തിരുവനന്തപുരം: തലസ്ഥാനത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ സദാചാര ആക്രമണം. പ്രതിക്കെതിരെ നിസാര വകുപ്പ് പ്രകാരം കേസെടുത്ത് വിട്ടയച്ചതായും ആരോപണം. പോത്തന്‍കോട് വെള്ളാണിക്കല്‍ പാറയില്‍ ഈ മാസം നാലാം തീയതിയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ ഇന്നാണ് പുറത്തുവന്നത്. സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികള്‍ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഒരു സംഘമാളുകള്‍ തടഞ്ഞു നിര്‍ത്തി കുട്ടികളെ ചോദ്യം ചെയ്യുകയായിരുന്നു. ശ്രീനാരായണപുരം സ്വദേശി മനീഷാണ് കുട്ടികളെ മര്‍ദ്ദിച്ചത്.
Also Read: കാട്ടാക്കട ആക്രമണം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം
കൈകൊണ്ടും വടി കൊണ്ടും ഇയാള്‍ കുട്ടികളെ അടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മനീഷ് കുട്ടികളെ ഓടിച്ചിട്ട് മര്‍ദ്ദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും കുട്ടികളുടെ കരച്ചിലും ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ പോത്തന്‍കോട് പോലീസ് കേസെടുത്തെങ്കിലും മനീഷിനെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന ആക്ഷേപമാണ് ഉയരുന്നത്.
Also Read: 'കെഎസ്ആർടിസിയുടെ അടിസ്ഥാന പ്രശ്നം മാനസ്സിക വിഭ്രാന്തിയുള്ള ചില ജീവനക്കാർ', കാട്ടാക്കട സംഭവത്തിൽ പൊതുസമൂഹത്തോട് മാപ്പ് അപേക്ഷിച്ച് എംഡി
സംഭവത്തില്‍ ഒരാള്‍ക്കെതിരെ മാത്രമാണ് പോലീസ് ഇതുവരെ കേസെടുത്തത്. അറസ്റ്റ് ചെയ്ത മനീഷിനെ പോലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടു. ആറ് മാസത്തിനിടെ ഇവിടെ രണ്ടാം തവണയാണ് സദാചാര ആക്രമണമുണ്ടാകുന്നത്. സംഭവം വിവാദമായതോടെ ഉന്നതതല അന്വേഷണം ഉണ്ടായേക്കുമെന്നാണ് വിവരം.
Read Latest Local News and Malayalam News
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Also Read: കാട്ടാക്കട ആക്രമണം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം
കൈകൊണ്ടും വടി കൊണ്ടും ഇയാള്‍ കുട്ടികളെ അടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മനീഷ് കുട്ടികളെ ഓടിച്ചിട്ട് മര്‍ദ്ദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും കുട്ടികളുടെ കരച്ചിലും ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ പോത്തന്‍കോട് പോലീസ് കേസെടുത്തെങ്കിലും മനീഷിനെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന ആക്ഷേപമാണ് ഉയരുന്നത്.
Also Read: 'കെഎസ്ആർടിസിയുടെ അടിസ്ഥാന പ്രശ്നം മാനസ്സിക വിഭ്രാന്തിയുള്ള ചില ജീവനക്കാർ', കാട്ടാക്കട സംഭവത്തിൽ പൊതുസമൂഹത്തോട് മാപ്പ് അപേക്ഷിച്ച് എംഡി
സംഭവത്തില്‍ ഒരാള്‍ക്കെതിരെ മാത്രമാണ് പോലീസ് ഇതുവരെ കേസെടുത്തത്. അറസ്റ്റ് ചെയ്ത മനീഷിനെ പോലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടു. ആറ് മാസത്തിനിടെ ഇവിടെ രണ്ടാം തവണയാണ് സദാചാര ആക്രമണമുണ്ടാകുന്നത്. സംഭവം വിവാദമായതോടെ ഉന്നതതല അന്വേഷണം ഉണ്ടായേക്കുമെന്നാണ് വിവരം.
Read Latest Local News and Malayalam News
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം