ആപ്പ്ജില്ല

Thiruvananthapuram; വീണ്ടും പോലീസ് സേനയിൽ മേലുദ്യോഗസ്ഥ പീഡനം, സജിയുടെ മരണത്തിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥരോ? കുടുംബം പറയുന്നത് ഇങ്ങനെ...

നെയ്യാറ്റിൻകര സ്റ്റേഷനിലെ എസ് ജെ സജിയാണ് മരിച്ചത്. മേലുദ്യോഗസ്ഥരുടെ പീഡനമാണ് മരണ കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

Samayam Malayalam 6 May 2022, 10:09 pm
തിരുവനന്തപുരം: കേരള പോലീസി സേനയിൽ മാനസിക പീഡനത്തിന്റേ പേരിൽ ജീവൻ കളഞ്ഞത് നിരവധി പേരാണ്. ഔദ്യോഗിക കൃത്യനിര്‍വഹണവുമായി ബന്ധപ്പെട്ട് സ്റ്റേഷന്‍ ചുമതലയുള്ള സി.ഐ മുതല്‍ താഴോട്ടുള്ള പൊലീസുകാര്‍ക്ക് കടത്ത മാനസിക സമ്മര്‍ദ്ദമാണ് മേലുദ്യോഗസ്ഥരില്‍ നിന്നും നേരിടേണ്ടി വരുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നിസരകാര്യങ്ങള്‍ക്കു പോലും കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ കീഴുദ്യോഗസ്ഥരെ അസഭ്യം പറയുന്നത് പതിവ് രീതിയാണ്.
Samayam Malayalam report on police officer found lost life in thampanoor
Thiruvananthapuram; വീണ്ടും പോലീസ് സേനയിൽ മേലുദ്യോഗസ്ഥ പീഡനം, സജിയുടെ മരണത്തിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥരോ? കുടുംബം പറയുന്നത് ഇങ്ങനെ...


​കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ

സേനാംഗങ്ങൾ നേരിടുന്ന പീഡനങ്ങൾക്കെതിരെ സംഘടനാ നേതൃത്വം ഇടപെടണമെന്ന് 2019ൽ കണ്ണൂരിൽ സമാപിച്ച കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടതും കേരളം ഏറെ ചർച്ച ചെയ്തിരുന്നു. തൊഴിലിടങ്ങളിലെ മാനസിക പീഡനം കാരണം ജീവൻ നഷ്ടപ്പെടുത്താതിരിക്കാൻ സംഘടന അതീവ ജാഗ്രതയോടെ പ്രവർത്തിക്കണം. ചില മേലുദ്യോഗസ്ഥരുടെ അമിതാധികാര പ്രവണത പൊലീസുദ്യോഗസ്ഥരെ കൂടുതൽ മാനസിക സമ്മർദ്ദങ്ങളിലേക്ക് തള്ളിവിടുന്നുണ്ടെന്നായിരുന്നു പ്രതിനിധികൾ പറഞ്ഞത്.

​ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ

എന്നാൽ മേലുദ്യോഗസ്ഥ പീഡനങ്ങൾക്ക് ഒരു കുറവും ഇല്ലെന്നാണ് പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. തമ്പാനൂരിലെ സ്വകാര്യ ഹോട്ടലിൽ സിവിൽ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. നെയ്യാറ്റിൻകര സ്റ്റേഷനിലെ എസ് ജെ സജിയാണ് മരിച്ചത്. മേലുദ്യോഗസ്ഥരുടെ പീഡനമാണ് മരണ കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പുലർച്ചെ ഹോട്ടൽ ജീവനക്കാരാണ് സജിയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

​അന്വേഷണം വേണമെന്ന് കുടുംബം

നെയ്യാറ്റിൻകര സ്റ്റേഷനിലെ സി ഐ ഉൾപ്പെടെയുള്ള മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നും കുടുംബം ആരോപിക്കുന്നു. മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സജി ഹോട്ടലിൽ മുറിയെടുത്തത്. രണ്ട് ദിവസമായി സജിയെ കാണാനില്ലാതിരുന്നതിനാൽ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ആത്മഹത്യ വിവരം പുറത്ത് വരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്