ആപ്പ്ജില്ല

മകളുടെ നിലവിളിക്ക് ആരും ചെവി കൊടുത്തില്ല, പ്രേമനെ വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ടുപോയി മർദ്ദനം, അച്ഛനെ ആക്രമിക്കുന്ന കാഴ്ചകണ്ട് മകൾ പരീക്ഷ ഹാളിലേക്ക്...

Kattakada KSRTC: മകളുടെ മുന്നിലിട്ട് ഒന്നുംചെയ്യരുതെന്ന് ചിലര്‍ പറഞ്ഞിട്ടും ഇതൊന്നും കേള്‍ക്കാതെ സുരക്ഷാ ജീവനക്കാരന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രേമനെ മര്‍ദിക്കുകയായിരുന്നു. അച്ഛനെ തല്ലിയ ജീവനക്കാരെ മകള്‍ ചോദ്യംചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തന്നെയും മർദ്ദിച്ചെന്ന് മകൾ പറയുന്നത് വീഡിയോയിൽ വ്യക്തമാണ്.

Samayam Malayalam 20 Sept 2022, 5:27 pm
തിരുവനന്തപുരം (Thiruvananthapuram): കെഎസ്ആർടിസിയിൽ (KSRTC) കൺസെഷന് അപേക്ഷിക്കാനെത്തിയ പിതാവിനെ മകളുടെ മുന്നിലിട്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിലാണ് രാവിലെ സംഭവം നടന്നത്. ആമച്ചൽ സ്വദേശി പ്രേമനനാണ് ക്രൂരമർദ്ദനത്തിന് ഇരയായത്. മകളുടെ കൺസെഷൻ അപേക്ഷിക്കാനായി ഡിപ്പോയിൽ എത്തിയതായിരുന്നു പൂവച്ചൽ പഞ്ചായത്ത് ക്ലർക്ക് കൂടിയായ പ്രേമനൻ. മകളും മകളുടെ സുഹൃത്തും ഈ സമയം ഒപ്പമുണ്ടായിരുന്നു.
Samayam Malayalam report on ksrtc staff involed happened at kattakada
മകളുടെ നിലവിളിക്ക് ആരും ചെവി കൊടുത്തില്ല, പ്രേമനെ വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ടുപോയി മർദ്ദനം, അച്ഛനെ ആക്രമിക്കുന്ന കാഴ്ചകണ്ട് മകൾ പരീക്ഷ ഹാളിലേക്ക്...


​ഇതുകൊണ്ടാണ് കെഎസ്ആർ‌ടിസി നന്നാവാത്തത്

കൺസെഷൻ നൽകണമെങ്കിൽ ഡിഗ്രിയുടെ കോഴ്‌സ് സർട്ടിഫിക്കേറ്റ് ആവശ്യമാണെന്ന് ജീവനക്കാർ വ്യക്തമാക്കുകയായിരുന്നു. എന്നാൽ മൂന്ന് മാസത്തോളമായി താൻ ഇതിന് പിന്നിൽ നടക്കുകയാണെന്നും കൺസെഷൻ നൽകണമെന്നും നേരത്തെ കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും പ്രമൻ പറഞ്ഞു. എന്നാൽ കൺസെഷൻ നൽകാൻ ജീവനക്കാർ തയ്യാറായില്ല. ഇതോടെ ആളുകളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് കൊണ്ടാണ് കെഎസ്ആർടിസി നന്നാവാത്തത് എന്ന് പ്രേമനൻ പറഞ്ഞു. തുടർന്ന് ഉണ്ടായ വാക്ക് തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.

​വലിച്ചിഴച്ച് മർദ്ദനം

തർക്കം മൂത്തതോടെ ഡിപ്പോയിൽ വിശ്രമ മുറിയിലേക്ക് വലിച്ചു കയറ്റി ക്രൂരമായി മർദ്ദിച്ചു. അച്ഛനെ മർദ്ദിക്കരുതെന്നുള്ള മകളുടെ നിലവിളിക്ക് ആരും ചെവി കൊടുക്കാതെ അണ് മർദ്ദനം ഉണ്ടായത്. മർദ്ദനം തടയാൻ മകൾ ശ്രമിക്കുകയും ഇതിനിടെ മകൾക്കും മർദ്ദമേൽക്കുകയും ചെയ്തു. തുടർന്ന് ഇരുവരും കാട്ടാക്കട സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. പരീക്ഷ ആയതിനാൽ മകൾ മലയിൻകീഴ് കോളേജിലേക്ക് പോയി. സംഭവത്തിൽ കാട്ടാക്കട പോലീസ് മൊഴി രേഖപ്പെടുത്തി.

​മുൻവിധിയില്ലാതെ നടപടിയെന്ന് എംഎൽഎ

മകളുടെ മുന്നിലിട്ട് ഒന്നുംചെയ്യരുതെന്ന് ചിലര്‍ പറഞ്ഞിട്ടും ഇതൊന്നും കേള്‍ക്കാതെ സുരക്ഷാ ജീവനക്കാരന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രേമനെ മര്‍ദിക്കുകയായിരുന്നു. അച്ഛനെ തല്ലിയ ജീവനക്കാരെ മകള്‍ ചോദ്യംചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തന്നെയും മർദ്ദിച്ചെന്ന് മകൾ പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. മുൻ വിധിയില്ലത്ത നടപടി സ്വീകരിക്കുമെന്ന് പ്രേമനനെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം ഐബി സതീഷ് എംഎൽഎ പറഞ്ഞു. വകുപ്പ് മന്ത്രി ആന്റണി രാജു സംഭവത്തെ കുറിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്ത് വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്