ആപ്പ്ജില്ല

സംഭരണ ശേഷി മൂന്നിലൊന്നായി കുറഞ്ഞ് അരുവിക്കര ഡാം

തിരുവനന്തപുരത്തെ അരുവിക്കര ഡാമിൻ്റെ സംഭരണശേഷി മൂന്നിലൊന്നായി കുറഞ്ഞു. ഡാമിലെ പായലും ചെളിയും നീക്കം ചെയ്യാതെ വന്നതോടെയാണ് സംഭരണശേഷി കുറഞ്ഞത്.

Lipi 6 Aug 2020, 8:17 pm
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന കുടിവെളള സ്രോതസുകളിലൊന്നായ അരുവിക്കര ഡാമിൻ്റെ സംഭരണശേഷി മൂന്നിലൊന്നായി കുറഞ്ഞു. വര്‍ഷങ്ങളായി ഡാമില്‍ അടിഞ്ഞുകൂടിയ പായലും ചെളിയും നീക്കം ചെയ്യാതിരുന്നതാണ് ഡാമിന്റെ സംഭരണശേഷി കുറച്ചത്. സംഭരണ ശേഷിയുടെ മുക്കാല്‍ ഭാഗവും ഇപ്പോള്‍ മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
Samayam Malayalam അരുവിക്കര ഡാം


കാടുപിടിച്ച ഡാം

കരയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മണലടിഞ്ഞ് ചെടികള്‍ വളര്‍ന്നു കാടുപിടിച്ചിട്ടുണ്ട്. ആഴം കുറഞ്ഞതോടെ പായലും ചെടികളും വളര്‍ന്നു വ്യാപിക്കുകയാണ്. ചെളിയും പായലും നീക്കി അരുവിക്കര ജലസംഭരണി നവീകരിക്കുമെന്ന് അധികൃതര്‍ കാലങ്ങളായി പറയുന്നുണെങ്കിലും പ്രഖ്യാപനം ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

Also Read: ബാലഭാസ്‌കര്‍ കേസ് വഴിത്തിരിവില്‍; സിബിഐ നാളെ കലാഭവന്‍ സോബിയുടെ മൊഴിയെടുക്കും

ചെറിയ മഴ പെയ്താലും ഡാം നിറയും

അരുവിക്കര ഡാം നിറഞ്ഞ് സംഭരണ ശേഷിയിലെത്താന്‍ നേരത്തെ ദിവസങ്ങളെടുക്കുമായിരുന്നു. എന്നാലിപ്പോള്‍ മഴ ചെറുതായി കനക്കുമ്പോള്‍ തന്നെ ഡാമിന്റെ ഷട്ടര്‍ തുറക്കേണ്ട അവസ്ഥയിലാണ്.

Also Read: ഗ്രാമീണ മേഖലകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുജനം

വാല്‍വ് ശരിയാക്കിയാൽ തീരാവുന്ന പ്രശ്‌നം

1932 ലാണ് തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്കായി കരമനയാറ്റിനു കുറുകേ അരുവിക്കരയില്‍ അണ കെട്ടിയത്. 1975 വരെ ഡാമില്‍ ചെളി ഒഴുകിപ്പോകാനായി ഒരു വാല്‍വുണ്ടായിരുന്നതായി അധികൃതര്‍ പറയുന്നു. അതു കേടായപ്പോള്‍ ചെളി ഒഴുകിപ്പോകാതായി. ഇതോടെയാണ് ഡാമില്‍ മണ്ണടിഞ്ഞു തുടങ്ങിയത്. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിലധികമായി ഇവിടത്തെ മണ്ണു നീക്കംചെയ്യുമെന്നു കേള്‍ക്കുന്നെങ്കിലും നടപടികളായിട്ടില്ല.

Also Read: മുതലപ്പൊഴിയിൽ ബോട്ടുകൾ അപകടത്തിൽപ്പെട്ടു; 8 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഡാമില്‍ എപ്പോഴും എട്ടുദിവസത്തേക്കുള്ള വെള്ളം

തടയണയായി നിര്‍മിച്ച അരുവിക്കര ജലസംഭരണി ഷട്ടറുകള്‍ സ്ഥാപിച്ച് ഡാമാക്കി ഉയര്‍ത്തുകയായിരുന്നു. നാലു ഘട്ടമായി സംഭരണശേഷി ഉയര്‍ത്തി. ഡാമിന് ആറ് ഷട്ടറുകളും ആറു മീറ്റര്‍ ഉയരവുമുണ്ട്. പേപ്പാറ ഡാമില്‍നിന്നു വെള്ളമെത്തിച്ചാണ് ശുദ്ധീകരിച്ച് നഗരത്തിലേക്കു കുടിവെള്ളം വിതരണം ചെയ്യുന്നത്. തിരുവനന്തപുരം നഗരത്തിലേക്ക് എട്ടു ദിവസത്തേക്കാവശ്യമായ വെള്ളം സംഭരിക്കാനുള്ള ശേഷി ഡാമിനുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്