ആപ്പ്ജില്ല

കഞ്ചാവ് ലഹരിയില്‍ പരാക്രമം; അയല്‍വാസിയുടെ വീട് അടിച്ചു തകര്‍ത്ത പ്രതി പിടിയിൽ

തിരുവനന്തപുരത്ത് കഞ്ചാവ് ലഹരിയില്‍ പരാക്രമം നടത്തിയ പ്രതി പിടിയില്‍. കാട്ടാക്കട സ്വദേശിയായ മണികണ്ഠനാണ് അറസ്റ്റിലായത്. കഞ്ചാവ് ഉപയോഗിച്ചെത്തിയ പ്രതി അയല്‍വാസിയുടെ വീട് അടിച്ച് തകര്‍ക്കുകയും ചെയ്തു. തൂവല്ലൂര്‍ക്കോണം സ്വദേശി അനില്‍ കുമാറിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. നേരത്തെയും നിരവധി തവണ മണികണ്ഠനെതിരെ പരാതി ഉയര്‍ന്നിരുന്നു.

ഹൈലൈറ്റ്:

  • കഞ്ചാവ് ലഹരിയില്‍ പരാക്രമം നടത്തിയ പ്രതി പിടിയില്‍
  • അയല്‍വാസിയുടെ വീട് അടിച്ചു തകര്‍ത്തു
  • കാട്ടാക്കട സ്വദേശി മണികണ്ഠനാണ് പിടിയിലായത്

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!

തിരുവനന്തപുരം: കഞ്ചാവ് ലഹരിയില്‍ പരാക്രമം. ലഹരി മൂത്ത് അയല്‍വാസിയുടെ വീട് അടിച്ചു തകര്‍ത്തു. കാട്ടാക്കട തൂവല്ലൂര്‍ക്കോണത്ത് ആണ് കഞ്ചാവ് ഉപയോഗിച്ചെത്തിയ മണികണ്ഠന്‍ എന്നയാള്‍ അയല്‍വാസി അനില്‍കുമാറിന്റെ വീടിന് നേരെ ആക്രമണം അഴിച്ച് വിട്ടത്.
വെള്ളിയാഴ്ച സന്ധ്യയോടെ ആണ് സംഭവം. തൂവല്ലൂര്‍ക്കോണം ശ്രീഭദ്രയില്‍ അനില്‍കുമാറിന്റെ വീടിന് നേര്‍ക്കാണ് മണികണ്ഠന്‍ കല്ലുകള്‍ എറിഞ്ഞ് അക്രമം നടത്തിയത്. ഇയാൾക്കെതിരെ പ്രദേശവാസികൾ നേരത്തെയും പരാതി ഉന്നയിച്ചിരുന്നു.

ആക്രമണത്തിനിടെ നാട്ടുകാര്‍ കൂടിയതോടെ സ്ഥലത്ത് നിന്ന് ഓടിയ മണികണ്ഠന് അടിതെറ്റി നിലത്ത് വീണ് പരിക്കേറ്റു. നാട്ടുകാര്‍ അറിയിച്ചത് അനുസരിച്ച് ഇയാളെ പിന്നീട് പോലീസും അഗ്‌നിരക്ഷാ സേനയും എത്തി കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. അനില്‍കുമാര്‍ കാട്ടാക്കട പോലീസില്‍ പരാതി നല്‍കി.

തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News

കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നു; ഷാരോൺ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി


ട്രോളിംഗ് നിരോധനം: ‌ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജൂണ്‍ പത്ത് മുതല്‍ തുടങ്ങുന്ന ഇക്കൊല്ലത്തെ മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്. ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രോളിംഗ് സംബന്ധിച്ച നടപടികള്‍ ഏകോപിപ്പിക്കുന്നതിന് വിഴിഞ്ഞം തുറമുഖത്ത് സബ് കളക്ടര്‍ അശ്വതി ശ്രീനിവാസിനെയും മുതലപ്പൊഴിയില്‍ എഡിഎം ജെ. അനില്‍ ജോസിനെയും നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചതായും കളക്ടര്‍ പറഞ്ഞു. ജൂലായ് 31 അര്‍ദ്ധരാത്രിവരെ 52 ദിവസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്.

ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് മത്സ്യതൊഴിലാളികള്‍ക്കാവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. ട്രോളിംഗ് നിരോധനം മറികടന്ന് അനധികൃത മത്സ്യബന്ധനം നടത്താന്‍ അനുവദിക്കില്ല. തീരപ്രദേശങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ് ഉള്‍പ്പെടെയുള്ള തെരുവുവിളക്ക് സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കും. ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതിന് മുമ്പായി തീരപ്രദേശത്തെ ശുചീകരണവും പൂര്‍ത്തിയാക്കും. രാത്രിയിലെത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി പ്രത്യേക ബസ് സര്‍വീസ് ആരംഭിക്കും. ട്രോളിംഗ് കാലയളവില്‍ പ്രാദേശിക മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിച്ച് കൃത്യമായ ഇടവേളകളില്‍ യോഗം ചേരും. ഹാര്‍ബറുകളിലും പരിസരത്തുമുള്ള ലഹരി ഉപയോഗം കര്‍ശനമായി ഒഴിവാക്കുന്നതിന് നിരീക്ഷണം ശക്തമാക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. സുരക്ഷക്കായി മുന്നൂറോളം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. കൂടാതെ കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും പോലീസ് പട്രോളിങ് ശക്തിപെടുത്താനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്