ആപ്പ്ജില്ല

കഴുത്തിന് ഷാൾ മുറുക്കി, ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു.... തിരുവനന്തപുരത്ത് അമ്മയും മകനും ചെയ്തത് ഞെട്ടിക്കുന്ന ക്രൂരത!!

പോലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം വയോധികയുടേതാണെന്ന് തിരിച്ചറിഞ്ഞത്. വീട്ടില്‍ താമസിച്ചിരുന്ന റഫീക്ക, മകന്‍, റഫീഖയുടെ സുഹൃത്ത് അല്‍അമീന്‍ എന്നിവരെ കാണാതായതോടെ പോലീസ് തിരച്ചിലാരംഭിക്കുകയായിരുന്നു

Samayam Malayalam 15 Jan 2022, 11:18 am
തിരുവനന്തപുരം: അയൽവാസിയായ വയോധികയെ വീട്ടിൽ വിളിച്ചു വരുത്തി മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം സ്വർണ്ണാഭരണങ്ങൾ കവർന്ന സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. വളരെ ക്രൂരമായ രീതിയിലാണ് വയോധികയെ കൊലപ്പെടുത്തിയതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. മുല്ലൂര്‍ പനവിള ആലുംമൂട് വീട്ടില്‍ ശാന്തകുമാരിയെ(75) ആണ് അമ്മയും മകനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ശാന്തകുമാരിയുടെ അയല്‍പക്കത്ത് മുല്ലൂര്‍ സ്വദേശി ശ്രീകുമാറിന്റെ വീട്ടില്‍ വാടകയ്ക് താമസിച്ചിരുന്ന വിഴിഞ്ഞം ടൗണ്‍ഷിപ്പ് സ്വദേശി റഫീക്കാ ബീവി(50), ഇവരുടെ സുഹൃത്ത് അല്‍ അമീന്‍(26), റഫീക്കയുടെ മകന്‍ ഷഫീക്ക്(23) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.
Samayam Malayalam report on three arrested for theft incident in vizhinjam
കഴുത്തിന് ഷാൾ മുറുക്കി, ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു.... തിരുവനന്തപുരത്ത് അമ്മയും മകനും ചെയ്തത് ഞെട്ടിക്കുന്ന ക്രൂരത!!


​ആദ്യം കണ്ടത് വീട്ടുടമ

വാടക വീട്ടിലാണ് പ്രതികൾ താമസിച്ചിരുന്നത്. പ്രതികള്‍ താമസിച്ചിരുന്ന വീടിനടുത്തായി വീട്ടുടമയുടെ മകനും സുഹൃത്തുക്കളും താമസിക്കുന്നുണ്ട്. വെള്ളിയാഴ്ച വീട് മാറിപ്പോകുമെന്ന് ഉടമയെ പ്രതികള്‍ അറിയിച്ചിരുന്നു. വൈകീട്ട് വീട്ടിലെത്തിയ ഉടമയുടെ മകന്‍, വാടകയ്ക്ക് നല്‍കിയ വീടിന്റെ കതകില്‍ താക്കോല്‍ ഉള്ളതായി കണ്ടു. ഇതേ തുടർന്ന് വാതിൽ‌ തട്ടി വീട്ടുകാരെ വിളിച്ചു. എന്നാൽ ഒരു അനക്കവും ഉണ്ടായില്ല. വീട് തുറന്ന് നോക്കിയപ്പോഴാണ് വരാന്തയിലെ തട്ടിനുമുകളില്‍ നിന്ന് രക്തം വീഴുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് നാട്ടുകാരെ വിളിച്ചു വരുത്തി നോക്കിയപ്പോഴാണ് വയോധികയുടെ മൃതദേഹം കണ്ടത്.

​കോഴിക്കോടേക്ക് രക്ഷപ്പെടാൻ ശ്രമം

പോലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം വയോധികയുടേതാണെന്ന് തിരിച്ചറിഞ്ഞത്. വീട്ടില്‍ താമസിച്ചിരുന്ന റഫീക്ക, മകന്‍, റഫീഖയുടെ സുഹൃത്ത് അല്‍അമീന്‍ എന്നിവരെ കാണാതായതോടെ പോലീസ് തിരച്ചിലാരംഭിക്കുകയായിരുന്നു. വീട്ടിൽ താമസിക്കുന്ന റഫീക്കയാണ് മരിച്ചതെന്ന അഭ്യൂഹവും ഉണ്ടായിരുന്നു. ഇതിന് പിന്നാലെ അവരുടെ ബന്ധുക്കളും വീട്ടിൽ എത്തി. തുടര്‍ന്ന് പോലീസ് പ്രതികളുടെ ഫോണ്‍ നമ്പറുകളുടെ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ തൈക്കാട് സംഗീത കോളേജിനടുത്തുള്ളതായി കണ്ടെത്തുകയായിരുന്നു. കോഴിക്കോട്ടേക്കുള്ള ബസിൽ കയറി രക്ഷപ്പെടാനായിരുന്നു പ്രതികളുടെ ശ്രമം.

​ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു

വയോധികയെ ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയശേഷം ചുറ്റികയ്ക്ക് സമാനമായ വസ്തു ഉപയോഗിച്ച് തലയ്ക്കടിച്ചുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപ്പെടുത്തിയ ശേഷം മൃതശരീരം വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ തട്ടിലേയ്ക്ക് എടുത്തുകയറ്റി വച്ചശേഷം പ്രതികള്‍ കോഴിക്കോട്ടേക്ക് പോകാൻ ശ്രമിക്കുകയാണ്. ശാന്തകുമാരിയുടെ ശരീരത്തിൽ വള, മോതിരം, കമ്മൽ എന്നിവ ഉണ്ടായിരുന്നു ഇതെല്ലാം പ്രതികൾ കൈക്കലാക്കി വിഴിഞ്ഞത്തുള്ള ജ്വല്ലറിയിൽ കൊണ്ടുപോയി വിൽക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്