തിരുവനന്തപുരം: അഞ്ചുതെങ്ങിലെ മത്സ്യക്കച്ചവടക്കാരായ സ്ത്രീകള്‍ വിവിധയിടങ്ങളില്‍ ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് അഞ്ചുതെങ്ങ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ഇരമ്പി. ഞായറാഴ്ച മനുഷ്യച്ചങ്ങലയ്ക്ക് പിന്നാലെ ഇന്നലെ മീന്‍പിടിത്തവും കച്ചവടവും ഉപേക്ഷിച്ച് നാട്ടുകാര്‍ മുതലപ്പൊഴി അഞ്ചുതെങ്ങ് തീരദേശപാത ഉപരോധിച്ചു. Also Read: 9ല്‍ പഠനം നിര്‍ത്തി, 72-ാം വയസില്‍ പത്താം ക്ലാസ് പരീക്ഷയെഴുതി റോസി
അവനവന്‍ചേരിയില്‍ മത്സ്യത്തൊഴിലാളിക്ക് നേരെ നടന്ന അതിക്രമത്തില്‍ നഗരസഭാ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കും വരെ ശക്തമായ സമരം നടത്തുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് അവനവന്‍ചേരിയില്‍ മത്സ്യക്കച്ചവടം നടത്തുകയായിരുന്ന അല്‍ഫോണ്‍സയുടെ മത്സ്യം ആറ്റിങ്ങല്‍ നഗരസഭാ ജീവനക്കാര്‍ തട്ടിത്തെറിപ്പിച്ചത്. ജീവനക്കാരെ ന്യായീകരിച്ച നഗരസഭ ഇതുവരെയും അവര്‍ക്കെതിരെ നടപടി എടുത്തിട്ടില്ല.
Also Read: സോളാര്‍ പീഡന കേസില്‍ എഫ്ഐആര്‍; പ്രതികരണവുമായി അബ്ദുള്ളക്കുട്ടി
മുദ്രാവാക്യം വിളികളുമായി റോഡില്‍ ഇരിപ്പുറപ്പിച്ച മത്സ്യത്തൊഴിലാളികള്‍ അക്രമത്തിന് വിധേയയായ മേരിയുടേയും അല്ഫോന്സിയയുടേയും പേരിലുള്ള കേസുകള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ചു. കൈയേറ്റംചെയ്ത ജീവനക്കാരെ പുറത്താക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അഞ്ചുതെങ്ങ് മത്സ്യഗ്രാമം ഇടവകകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം ആരംഭിച്ചത്.
അഞ്ചുതെങ്ങ് സെന്റ് ജോസഫ് പള്ളി അങ്കണത്തില്‍നിന്ന് ആരംഭിച്ച ധര്‍ണ അഞ്ചുതെങ്ങ് ജങ്ഷനിലെത്തി റോഡുപരോധമായി മാറി. റോഡുപരോധം ഒന്നര മണിക്കൂറോളം തുടര്‍ന്നു. തീരദേശപാതയിലെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഫാദര്‍ ലൂസിയന്‍ തോമസ് ഉപരോധം ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിലും ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് മത്സ്യതൊഴിലാളികളുടെ തീരുമാനം.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
അവനവന്‍ചേരിയില്‍ മത്സ്യത്തൊഴിലാളിക്ക് നേരെ നടന്ന അതിക്രമത്തില്‍ നഗരസഭാ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കും വരെ ശക്തമായ സമരം നടത്തുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് അവനവന്‍ചേരിയില്‍ മത്സ്യക്കച്ചവടം നടത്തുകയായിരുന്ന അല്‍ഫോണ്‍സയുടെ മത്സ്യം ആറ്റിങ്ങല്‍ നഗരസഭാ ജീവനക്കാര്‍ തട്ടിത്തെറിപ്പിച്ചത്. ജീവനക്കാരെ ന്യായീകരിച്ച നഗരസഭ ഇതുവരെയും അവര്‍ക്കെതിരെ നടപടി എടുത്തിട്ടില്ല.
Also Read: സോളാര്‍ പീഡന കേസില്‍ എഫ്ഐആര്‍; പ്രതികരണവുമായി അബ്ദുള്ളക്കുട്ടി
മുദ്രാവാക്യം വിളികളുമായി റോഡില്‍ ഇരിപ്പുറപ്പിച്ച മത്സ്യത്തൊഴിലാളികള്‍ അക്രമത്തിന് വിധേയയായ മേരിയുടേയും അല്ഫോന്സിയയുടേയും പേരിലുള്ള കേസുകള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ചു. കൈയേറ്റംചെയ്ത ജീവനക്കാരെ പുറത്താക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അഞ്ചുതെങ്ങ് മത്സ്യഗ്രാമം ഇടവകകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം ആരംഭിച്ചത്.
അഞ്ചുതെങ്ങ് സെന്റ് ജോസഫ് പള്ളി അങ്കണത്തില്‍നിന്ന് ആരംഭിച്ച ധര്‍ണ അഞ്ചുതെങ്ങ് ജങ്ഷനിലെത്തി റോഡുപരോധമായി മാറി. റോഡുപരോധം ഒന്നര മണിക്കൂറോളം തുടര്‍ന്നു. തീരദേശപാതയിലെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഫാദര്‍ ലൂസിയന്‍ തോമസ് ഉപരോധം ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിലും ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് മത്സ്യതൊഴിലാളികളുടെ തീരുമാനം.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ