തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ പെരുമാതുറ ഒറ്റപ്പനയില്‍ തെരുവുനായയുടെ ആക്രമണം. 4 സ്ത്രീകളടക്കം 7 പേര്‍ക്ക് നായയുടെ കടിയേറ്റു. സ്ത്രീകളടക്കമുള്ളവര്‍ക്ക് നേരെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് സംഭവം. Also Read: ഷിബിൽ ആള് ചില്ലറക്കാരനല്ല, ഹോട്ടലിൽ നിന്ന് പല തവണ പണം അടിച്ചു മാറ്റി, പോക്സോ കേസും, സ്വന്തം ഹോട്ടലുണ്ടായിട്ടും സിദ്ദിഖ് മറ്റൊരു ഹോട്ടലിൽ മുറിയെടുത്തതിലും ദുരൂഹത
ഒറ്റപന സ്വദേശിനികളായ 23 കാരി നദിയ, 40 വയസുളള സഫീന, 40കാരി ഹസീന, 65 വയസ്സുളള സൈനബ നിസ്സാര്‍, 41 കാരന് റാഫി, 20 വയസ്സുള്ള ബിലാല്‍, 50 വയസ്സുള്ള നാസ് എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. ഒരു സ്ത്രീയുടെ പരുക്ക് ഗുരുതരമാണെന്നാണ് മെഡിക്കല്‍ കോളേജില്‍ നിന്നും അറിയിച്ചത്.
Also Read: സിദ്ദിഖിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഹണിട്രാപ്പോ? മൃതദേഹം രണ്ടായി മുറിച്ച് ട്രോളി ബാഗിലാക്കി, തുടർച്ചയായി പണം പിൻവലിച്ചത് പ്രതികളെ കുടുക്കി
പരിക്കേറ്റവരെ പെരുമാതുറ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വീടിന് പുറത്തുനില്ക്കുകയായിരുന്നവരെയാണ് തെരുവു നായ ആദ്യം ആക്രമിച്ചത്. തുടര്‍ന്ന് നായ വഴിയിലുണ്ടായിരുന്നവരേയും ആക്രമിക്കുകയായിരുന്നു. കൂടുതല്‍ പേര്‍ക്ക് കടിയേറ്റതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ആക്രമിച്ച നായെ പിടികൂടാന്‍ നാട്ടുകാര്‍ ശ്രമിച്ച് വരുകയാണ്.
ഒറ്റപന സ്വദേശിനികളായ 23 കാരി നദിയ, 40 വയസുളള സഫീന, 40കാരി ഹസീന, 65 വയസ്സുളള സൈനബ നിസ്സാര്‍, 41 കാരന് റാഫി, 20 വയസ്സുള്ള ബിലാല്‍, 50 വയസ്സുള്ള നാസ് എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. ഒരു സ്ത്രീയുടെ പരുക്ക് ഗുരുതരമാണെന്നാണ് മെഡിക്കല്‍ കോളേജില്‍ നിന്നും അറിയിച്ചത്.
Also Read: സിദ്ദിഖിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഹണിട്രാപ്പോ? മൃതദേഹം രണ്ടായി മുറിച്ച് ട്രോളി ബാഗിലാക്കി, തുടർച്ചയായി പണം പിൻവലിച്ചത് പ്രതികളെ കുടുക്കി
പരിക്കേറ്റവരെ പെരുമാതുറ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വീടിന് പുറത്തുനില്ക്കുകയായിരുന്നവരെയാണ് തെരുവു നായ ആദ്യം ആക്രമിച്ചത്. തുടര്‍ന്ന് നായ വഴിയിലുണ്ടായിരുന്നവരേയും ആക്രമിക്കുകയായിരുന്നു. കൂടുതല്‍ പേര്‍ക്ക് കടിയേറ്റതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ആക്രമിച്ച നായെ പിടികൂടാന്‍ നാട്ടുകാര്‍ ശ്രമിച്ച് വരുകയാണ്.