ആപ്പ്ജില്ല

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി നടത്തുന്ന ആ 'വക്കീല്‍ പെണ്‍കുട്ടി' ഇതാ... വീഡിയോ കാണാം

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയിലെ ജോലിയോടൊപ്പം പഠനവും മുന്നോട്ടു കൊണ്ടുപോകുകയാണ് തിരുവനന്തപുരം പേരൂര്‍ക്കട ലോ അക്കാദമിയിലെ അവസാനവര്‍ഷ നിയമ വിദ്യാര്‍ഥിനി എസ് അനില.

Lipi 21 Jun 2021, 10:07 pm

ഹൈലൈറ്റ്:

  • പ്രതിസന്ധികളോട് പോരാടി എസ് അനില.
  • ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിനൊപ്പം അനില പഠനവും നടത്തുന്നു.
  • പേരൂര്‍ക്കട ലോ അക്കാദമി വിദ്യാര്‍ഥിനിയാണ് എസ് അനില.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തിരുവനന്തപുരം: ഇത് എസ് അനില. തിരുവനന്തപുരം പേരൂര്‍ക്കട ലോ അക്കാദമിയിലെ അവസാനവര്‍ഷ നിയമ വിദ്യാര്‍ഥിനി. തലസ്ഥാത്തെ ചിലര്‍ക്കെങ്കിലും അനിലയെ അറിയും. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയില്‍ ജോലി ചെയ്ത് പഠിക്കാനും സ്വന്തം കുടുംബത്തിലെ കടംവീട്ടാനും ഇറങ്ങിത്തിരിച്ച പെണ്‍കുട്ടി. മനസുവെച്ചാല്‍ എന്തുജോലിയും ചെയ്ത് സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനാകുമെന്ന് തെളിയിക്കുകയാണ് അനില.
'പുതിയ വീടോ കെട്ടിടമോ നിര്‍മ്മിക്കുന്നവര്‍ ഇനി ഓഫീസുകള്‍ കയറിയിറങ്ങേണ്ട'; തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ അടിമുടി മാറ്റം

വക്കീലാകണം, പറ്റിയാല്‍ സിവില്‍ സര്‍വ്വീസെന്ന മോഹത്തിലേക്ക് എത്തിപ്പിടിക്കണം... അങ്ങനെയാണ് കായംകുളം നൂറനാട് പടനിലം സ്വദേശിയായ അനില തലസ്ഥാനത്തേക്ക് വണ്ടികയറുന്നത്. പക്ഷേ അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ അനിലയുടെ സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴലായി. വൃക്കരോഗം മൂലം ദീര്‍ഘനാളായി ചികിത്സയിലായിരുന്ന അമ്മ ശോഭ മരിക്കുകയും ദുബായില്‍ സുരക്ഷാജീവനക്കാരനായ അച്ഛന്‍ ജോലി നഷ്ടപ്പെട്ട് വീട്ടില്‍ തിരികെയെത്തുകയതും ചെയ്തതോടെ കുടുംബത്തിൻ്റെയും എല്ലാ പ്രതീക്ഷകളും താളംതെറ്റി.

കെ റെയിൽ പദ്ധതി; ആശങ്കയിൽ മൂന്ന് പഞ്ചായത്തുകൾ, വീഡിയോ കാണാം

അമ്മയുടെ ജോലിയുമായി ബന്ധപ്പെട്ട് ചില സാമ്പത്തിക പ്രശ്‌നങ്ങളും ചികിത്സിക്കാന്‍ വാങ്ങിയ പണവും ഉള്‍പ്പെടെ കടം പെരുകി. ലോക്ക് ഡൗണ്‍ കാരണം അച്ഛന്‍ മധുസൂദനന് പുതിയ തൊഴിലും കിട്ടിയില്ല. ഇതോടെ ഹോസ്റ്റല്‍ ഫീസ് അടയ്ക്കാന്‍ പോലും സാധിക്കാത്ത സാഹചര്യം. പഠനവും മുടങ്ങുമെന്ന അവസ്ഥയായതോടെ രണ്ടും കല്‍പ്പിച്ച് അനില വീണ്ടും തലസ്ഥാന നഗരിയിലെത്തി, ഓണ്‍ലൈന്‍ ഡെലിവറി ഗേളായി സൊമാറ്റോയില്‍ കയറി.

മദ്യശാലകള്‍ തുറന്നു; ആശ്വാസമായെന്ന് മദ്യപാനികള്‍, വീഡിയോ കാണാം

ആദ്യം കുറച്ചു ബുദ്ധിമുട്ടുകള്‍ നേരിട്ടെങ്കിലും പിന്നീടെല്ലാം എളുപ്പമായി. ഓണ്‍ലൈന്‍ ക്ലാസിനൊപ്പം ഫുഡ് ഡെലിവറിയും നടക്കുമെന്ന് അനില പറയുന്നു. മാസം 15,000 രൂപയോളം സമ്പാദിക്കാന്‍ പറ്റും. അമ്മയുടെ ചികിത്സയ്ക്കായി വാങ്ങിയ കടം തീര്‍ത്തുവരുന്നു. ജോലിക്കു പോകാന്‍ എളുപ്പത്തില്‍ പേരൂര്‍ക്കടയില്‍ മറ്റ് രണ്ട് സ്ത്രീകള്‍ക്കൊപ്പം വാടകക്ക് വീടെടുത്ത് താമസിക്കുകയാണ് ഈ പെണ്‍കുട്ടി. നിയമ പഠനം കഴിഞ്ഞ് ഒത്താല്‍ സിവില്‍ സര്‍വീസെന്ന മോഹം യാഥാർഥ്യമാക്കുമെന്ന് അനില ഉറപ്പിച്ച് പറയുന്നു.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്