തിരുവനന്തപുരം: കിളിമാനൂരില്‍ അധ്യാപകനെ വീട്ടില്‍ക്കയറി മര്‍ദിച്ച പ്രതിയെ നിസാര കുറ്റം ചുമത്തി പൊലീസ് സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ചെന്ന് പരാതി. കാരേറ്റ് ദേവസ്വം ബോര്‍ഡ് സ്കൂളിലെ അധ്യാപകനായ സമീറിനെ മര്‍ദിച്ച അയല്‍വാസി സുര്ജിതിനെയാണ് സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ചത്. പരാതിക്കാരന്റെ മൊഴിയില്‍ കൃത്രിമം കാണിച്ച് പൊലീസ് പ്രതിക്ക് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നാണ് ആരോപണം.
കിളിമാനൂരിനടുത്ത് കാരേറ്റ് ദേവസ്വം ബോര്‍ഡ് സ്കൂളിലെ അധ്യാപകനായ സമീറിന് ക്രിസ്മസ് ദിനത്തിലാണ് മര്‍ദനമേറ്റത്. അയല്‍വാസിയായ സുര്‍ജിത് മദ്യപിച്ച് വീട്ടിലെത്തുകയും ആക്രമിക്കുകയുമായിരുന്നു. കമ്പികൊണ്ട് പുറത്ത് അടിക്കുകയും ഇടിക്കട്ട ഉപയോഗിച്ച് മുഖത്ത് ഇടിക്കുകയും ചെയ്തു. ആശുപത്രിയില്‍ ചികിത്സ തേടിയ സമീര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിയായ സുര്‍ജിത്തിനെ പിടികൂടിയ കിളിമാനൂര്‍ പൊലീസ് ഉടന്‍ തന്നെ സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ചു.
വധശ്രമകുറ്റം ചുമത്താവുന്ന കേസായിട്ടും അതിക്രമിച്ച് കടക്കലും മര്‍ദിക്കലും പോലുള്ള നിസാരകുറ്റം ചുമത്തിയതാണ് സ്റ്റേഷന് ജാമ്യം ലഭിക്കാനിടയാക്കിയത്. സമീര്‍ പറഞ്ഞ വിശദമൊഴി പൊലീസ് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്താതെ ഒഴിവാക്കിയെന്നും ആരോപണമുണ്ട്. ചവിട്ടി വീഴ്ത്തിയെന്ന് മാത്രമാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്. ഇതിനെതിരെ സമീര്‍ പരാതി പറഞ്ഞതോടെ പൊലീസ് വീണ്ടും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം കേസില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് കിളിമാനൂര്‍ പൊലീസിന്റെ വിശദീകരണം.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
TOPIC: Teacher attacked in Kilimanoor, Kerala Police, Thiruvananthapuram News
കിളിമാനൂരിനടുത്ത് കാരേറ്റ് ദേവസ്വം ബോര്‍ഡ് സ്കൂളിലെ അധ്യാപകനായ സമീറിന് ക്രിസ്മസ് ദിനത്തിലാണ് മര്‍ദനമേറ്റത്. അയല്‍വാസിയായ സുര്‍ജിത് മദ്യപിച്ച് വീട്ടിലെത്തുകയും ആക്രമിക്കുകയുമായിരുന്നു. കമ്പികൊണ്ട് പുറത്ത് അടിക്കുകയും ഇടിക്കട്ട ഉപയോഗിച്ച് മുഖത്ത് ഇടിക്കുകയും ചെയ്തു. ആശുപത്രിയില്‍ ചികിത്സ തേടിയ സമീര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിയായ സുര്‍ജിത്തിനെ പിടികൂടിയ കിളിമാനൂര്‍ പൊലീസ് ഉടന്‍ തന്നെ സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ചു.
വധശ്രമകുറ്റം ചുമത്താവുന്ന കേസായിട്ടും അതിക്രമിച്ച് കടക്കലും മര്‍ദിക്കലും പോലുള്ള നിസാരകുറ്റം ചുമത്തിയതാണ് സ്റ്റേഷന് ജാമ്യം ലഭിക്കാനിടയാക്കിയത്. സമീര്‍ പറഞ്ഞ വിശദമൊഴി പൊലീസ് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്താതെ ഒഴിവാക്കിയെന്നും ആരോപണമുണ്ട്. ചവിട്ടി വീഴ്ത്തിയെന്ന് മാത്രമാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്. ഇതിനെതിരെ സമീര്‍ പരാതി പറഞ്ഞതോടെ പൊലീസ് വീണ്ടും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം കേസില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് കിളിമാനൂര്‍ പൊലീസിന്റെ വിശദീകരണം.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
TOPIC: Teacher attacked in Kilimanoor, Kerala Police, Thiruvananthapuram News