mouth disease spreads in Thiruvananthapuram, cow disease thiruvananthapuram, Thiruvananthapuram News, thiruvananthapuram, Foot-and-mouth disease
നൂറുകണക്കിന് പശുക്കളും പോത്തുകളുമുണ്ട് ഈ മേഖലയില്‍. മിക്ക പശുക്കള്‍ക്കും കാലില്‍ വ്രണം ആയി. ഇതു മറ്റു പശുക്കളിലേക്ക് അതിവേഗം പടര്‍ന്നു പിടിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പശുക്കളുടെ സ്രവം എടുത്തു പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നു അധികൃതര്‍ പറഞ്ഞു. പ്രദേശത്തെ നാല്പതോളം പശുക്കള്‍ക്കു മാത്രമാണു പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുള്ളതെന്നാണു വിവരം.
Also Read: ആസൂത്രണം പിഴച്ചു.. ആസൂത്രണ സമിതി ഓഫീസ് എട്ടുവർഷമായിട്ടും തുറന്നില്ല...
അധികൃതരുടെ ഭാഗത്തു നിന്നുള്ള മുന്‍ കരുതല്‍ നടപടി കാര്യക്ഷമമാകാതെ വന്നതോടെയാണു കൂടുതല്‍ പശുക്കളിലേക്ക് രോഗ വ്യാപനം നടന്നതെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. കൃത്യസമയത്ത് ഡോക്ടര്‍ പരിശോധനയ്ക്ക് എത്തിയില്ലെന്നും പരാതിയുണ്ട്. ബോണക്കാട് മേഖലയുടെ ജനങ്ങളുടെ മുഖ്യ വരുമാന മാര്‍ഗമായ പശുക്കളുടെയും പോത്തുകളുടെയും സംരക്ഷണത്തിനു പ്രതിരോധ കുത്തിവയ്പ് ഉള്‍പ്പെടെ ലഭ്യമാക്കാന്‍ പര്യാപ്തമായ നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
TOPIC: Foot-and-mouth disease spreads in Thiruvananthapuram, cow disease thiruvananthapuram, Thiruvananthapuram News, thiruvananthapuram, Foot-and-mouth disease