ആപ്പ്ജില്ല

കുഴഞ്ഞു വീഴുമ്പോഴും പറഞ്ഞു, അവരെ രക്ഷിക്കണേ... നിഹുലിനെ മാത്രം രക്ഷിച്ചത് ആ ഫോൺ കോളോ?

എസി ഉള്‍പ്പടെ വീട്ടിലെ ഒട്ടുമിക്ക ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും നശിച്ചിട്ടുണ്ട്. വീടിന്റെ താഴത്തേയും മുകളിലെയും നിലയിലെ ഹാള്‍ പൂര്‍ണമായി കത്തി നശിച്ചു. തീ പര്‍ന്നതിനുപിന്നിലെ കാരണം കണ്ടെത്താന്‍ ഫൊറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്.

Samayam Malayalam 9 Mar 2022, 11:17 am
തിരുവനന്തപുരം: വർക്കലയിലെ വീട്ടിൽ ഉറങ്ങിക്കിടന്ന 5 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിന്റെ ഞെട്ടലിൽ നിന്ന് പ്രദേശവാസികൾ ഇപ്പോഴും മോചിതരായിട്ടില്ല. അഞ്ചു പേരും മരിച്ചത് വിഷപ്പുക ശ്വസിച്ചാണെന്നാണ് കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം. ചിലരുടെ ശരീരത്തില്‍ പൊള്ളലേറ്റതായി കണ്ടെത്തിയെങ്കിലും അത് മരണകാരണമല്ല. കടുത്ത ചൂടും വിഷപ്പുക ശ്വസിച്ചതുമാണ് അഞ്ചുപേരുടെ മരണത്തിന് കാരണമായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
Samayam Malayalam report on how nihul escaped from varkala inicdent
കുഴഞ്ഞു വീഴുമ്പോഴും പറഞ്ഞു, അവരെ രക്ഷിക്കണേ... നിഹുലിനെ മാത്രം രക്ഷിച്ചത് ആ ഫോൺ കോളോ?


​ഷോർട്ട് സർക്യൂട്ട് ആകാം...

തീപിടുത്തമുണ്ടായത് ഷോര്‍ട്ട് സര്‍ക്ക്യൂട്ട് കൊണ്ടാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച്. അട്ടിമറി സാധ്യതകൊളൊന്നും ഇതേവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ല. തീപിടുത്തമുണ്ടായ വീടിനു ചുറ്റുവട്ടത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. അസ്വാഭാവികമായി ആരും ഈ പ്രദേശത്ത് എത്തിയിട്ടില്ലെന്നാണ് ഇതുവരെയുള്ള നിഗമനം. അട്ടിമറിക്കുള്ള തെളിവുകള്‍ ഇതേ വരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. തീപിടുത്തമുണ്ടായ വീടിന്റെ കാര്‍ ഷെഡില്‍ നിന്നോ ഹാളില്‍ നിന്നോ തീ പടര്‍ന്നതാകാമെന്നാണ് ഇലക്ട്രിക് ഇന്‍സ്പക്ടറിന്റേയും ഫൊറന്‍സിക് വിഭാഗത്തിന്റേയും അനുമാനം.

​ദാരുണ ദൃശ്യങ്ങൾ

എസി ഉള്‍പ്പടെ വീട്ടിലെ ഒട്ടുമിക്ക ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും നശിച്ചിട്ടുണ്ട്. വീടിന്റെ താഴത്തേയും മുകളിലെയും നിലയിലെ ഹാള്‍ പൂര്‍ണമായി കത്തി നശിച്ചു. തീ പര്‍ന്നതിനുപിന്നിലെ കാരണം കണ്ടെത്താന്‍ ഫൊറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ട് കിട്ടിയാലേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ. അതേസമയം തീപിടിത്തം ഉണ്ടായതറിഞ്ഞ് അയന്തി പന്തുവിളയിലെ വീട്ടിലെത്തിയ അഗ്നിരക്ഷാ സേന കതകു ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോൾ കണ്ടത് ദാരുണ ദൃശ്യങ്ങളാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

​ആ ഫോൺ കോൾ

മുകൾ നിലയിലേക്കുള്ള പടികളിൽ ദേഹമാസകലം പൊള്ളലേറ്റ് അവശനായ നിലയിലായിരുന്നു നിഹുലിനെ കണ്ടത്. ഭാര്യയും കുഞ്ഞും മുകളിലുണ്ടെന്നു പറഞ്ഞപ്പോഴേക്കും നിഹുൽ കുഴഞ്ഞു വീഴുകആയിരുന്നെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. തീ പടരുന്നതു കണ്ട അയൽവീട്ടിലെ ശശാങ്കന്റെ മകൾ അലീന ഫോണിൽ വിളിച്ചുണർത്തിയതാകാം കൂട്ടമരണത്തിൽ നിന്നു നിഹുലിനെ രക്ഷിച്ചത് എന്നാണ് കരുതുന്നത്. ഒരു ഉറക്കത്തിനു ശേഷം ശുചിമുറിയിൽ കയറുമ്പോഴാണ് എതിർവശത്തെ വീട്ടിൽ തീ ആളുന്ന പ്രകാശം അയൽവാസിയായ ശശാങ്കൻ കണ്ടത്. അയൽവാസികളെ ഉണർത്തി ബഹളം വച്ചെങ്കിലും പ്രതാപനും കുടുംബവും അതറിഞ്ഞില്ല. അപ്പോഴാണ് അലീന നിഹുലിന്റെ ഫോണിൽ വിളിച്ചത്. നിങ്ങളുടെ വീട്ടിൽ തീ പടരുന്നു എന്ന് അലീന പറഞ്ഞു. എന്താണു സംഭവിച്ചതെന്നറിയാൻ നിഹുൽ ഓടി താഴത്തെ നിലയിലേക്കു വന്നിരിക്കാമെന്നാണ് അനുമാനം.

​മരണ കാരണം പുക ശ്വസിച്ചത്

അതേസമയം പുക ശ്വസിച്ചതാണ് അഞ്ച് പേരും മരണപ്പെടാൻ കാരണമെന്നാണ് വിലയിരുത്തല്‍. മരിച്ചവര്‍ക്കൊന്നും കാര്യമായ പൊള്ളല്‍ ഏല്‍ക്കാത്തതും വസ്ത്രങ്ങളില്‍ തീപടരാത്തതുമാണ് ഈ നിഗമനത്തിനു പിന്നില്‍. വീട്ടിലെ ഹാളിലെ സാധനങ്ങള്‍ കത്തിനശിച്ച നിലയിലാണ്. ഇവിടെ തീപിടിത്തമുണ്ടായി മുകള്‍ നിലയിലേക്കും മറ്റും പുക നിറഞ്ഞതായാണ് പ്രാഥമിക നിഗമനം. വീടിനുള്ളില്‍ ജിപ്‌സം ഉപയോഗിച്ച് നടത്തിയ ഇന്റീരിയര്‍ വര്‍ക്കുകള്‍ തീപടരുന്നതും പുക വ്യാപിക്കുന്നതും വേഗത്തിലാക്കിയതായും സൂചനയുണ്ട്. എസി പ്രവര്‍ത്തിച്ചുവന്ന മുറികള്‍ അടച്ചനിലയിലായതിനാല്‍ പുക ഉള്ളില്‍ പടര്‍ന്നപ്പോള്‍ വേഗം രക്ഷപ്പെടാനുള്ള സാധ്യത കുറവായെന്നും വിലയിരുത്തലുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്