തിരുവനന്തപുരം: മോഷ്ടിച്ച വാഹനങ്ങളുമായി മാല പൊട്ടിച്ചു കടക്കുന്ന സംഘം തിരുവനന്തപുരം കടയ്ക്കാവൂരില്‍ പിടിയില്‍. കണിയാപുരത്തിനു സമീപം പള്ളിപ്പുറം പായ്ച്ചിറ ഷഫീക് മന്‍സിലില്‍ ഷമീര്‍ (21), കടയ്ക്കാവൂര്‍ വയല്‍തിട്ടവീട്ടില്‍ അബിന്‍ (21), വക്കം മരുതന്‍വിളാകം സ്കൂളിനു സമീപം അഖില്‍പ്രേമന്‍ (20), ചിറയിന്‍കീഴ് തൊടിയില്‍വീട്ടില്‍ ഹരീഷ് (19), കൊല്ലം നിലമേല്‍ വളയിടം രാജേഷ്ഭവനില്‍ ജെര്‍നിഷ (22) എന്നിവരെയാണു കടയ്ക്കാവൂര്‍ പോലീസ് പിടികൂടിയത്. Also Read: എന്‍ജിഒ രൂപീകരിച്ച് ഹരിത മുന്‍നേതാക്കള്‍; വിമര്‍ശനവുമായി ലീഗണികള്‍
ഈ മാസം 22നു പുലര്‍ച്ചെ കടയ്ക്കാവൂര്‍ അങ്കിളിമുക്കിനു സമീപം ബൈക്കിലെത്തിയ ഷമീര്‍, അബിന്‍ എന്നിവര്‍ 80വയസുള്ള വയോധികയുടെ മാല പൊട്ടിച്ചെടുത്തു രക്ഷപ്പെട്ടിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടെയാണു സംഘം അറസ്റ്റിലായത്. പ്രതികളില്‍ നിന്നു കണ്ടെത്തിയ ബൈക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തുനിന്നു മോഷ്ടിച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്. പിടിച്ചുപറിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ വില്ക്കാന് സഹായിച്ചിരുന്ന ജെര്‍നിഷ ചാലക്കുടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ അസിസ്റ്റന്റ് മാനേജരാണ്.
Also Read: വനിതാ സുഹൃത്തുക്കളോട് മോശമായി പെരുമാറി; യുവാവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി സൈനികൻ
ഷമീറും അബിനും മുപ്പതിലേറെ വാഹനമോഷണക്കേസുകളിലെ പിടികിട്ടാപ്പുള്ളികളും കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ 6 മാസത്തിനുള്ളില്‍ നടന്ന ഒട്ടേറെ മാലപിടിച്ചുപറിക്കല്‍ കേസുകളിലെ പ്രതികളുമാണെന്നു പൊലീസ് അറിയിച്ചു. 2021 നവംബറില്‍ വക്കം സ്വദേശിയുടെ വീടിനുനേരെ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീട്ടുകാരെ അക്രമിച്ച കേസിലും ഇവര്‍ പ്രതികളാണ്.
വക്കം സ്കൂളിനു സമീപം ആളൊഴിഞ്ഞ സ്ഥലത്തെ വീട്ടിലാണു സ്വര്‍ണാഭരണങ്ങളടക്കം മോഷണവസ്തുക്കള്‍ സൂക്ഷിച്ചുവന്നിരുന്നത്. മോഷ്ടിച്ചെടുക്കുന്ന ബൈക്കുകള്‍ ഇവിടെയെത്തിച്ചു രൂപമാറ്റം വരുത്തിയശേഷമാണു കവര്‍ച്ചയും പിടിച്ചുപറിയും നടത്തിവന്നത്. സിഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിനുനേരെ പ്രതികള്‍ അക്രമം അഴിച്ചുവിട്ടു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു.
പിടികൂടുന്നതിനിടെ രക്ഷപ്പെട്ട പ്രതിയായ അബിനെ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് വക്കം റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും പോലീസ് പിടികൂടിയത്. തിരുവനന്തപുരം റൂറല്‍ എസ്പി ഡോ വിദ്യാ ഗോപിനാഥ് ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം വര്‍ക്കല ഡിവൈഎസ്പി നിയാസ്സിന്റെ മേല്‍നോട്ടത്തില്‍ പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
പിടിയിലായ പ്രതികള്‍ മയക്കുമരുന്നു വ്യവസായത്തിലെ കണ്ണികള്‍ ആണെന്നു പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും കടയ്ക്കാവൂര്‍ പോലീസ് അറിയിച്ചു. കടയ്ക്കാവൂര്‍ എസ്എച്ച്ഒ വി.അജേഷ്, എസ്ഐമാരായ എസ്.എസ്. ദീപു, മാഹീന്, ബി.മനോഹര്‍, എഎസ്ഐമാരായ ശ്രീകുമാര്‍, ഷാഫി, എസ്സിപിഒമാരായ വി.വി.ജ്യോതിഷ്കുമാര്‍,ബി.അനീഷ്,വനിതാ പൊലീസുകാരായ സുരജ, മേരി എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
TOPIC: Theft Thiruvananthapuram, Theft, Five arretsed for theft case, Thiruvananthapuram news, Thiruvananthapuram
ഈ മാസം 22നു പുലര്‍ച്ചെ കടയ്ക്കാവൂര്‍ അങ്കിളിമുക്കിനു സമീപം ബൈക്കിലെത്തിയ ഷമീര്‍, അബിന്‍ എന്നിവര്‍ 80വയസുള്ള വയോധികയുടെ മാല പൊട്ടിച്ചെടുത്തു രക്ഷപ്പെട്ടിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടെയാണു സംഘം അറസ്റ്റിലായത്. പ്രതികളില്‍ നിന്നു കണ്ടെത്തിയ ബൈക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തുനിന്നു മോഷ്ടിച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്. പിടിച്ചുപറിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ വില്ക്കാന് സഹായിച്ചിരുന്ന ജെര്‍നിഷ ചാലക്കുടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ അസിസ്റ്റന്റ് മാനേജരാണ്.
Also Read: വനിതാ സുഹൃത്തുക്കളോട് മോശമായി പെരുമാറി; യുവാവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി സൈനികൻ
ഷമീറും അബിനും മുപ്പതിലേറെ വാഹനമോഷണക്കേസുകളിലെ പിടികിട്ടാപ്പുള്ളികളും കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ 6 മാസത്തിനുള്ളില്‍ നടന്ന ഒട്ടേറെ മാലപിടിച്ചുപറിക്കല്‍ കേസുകളിലെ പ്രതികളുമാണെന്നു പൊലീസ് അറിയിച്ചു. 2021 നവംബറില്‍ വക്കം സ്വദേശിയുടെ വീടിനുനേരെ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീട്ടുകാരെ അക്രമിച്ച കേസിലും ഇവര്‍ പ്രതികളാണ്.
വക്കം സ്കൂളിനു സമീപം ആളൊഴിഞ്ഞ സ്ഥലത്തെ വീട്ടിലാണു സ്വര്‍ണാഭരണങ്ങളടക്കം മോഷണവസ്തുക്കള്‍ സൂക്ഷിച്ചുവന്നിരുന്നത്. മോഷ്ടിച്ചെടുക്കുന്ന ബൈക്കുകള്‍ ഇവിടെയെത്തിച്ചു രൂപമാറ്റം വരുത്തിയശേഷമാണു കവര്‍ച്ചയും പിടിച്ചുപറിയും നടത്തിവന്നത്. സിഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിനുനേരെ പ്രതികള്‍ അക്രമം അഴിച്ചുവിട്ടു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു.
പിടികൂടുന്നതിനിടെ രക്ഷപ്പെട്ട പ്രതിയായ അബിനെ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് വക്കം റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും പോലീസ് പിടികൂടിയത്. തിരുവനന്തപുരം റൂറല്‍ എസ്പി ഡോ വിദ്യാ ഗോപിനാഥ് ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം വര്‍ക്കല ഡിവൈഎസ്പി നിയാസ്സിന്റെ മേല്‍നോട്ടത്തില്‍ പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
പിടിയിലായ പ്രതികള്‍ മയക്കുമരുന്നു വ്യവസായത്തിലെ കണ്ണികള്‍ ആണെന്നു പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും കടയ്ക്കാവൂര്‍ പോലീസ് അറിയിച്ചു. കടയ്ക്കാവൂര്‍ എസ്എച്ച്ഒ വി.അജേഷ്, എസ്ഐമാരായ എസ്.എസ്. ദീപു, മാഹീന്, ബി.മനോഹര്‍, എഎസ്ഐമാരായ ശ്രീകുമാര്‍, ഷാഫി, എസ്സിപിഒമാരായ വി.വി.ജ്യോതിഷ്കുമാര്‍,ബി.അനീഷ്,വനിതാ പൊലീസുകാരായ സുരജ, മേരി എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
TOPIC: Theft Thiruvananthapuram, Theft, Five arretsed for theft case, Thiruvananthapuram news, Thiruvananthapuram