ആപ്പ്ജില്ല

രോഗമില്ലാത്തവര്‍ ഇവിടെ വന്നാല്‍ രോഗിയാകും; ജനം പരാതി പറഞ്ഞ് മടുത്തു

മാലിന്യം നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ മാലിന്യ സംസ്‌ക്കരണ ശേഷിയില്ലാത്തതിനാല്‍ നഗരസഭ തന്നെ തടയുകയായിരുന്നവെന്നും കരാറുകാരന്റെ മണ്ണു മാന്തി യന്ത്രവും ടിപ്പറ്റും പോലീസ് പിടിച്ചെടുത്തതായും പി ഡബ്‌ളിയു ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Samayam Malayalam 14 Sept 2022, 12:46 pm
തിരുവനന്തപുരം: കോടികളുടെ വികസന പാക്കേജ് ഒരുക്കി നെടുമങ്ങാട് ജില്ലാ ആശുപത്രി വികസനത്തെപ്പറ്റി ഊറ്റം കൊള്ളുന്ന അധികാരികള്‍ ഈ കാഴ്ച കണ്ണ് തുറന്നു കാണണം. കക്കൂസ് മാലിന്യങ്ങള്‍ അടക്കമുള്ള അഴുക്കുചാലില്‍ അഭിഷേകം ചെയ്താലേ, ഈ ആതുരാലയത്തിന്റെ പ്രവേശന കവാടം താണ്ടാന്‍ പറ്റൂ എന്നതാണ് ദുരവസ്ഥ.
Samayam Malayalam report on waste water issue near nedumangad district hospital
രോഗമില്ലാത്തവര്‍ ഇവിടെ വന്നാല്‍ രോഗിയാകും; ജനം പരാതി പറഞ്ഞ് മടുത്തു


ആശുപത്രിയുടെ മുന്നിലെ ഓടയിലൂടെ ഒഴുകിയെത്തുന്ന മലിന ജലം രോഗികള്‍ക്കും മറ്റു സന്ദര്‍ശകര്‍ക്കും പകര്‍ച്ചവ്യാധികള്‍ സമ്മാനിക്കുന്നുവെന്ന പരാതി വ്യാപകമായിട്ടുണ്ട്. മൂക്കു പൊത്താതെ ഇതു വഴി നടക്കാനാകില്ല. നെടുമങ്ങാട് താലൂക്ക് ആസ്ഥാനമായ ആശുപത്രി ജംഗ്ഷന്‍ മുതല്‍ ചന്തമുക്ക് വരെയുള ഭാഗത്തുകൂടി ഒഴുകുന്ന ഓടയാണ് കാല്‍നടക്കാര്‍ക്ക് രോഗങ്ങള്‍ പകര്‍ന്നു നല്‍കുന്നത്.

​സ്വാ​ഗതം ചെയ്യുന്നത് മാലിന്യം

താലൂക്കില്‍ എറ്റവും കൂടുതല്‍ ജനങ്ങള്‍ കാല്‍നടയായ് സഞ്ചരിക്കുന പ്രദേശമാണ് ആശുപത്രി ജങ്ഷന്‍ - ചന്തമുക്ക് റോഡ്. നൂറു കണക്കിന് ഒപിയാണ് ഓരോ ദിവസവും ആശുപത്രിയിലെത്തുന്നത്. രോഗികള്‍ അടക്കം ആശുപത്രിയില്‍ പ്രവേശിക്കണമെങ്കില്‍ ഓടയിലെ മാലിന്യം മറികടന്നാലേ പറ്റൂ. ഓട്ടോറിക്ഷ, ആബുലന്‍സ് സര്‍വ്വീസുകളുടെ പാര്‍ക്കിംഗ് ഏരിയയിലാണ് ഈ ദുരവസ്ഥ. നഗരസഭയിലും പിഡബ്ല്യുഡിയിലും പരാതി നല്‍കിയെങ്കിലും നടപടിയില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.

​അധികൃതർ തിരിഞ്ഞു നോക്കുന്നില്ല

മാലിന്യം ചവിട്ടി പോകുന്ന രോഗികള്‍ മറ്റു രോഗങ്ങള്‍ വരുത്തുന്ന രോഗാണുക്കളെയും കൊണ്ടാണ് ആശുപത്രിയില്‍ കയറുന്നത്. കാലില്‍ വൃണങ്ങള്‍ ഉള്ളവര്‍ക്കും ഇതുമൂലം മാറാരോഗങ്ങള്‍ പകരാന്‍ വഴിയുണ്ട്. പി.ഡബ്ലൂ.ഡി.യിലെയും നഗരസഭാ അതികൃതര്‍ ഇതു വഴി പല തവണ പോകുന്നുണ്ടെങ്കിലും തിരിഞ്ഞു നോക്കുന്നില്ല എന്നാണ് പരിസര വാസികള്‍ പറയുന്നത്.

​അധികാരം പിഡബ്ല്യുഡിക്ക്

മാര്‍ക്കറ്റ് റോഡ് മുതല്‍ ആശുപത്രി വരെയുള്ള ഭക്ഷണശാലകളിലെയും ഫുട്പാത്ത് കൈയ്യേറി നടത്തുന്ന കച്ചവടക്കാരും മാലിന്യങ്ങള്‍ ഇതു വഴിയാണ് ഒഴുക്കി വിടുന്നത്. പരാതിയെ തുടര്‍ന്ന് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ് കിരണ്‍, ഷെറിന്‍ കമാല്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രമ്യ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചുവെങ്കിലും അനധികൃത കച്ചവടം നിറുത്തുവാന്‍ മുന്നറിയിപ്പ് മാത്രമാണ് നല്‍കിയത്. മാലിന്യം നീക്കം ചെയ്യാന്‍ പി ഡബ്‌ളിയു ഡി ക്കാണ് അധികാരമെന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

​ന​ഗരസഭയ്ക്കെതിരെ പിഡബ്ല്യുഡി

എന്നാല്‍ മാലിന്യം നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ മാലിന്യ സംസ്‌ക്കരണ ശേഷിയില്ലാത്തതിനാല്‍ നഗരസഭ തന്നെ തടയുകയായിരുന്നവെന്നും കരാറുകാരന്റെ മണ്ണു മാന്തി യന്ത്രവും ടിപ്പറ്റും പോലീസ് പിടിച്ചെടുത്തതായും പി ഡബ്‌ളിയു ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. നഗരസഭ സൗകര്യം ചെയ്ത് നല്‍കിയാല്‍ മാലിന്യം നീക്കം ചെയ്യാന്‍ സാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്