ആപ്പ്ജില്ല

പത്മനാഭസ്വാമി ക്ഷേത്രഭരണം ആര്‍ക്ക് ? സുപ്രീംകോടതിയുടെ നിര്‍ണായക വിധി കാത്ത് തലസ്ഥാനവാസികള്‍

സുപ്രീം കോടതി ശ്രീ പദ്‌മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണാവകാശം ആർക്ക് എന്ന വിഷയത്തിൽ ഇന്ന് വിധി പറയും. ഹൈക്കോടതി വിധി അംഗീകരിക്കാൻ കഴിയില്ലെന്ന് കാണിച്ചാണ് രാജകുടുംബം സുപ്രീം കോടതിയെ സമീപിച്ചത് .

Lipi 13 Jul 2020, 10:36 am
Samayam Malayalam ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭരണാവകാശം ആർക്ക്?
ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭരണാവകാശം ആർക്ക്?


തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്ര കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബഞ്ചാണ് വിധി പുറപ്പെടുവിക്കുക. ക്ഷേത്ര ഭരണത്തിന്റെ അധികാരം ആര്‍ക്കാണെന്നത് സംബന്ധിച്ച കേസില്‍ തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ അപ്പീലിലാണ് ഇന്ന് സുപ്രീംകോടതി വിധി പറയുക.

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് അവകാശമില്ലെന്ന് 2011 ജനുവരി 31നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചത്. ക്ഷേത്ര ഭരണത്തിന് ട്രസ്റ്റ് തുടങ്ങിയ സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇതിനെതിരെ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ സമര്‍പ്പിച്ച ഹര്‍ജി ആദ്യം 2011 മെയ് 2 ന് സുപ്രിംകോടതി പരിഗണിച്ചു. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത കോടതി, നിലവറകള്‍ തുറക്കാനും കണക്കെടുക്കാനും ഉത്തരവിട്ടു. നിരീക്ഷകരെയും നിയമിച്ചു. എന്നാല്‍, ബി നിലവറയെ സംബന്ധിച്ച് തര്‍ക്കമുയര്‍ന്നു. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണെന്നും ആചാരപരമായ കാരണങ്ങളാല്‍ ബി നിലവറ തുറക്കാന്‍ അനുവദിക്കില്ലെന്നും രാജകുടുംബം നിലപാടെടുത്തു.

Also Read: ഭക്തർക്ക് അനുകൂലമായ വിധിയുണ്ടാകും; സുപ്രീം കോടതി വിശ്വാസികൾക്കൊപ്പം നിൽക്കുമെന്ന് രാഹുൽ ഈശ്വർ

കരിങ്കല്‍ വാതിലുകള്‍ ഉപയോഗിച്ച് അടച്ചിരിക്കുന്ന കല്ലറയാണത്. വാതിലുകള്‍ തകര്‍ക്കേണ്ടി വരുമെന്നും ഇത് ക്ഷേത്രത്തിന് കേടുപാടുകള്‍ വരുത്തുമെന്നും വ്യക്തമാക്കി. എന്നാല്‍, ഒമ്പതു തവണ ബി നിലവറ തുറന്നിട്ടുണ്ടെന്നായിരുന്നു മുന്‍ സി.എ.ജി. വിനോദ് റായിയുടെ റിപ്പോര്‍ട്ട്. പലതവണ തുറന്നിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ അടക്കം സുപ്രിംകോടതിയുടെ നിലപാട് നിര്‍ണായകമാകും.

Also Read: സ്വപ്നയ്ക്ക് രക്തസമ്മര്‍ദ്ദവും ടെന്‍ഷനും; സന്ദീപിന് കരള്‍വീക്കം; കോടതിയില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉന്നയിച്ച് പ്രതികള്‍

ക്ഷേത്രസ്വത്ത് സ്വകാര്യ സ്വത്താണെന്ന് ഹൈക്കോടതിയില്‍ നിലപാടെടുത്തിരുന്ന തിരുവിതാംകൂര്‍ രാജകുടുംബം ദേവനവകാശപ്പെട്ട പൊതുസ്വത്താണെന്ന് പിന്നീട് സുപ്രീംകോടതിയില്‍ തിരുത്തി. എങ്കിലും ക്ഷേത്രഭരണം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നായിരുന്നു കുടുംബത്തിന്റെ വാദം. ദേവസ്വം ബോര്‍ഡ് മാതൃകയില്‍ ഭരണ സംവിധാനം രൂപീകരിക്കാമെന്ന് സംസ്ഥാന സര്‍ക്കാറും കോടതിയെ അറിയിച്ചിരുന്നു. എന്തായാലും ഒന്‍പത് വര്‍ഷത്തിലേറെ നീണ്ടുനിന്ന വ്യവഹാരത്തിനൊടുവിലാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രക്കേസില്‍ വിധി പറയാന്‍ സുപ്രിംകോടതി തീരുമാനിച്ചത്. വിധി എന്തെന്നറിയാനുള്ള കാത്തിരിപ്പിലാണ് തലസ്ഥാന വാസികള്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്