ആപ്പ്ജില്ല

കടകംപള്ളിയുടെ ഖേദപ്രകടനത്തിനെതിരെ സീതാറാം യെച്ചൂരി; മുഖ്യമന്ത്രി വിശദീകരണം തേടും, വീഡിയോ കാണാം

ശബരിമല വിഷയത്തിൽ ദേവസ്വം വകുപ്പ് മന്ത്രി നിലപാട് തിരുത്തിയെന്ന ആരോപണത്തിൽ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സത്യവാങ്ങ്മൂലം തിരുത്തുമോയെന്ന് പ്രതിപക്ഷം ഉയർത്തുന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും യെച്ചൂരി പ്രതികരിച്ചു

Lipi 29 Mar 2021, 11:15 am

ഹൈലൈറ്റ്:

  • മുഖ്യമന്ത്രി നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്ന് യെച്ചൂരി
  • ശബരിമല വിഷയം കോസതിയുടെ മുന്നിൽ
  • ഇനി കാത്തിരിക്കുന്നത് അന്തിമ വിധിക്ക്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തിരുവനന്തപുരം: ശബരിമലയില്‍ തെറ്റുപറ്റിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം മുഖ്യമന്ത്രിയും സംസ്ഥാന കമ്മിറ്റിയും പരിശോധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിശാല ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന വിഷയമാണ് ശബരിമല. സത്യവാങ്ങ്മൂലം തിരുത്തുമോയെന്നതിന് പ്രസക്തിയില്ല. കഴിഞ്ഞത് കഴിഞ്ഞു. ഇനി അന്തിമ വിധിക്ക് കാത്തിരിക്കണം.
'ഇത് ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവം'; പാര്‍ലമെന്‍ററി രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് ആന്‍റണി, അഭിമുഖം കാണാം

വിധിക്ക് ശേഷം വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും സിതാറാം യെച്ചൂരി പറഞ്ഞു. കടകംപള്ളിയുടെ ഖേദപ്രകടനം എന്തുകൊണ്ട് എന്ന് പരിശോധിക്കും. കടകംപള്ളിയുടെ ഖേദ പ്രകടനത്തില്‍ വിശദീകരണം തേടുമെന്ന് മുഖ്യമന്ത്രി ഇതിനകം പറഞ്ഞിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയും ഇക്കാര്യത്തില്‍ വിശദീകരണം തേടും. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ട. ജനശ്രദ്ധ തിരിക്കാന്‍ യുഡിഎഫും ബിജെപിയും വിവാദങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും സിതാറാം യെച്ചൂരി തിരുവനന്തപുരത്ത് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്