തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ പ്രണയക്കുരുക്കില്‍പെട്ട് ആത്മഹത്യ ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ടുകള്‍. അഞ്ചു മാസത്തിനിടെ 18 വയസിന് താഴെയുള്ള അഞ്ചു പെണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്തത്. രണ്ട് പേര് ആത്മഹത്യാശ്രമവും നടത്തി. പെരിങ്ങമല, വിതുര ആദിവാസി ഊരുകളിലാണ് ആദിവാസി പെണ്‍കുട്ടികളുടെ ആത്മഹത്യ തുടര്‍ക്കഥയാകുന്നത്. Also Read: വയനാട് അമ്പലവയലിൽ ആസിഡ് ആക്രമണത്തിൽ അമ്മക്കും മകള്‍ക്കും ഗുരുതര പരിക്ക്
ആത്മഹത്യ ചെയ്ത പല പെണ്‍കുട്ടികളും കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. പെണ്‍കുട്ടികളെ പ്രണയത്തില്‍ പെടുത്തിയശേഷം കഞ്ചാവ് നല്കി പീഡിപ്പിച്ചിരുന്നു. പീഡനത്തിനൊടുവില്‍ ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യ ചെയ്തവരുടെ പോസ്റ്റംമോര്‍ട്ടം റിപോര്‍ട്ടില്‍ ഇവര്‍ ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. ആദിവാസി ഊരുകളില്‍ പിടിമുറുക്കുന്ന കഞ്ചാവ് സംഘങ്ങള്‍ പെണ്‍കുട്ടികളെ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നുവെന്ന് ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ രക്ഷിതാക്കളും പറയുന്നു.
Also Read: കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്ന് കെ-റെയിൽ എംഡി, വീഡിയോ
ജനുവരി 10 ന് വിതുരയില്‍ 18 വയസുക്കാരിയായ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. പെണ്‍കുട്ടി മരിച്ചതറിഞ്ഞ് വീട്ടിലെത്തി മൊബൈലില്‍നിന്ന് തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ, വിതുര ചിറ്റാര്‍ സ്വദേശിയായ ശ്രീജിത്ത് ജി നാഥിനെ(20) വിതുര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ മാസങ്ങളായി അടുപ്പത്തിലായിരുന്നു. പ്രതി വിവാഹം വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതോടെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.
നവംബര്‍ ഒന്നിനാണ് പാലോട് ഇടിഞ്ഞാറില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നത്. പൊലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടി യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ പീഡിപ്പിക്കപ്പെട്ടതായും തെളിഞ്ഞു. തുടര്‍ന്ന് പോക്സോ നിയമപ്രകാരം അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു. തെന്നൂര്‍ ഇടിഞ്ഞാര്‍ കല്യാണി കരിക്കകം സോജി ഭവനില്‍ അലന് പീറ്റര്‍ (25) ആണ് പിടിയിലായത്. അലന് പീറ്റര്‍ പിടിയിലായെങ്കിലും സഹായികളിപ്പോഴും പുറത്ത് വിലസുകയാണ്.
നവംബര്‍ 21നാണ് പെരിങ്ങമല അഗ്രിഫാം ഒരുപറ കരിക്കകം ആദിവാസി കോളനിയില്‍ പതിനാറു വയസ്സുകാരി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഇടിഞ്ഞാര്‍ വിട്ടിക്കാവ് ആദിവാസി കോളനി കിഴക്കുംകര കുന്നുംപുറത്ത് വീട്ടില്‍ ശ്യാം എന്നു വിളിക്കുന്ന വിപിന്‍ കുമാര്‍ (19) ആണ് അറസ്റ്റിലായത്. പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടി ശാരീരികമായി ചൂഷണം ചെയ്യപ്പെട്ടതായി കണ്ടെത്തി. പെണ്‍കുട്ടിയുമായി വിപിന്‍ കുമാര്‍ പ്രണയത്തില്‍ ആയിരുന്നുവെന്നു പൊലീസ് പറഞ്ഞു.
വിതുര ചെമ്പികുന്ന ഊരിലെ രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത് മാസങ്ങള്‍ക്ക് മുമ്പാണ്. ഡിഗ്രി വിദ്യാര്‍ത്ഥിനിയായ വിതുര ആനപ്പാറ തെക്കുംകര വീട്ടില്‍ ഗിരീശന് കാണിയുടെ മകള്‍ രേഷ്മ(18) തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിനു സമീപം പട്ടികവര്‍ഗ വികസന വകുപ്പിന്റെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിലാണ് തൂങ്ങി മരിച്ചത്. കാമുകനുള്ള മറ്റ് ബന്ധങ്ങളറിഞ്ഞാണ് കൃഷ്ണേന്ദുവെന്ന മറ്റൊരു പെണ്‍കുട്ടിയും ആത്മഹത്യ ചെയ്തത്.
ലഹരി മാഫിയകള്‍ പിടിമുറുക്കിയിട്ടും ആദിവാസി മേഖലകളില്‍ പൊലീസോ, എക്സൈസോ ഒരു പരിശോധനയും നടത്തുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. അതിനിടെ, സംഭവത്തില്‍ ആരോഗ്യ വനിത ശിശു മന്ത്രി വീണാ ജോര്‍ജ് അന്വേഷണ റിപോര്‍ട്ട് തേടി. വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടാണ് റിപോര്‍ട്ട് തേടിയത്. പെണ്‍കുട്ടികളുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്ന് മന്ത്രി കെ.രാധാകൃഷ്ണനും പറഞ്ഞു.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
ആത്മഹത്യ ചെയ്ത പല പെണ്‍കുട്ടികളും കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. പെണ്‍കുട്ടികളെ പ്രണയത്തില്‍ പെടുത്തിയശേഷം കഞ്ചാവ് നല്കി പീഡിപ്പിച്ചിരുന്നു. പീഡനത്തിനൊടുവില്‍ ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യ ചെയ്തവരുടെ പോസ്റ്റംമോര്‍ട്ടം റിപോര്‍ട്ടില്‍ ഇവര്‍ ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. ആദിവാസി ഊരുകളില്‍ പിടിമുറുക്കുന്ന കഞ്ചാവ് സംഘങ്ങള്‍ പെണ്‍കുട്ടികളെ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നുവെന്ന് ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ രക്ഷിതാക്കളും പറയുന്നു.
Also Read: കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്ന് കെ-റെയിൽ എംഡി, വീഡിയോ
ജനുവരി 10 ന് വിതുരയില്‍ 18 വയസുക്കാരിയായ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. പെണ്‍കുട്ടി മരിച്ചതറിഞ്ഞ് വീട്ടിലെത്തി മൊബൈലില്‍നിന്ന് തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ, വിതുര ചിറ്റാര്‍ സ്വദേശിയായ ശ്രീജിത്ത് ജി നാഥിനെ(20) വിതുര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ മാസങ്ങളായി അടുപ്പത്തിലായിരുന്നു. പ്രതി വിവാഹം വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതോടെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.
നവംബര്‍ ഒന്നിനാണ് പാലോട് ഇടിഞ്ഞാറില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നത്. പൊലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടി യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ പീഡിപ്പിക്കപ്പെട്ടതായും തെളിഞ്ഞു. തുടര്‍ന്ന് പോക്സോ നിയമപ്രകാരം അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു. തെന്നൂര്‍ ഇടിഞ്ഞാര്‍ കല്യാണി കരിക്കകം സോജി ഭവനില്‍ അലന് പീറ്റര്‍ (25) ആണ് പിടിയിലായത്. അലന് പീറ്റര്‍ പിടിയിലായെങ്കിലും സഹായികളിപ്പോഴും പുറത്ത് വിലസുകയാണ്.
നവംബര്‍ 21നാണ് പെരിങ്ങമല അഗ്രിഫാം ഒരുപറ കരിക്കകം ആദിവാസി കോളനിയില്‍ പതിനാറു വയസ്സുകാരി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഇടിഞ്ഞാര്‍ വിട്ടിക്കാവ് ആദിവാസി കോളനി കിഴക്കുംകര കുന്നുംപുറത്ത് വീട്ടില്‍ ശ്യാം എന്നു വിളിക്കുന്ന വിപിന്‍ കുമാര്‍ (19) ആണ് അറസ്റ്റിലായത്. പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടി ശാരീരികമായി ചൂഷണം ചെയ്യപ്പെട്ടതായി കണ്ടെത്തി. പെണ്‍കുട്ടിയുമായി വിപിന്‍ കുമാര്‍ പ്രണയത്തില്‍ ആയിരുന്നുവെന്നു പൊലീസ് പറഞ്ഞു.
വിതുര ചെമ്പികുന്ന ഊരിലെ രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത് മാസങ്ങള്‍ക്ക് മുമ്പാണ്. ഡിഗ്രി വിദ്യാര്‍ത്ഥിനിയായ വിതുര ആനപ്പാറ തെക്കുംകര വീട്ടില്‍ ഗിരീശന് കാണിയുടെ മകള്‍ രേഷ്മ(18) തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിനു സമീപം പട്ടികവര്‍ഗ വികസന വകുപ്പിന്റെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിലാണ് തൂങ്ങി മരിച്ചത്. കാമുകനുള്ള മറ്റ് ബന്ധങ്ങളറിഞ്ഞാണ് കൃഷ്ണേന്ദുവെന്ന മറ്റൊരു പെണ്‍കുട്ടിയും ആത്മഹത്യ ചെയ്തത്.
ലഹരി മാഫിയകള്‍ പിടിമുറുക്കിയിട്ടും ആദിവാസി മേഖലകളില്‍ പൊലീസോ, എക്സൈസോ ഒരു പരിശോധനയും നടത്തുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. അതിനിടെ, സംഭവത്തില്‍ ആരോഗ്യ വനിത ശിശു മന്ത്രി വീണാ ജോര്‍ജ് അന്വേഷണ റിപോര്‍ട്ട് തേടി. വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടാണ് റിപോര്‍ട്ട് തേടിയത്. പെണ്‍കുട്ടികളുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്ന് മന്ത്രി കെ.രാധാകൃഷ്ണനും പറഞ്ഞു.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ