തിരുവനന്തപുരം: ലഹരി വസ്തുക്കളുടെയും രേഖകളില്ലാത്ത പണത്തിന്റെയും ഒഴുക്കുകൾ അതിർത്തിയിൽ കൂടുന്നു. അമരവിള ചെക്ക് പോസ്റ്റിൽ ഒരു മാസത്തിനുള്ളിൽ പിടികൂടിയത് ഒന്നരക്കോടിയോളം രൂപയും 1500ലധികം കിലോ കഞ്ചാവുമാണ്. ഓണം വിപണി ലക്ഷ്യമിട്ടാണ് അന്യ സംസ്ഥാനങ്ങളിൽ നിന്നും രേഖകളില്ലാത്ത പണവും ലഹരി വസ്തുക്കളും ഒഴുകുന്നത്.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
രൂപ കൈമാറുന്നതിന് തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡിൽ മറ്റൊരാൾ ഉണ്ടായിരുന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു. യുവാവിനെയും പണവും നെയ്യാറ്റിൻകര പൊലീസിന് കൈമാറി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സന്തോഷ് കുമാർ. ഇൻസ്പെക്ടർ സഹീർഷ, പ്രിവന്റീവ് ഓഫീസർ റെജികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ തിങ്കളാഴ്ച രാജസ്ഥാൻ സ്വദേശിയിൽ നിന്ന് രേഖകൾ ഇല്ലാത്ത 45 ലക്ഷം രൂപ പിടികൂടിയിരുന്നു. കുട്ടികളുടെ പാമ്പേഴ്സുമായി എത്തിയ വാഹനത്തിൽ നിന്ന് കഴിഞ്ഞദിവസം പിടിച്ചത് 70 കിലോ കഞ്ചാവും. വരും ദിവസങ്ങൾ സ്പെഷ്യൽ ഡ്രൈവുകൾ കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ പറയുമ്പോഴും ആവശ്യത്തിന് വാഹനമോ, ജീവനക്കാരോ ഇല്ലാതെ ബുദ്ധിമുട്ടുകയാണെന്നും ജീവനക്കാർ പറയാതെ പറയുന്നു.