തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കണമോയെന്നത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. ഇതുവരെയുളള രാഷ്ട്രീയ ജീവിതത്തില്‍ താന്‍ സമ്പൂര്‍ണ തൃപ്തനാണ്. അര്‍ഹിക്കുന്നതിലും കൂടുതല്‍ അംഗീകാരങ്ങളും സ്ഥാനമാനങ്ങളും തനിക്ക് ലഭിച്ചുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായ ഉമ്മന്‍ ചാണ്ടിക്ക് നിയമസഭയുടെ ഉപഹാരം ജഗതിയിലെ വസതിയിലെത്തി നിയമസഭാ സെക്രട്ടറി എ എം ബഷീര്‍ കൈമാറി. സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി മനോഹരന് നായരും ഒപ്പമുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിയെ ആദരിക്കാന്‍ വീട്ടിലെത്തിയവര്‍ക്ക് ഭാര്യ മറിയാമ്മ മധുരം വിതരണം ചെയ്തു. ആദരവ് കഴിഞ്ഞ് ഉമ്മന്‍ ചാണ്ടിക്കൊപ്പം ഫോട്ടെയെടുക്കാനായിരുന്നു പിന്നെയുള്ള തിരക്ക്. പാര്‍ട്ടിക്കാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമൊപ്പം നിറിചിരിയോടെ ഉമ്മന്‍ ചാണ്ടി ഫോട്ടോയ്ക്ക് പോസ് ചെയ്തു.
ഏറ്റവും കൂടുതല്‍ കാലം കേരള നിയമസഭാംഗമായതിന്റെ റെക്കോർഡാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സ്വന്തമായിരിക്കുന്നത്. നിയമസഭ രൂപവത്കരിച്ച തീയതി അടിസ്ഥാനമാക്കിയുള്ള കണക്കു പ്രകാരം ചൊവ്വാഴ്ച 18,728 ദിവസം അംഗമെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി പൂര്‍ത്തീകരിച്ചു. കെ എം മാണിയുടെ റെക്കോർഡാണ് ഉമ്മന്‍ ചാണ്ടി ഭേദിച്ചത്. സത്യപ്രതിജ്ഞ നടന്ന തീയതി അടിസ്ഥാനമാക്കിയാല്‍ റെക്കോർഡ് ഭേദിക്കുന്നത് ഈ മാസം 11 നാണ്. നാലാം കേരള നിയമസഭയിലേക്ക് 1970 ല്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഉമ്മന്‍ ചാണ്ടി 2021 മെയ് മൂന്നിന് രൂപവത്കൃതമായ 15-ാം നിയമസഭയിലും പുതുപ്പള്ളി മണ്ഡലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.
1970 സെപ്റ്റംബര്‍ 17 നായിരുന്നു നാലാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. തൊട്ടടുത്ത ദിവസം വോട്ടെണ്ണലും നടന്നു. അന്നുവരെ ഇടതുപക്ഷത്തിനൊപ്പം നിന്ന പുതുപ്പള്ളി മണ്ഡലം പിന്നീട് ഇന്നുവരെ ഉമ്മന്‍ ചാണ്ടിയെയാണ് വിജയിപ്പിച്ചത്. സെപ്റ്റംബര്‍ മധ്യത്തോടെ തെരഞ്ഞെടുപ്പ് ഫലം വന്നെങ്കിലും നാലാം കേരള നിയമസഭ രൂപവത്കരിച്ചത് 1970 ഒക്ടോബര്‍ നാലിനായിരുന്നു. 1970 മുതല്‍ 2021 വരെ തുടര്‍ച്ചയായി 12 തവണ പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്ന് മാത്രം വിജയിച്ച് ഉമ്മന്‍ ചാണ്ടി കേരള നിയമസഭയില്‍ അംഗമായി. രണ്ടുതവണ മുഖ്യമന്ത്രിയായ അദ്ദേഹം ഒരുതവണ പ്രതിപക്ഷ നേതാവും നാലു തവണ മന്ത്രിയുമായി.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
1965 മുതല്‍ 2016 വരെ തുടര്‍ച്ചയായി 13 തവണ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് വിജയിച്ച കെ എം മാണി 12 നിയമസഭകളില്‍ അംഗമായിരുന്നു. അദ്ദേഹം ആദ്യം വിജയിച്ചത് 1965 ല്‍ ആണെങ്കിലും ആദ്യമായി നിയമസഭാംഗമായത് 1967 ല്‍ ആണ്. 1965 മാര്‍ച്ച് 17 ന് നിയമസഭ രൂപവത്കരിച്ചെങ്കിലും മന്ത്രിസഭ രൂപവത്കരണത്തിനുള്ള ഭൂരിപക്ഷം ആര്‍ക്കും ലഭിക്കാത്തതിനാല്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്താതെ 24 ന് നിയമസഭ പിരിച്ചുവിട്ടു. ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്നതിന്റെ റെക്കോർഡ് (8,759 ദിവസം) ഇപ്പോഴും കെ എം മാണിയുടെ പേരിലാണ്. എംഎല്‍എ ആയിരിക്കെ 2019 ഏപ്രില്‍ ഒമ്പതിനാണ് കെ എം മാണി അന്തരിച്ചത്.
ഏറ്റവും കൂടുതല്‍ കാലം കേരള നിയമസഭാംഗമായതിന്റെ റെക്കോർഡാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സ്വന്തമായിരിക്കുന്നത്. നിയമസഭ രൂപവത്കരിച്ച തീയതി അടിസ്ഥാനമാക്കിയുള്ള കണക്കു പ്രകാരം ചൊവ്വാഴ്ച 18,728 ദിവസം അംഗമെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി പൂര്‍ത്തീകരിച്ചു. കെ എം മാണിയുടെ റെക്കോർഡാണ് ഉമ്മന്‍ ചാണ്ടി ഭേദിച്ചത്. സത്യപ്രതിജ്ഞ നടന്ന തീയതി അടിസ്ഥാനമാക്കിയാല്‍ റെക്കോർഡ് ഭേദിക്കുന്നത് ഈ മാസം 11 നാണ്. നാലാം കേരള നിയമസഭയിലേക്ക് 1970 ല്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഉമ്മന്‍ ചാണ്ടി 2021 മെയ് മൂന്നിന് രൂപവത്കൃതമായ 15-ാം നിയമസഭയിലും പുതുപ്പള്ളി മണ്ഡലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.
1970 സെപ്റ്റംബര്‍ 17 നായിരുന്നു നാലാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. തൊട്ടടുത്ത ദിവസം വോട്ടെണ്ണലും നടന്നു. അന്നുവരെ ഇടതുപക്ഷത്തിനൊപ്പം നിന്ന പുതുപ്പള്ളി മണ്ഡലം പിന്നീട് ഇന്നുവരെ ഉമ്മന്‍ ചാണ്ടിയെയാണ് വിജയിപ്പിച്ചത്. സെപ്റ്റംബര്‍ മധ്യത്തോടെ തെരഞ്ഞെടുപ്പ് ഫലം വന്നെങ്കിലും നാലാം കേരള നിയമസഭ രൂപവത്കരിച്ചത് 1970 ഒക്ടോബര്‍ നാലിനായിരുന്നു. 1970 മുതല്‍ 2021 വരെ തുടര്‍ച്ചയായി 12 തവണ പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്ന് മാത്രം വിജയിച്ച് ഉമ്മന്‍ ചാണ്ടി കേരള നിയമസഭയില്‍ അംഗമായി. രണ്ടുതവണ മുഖ്യമന്ത്രിയായ അദ്ദേഹം ഒരുതവണ പ്രതിപക്ഷ നേതാവും നാലു തവണ മന്ത്രിയുമായി.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
1965 മുതല്‍ 2016 വരെ തുടര്‍ച്ചയായി 13 തവണ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് വിജയിച്ച കെ എം മാണി 12 നിയമസഭകളില്‍ അംഗമായിരുന്നു. അദ്ദേഹം ആദ്യം വിജയിച്ചത് 1965 ല്‍ ആണെങ്കിലും ആദ്യമായി നിയമസഭാംഗമായത് 1967 ല്‍ ആണ്. 1965 മാര്‍ച്ച് 17 ന് നിയമസഭ രൂപവത്കരിച്ചെങ്കിലും മന്ത്രിസഭ രൂപവത്കരണത്തിനുള്ള ഭൂരിപക്ഷം ആര്‍ക്കും ലഭിക്കാത്തതിനാല്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്താതെ 24 ന് നിയമസഭ പിരിച്ചുവിട്ടു. ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്നതിന്റെ റെക്കോർഡ് (8,759 ദിവസം) ഇപ്പോഴും കെ എം മാണിയുടെ പേരിലാണ്. എംഎല്‍എ ആയിരിക്കെ 2019 ഏപ്രില്‍ ഒമ്പതിനാണ് കെ എം മാണി അന്തരിച്ചത്.