ആപ്പ്ജില്ല

നാട്ടുകാരുടെ അധാർകാർഡുകൾ തൂക്കി വിറ്റത് തപാൽ ജീവനക്കാരിയുടെ ഭർത്താവ്!

ആക്രിക്കടയിൽ നിന്ന് കണ്ടെത്തിയ രേഖകളിലെ വിലാസങ്ങൾ വെച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ജീവനക്കാരിയുടെ ഭർത്താവ് മദ്യപിച്ചെത്തിയാണ് രേഖകൾ തൂക്കി വിറ്റത്

Samayam Malayalam 24 Jan 2021, 7:10 am

ഹൈലൈറ്റ്:

  • ആക്രിക്കടയിൽ രേഖകൾ എത്തിയതെങ്ങനെയെന്ന് കണ്ടെത്തി
  • താത്കാലിക ജീവനക്കാരിയുടെ ഭർത്താവാണ് തൂക്കിവിറ്റത്
  • 306 അധാർകാർഡുകളാണ് ആക്രിക്കടയിൽ നിന്ന് കണ്ടെത്തിയത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തിരുവനന്തപുരം: കാട്ടാക്കടയിലെ ആക്രിക്കടയിലേക്ക് ആധാർ കാർഡുകളും ബാങ്ക് ഇൻഷുറൻസ് രേഖകളും തൂക്കി വിറ്റത് തപാൽ വകുപ്പിലെ താത്കാലിക ജീവനക്കാരിയുടെ ഭർത്താവ്. ജീവനക്കാരിയുടെ മദ്യപിച്ചെത്തിയ ഭർത്താവാണ് തപാൽ ഉരുപ്പിടികൾ അടക്കമുള്ളവ കഴിഞ്ഞ ദിവസം തൂക്കി വിറ്റത്.
കാട്ടാക്കടയിലെ സദാശിവൻ എന്നയാളുടെ ആക്രിക്കടയില്‍ നിന്ന് ആധാര്‍ കാര്‍ഡുകളുടെ വന്‍ശേഖരമാണ് ഇന്നലെ കണ്ടെത്തിയത്. 306 ആധാര്‍ കാര്‍ഡുകളും അനുബന്ധ രേഖകളും തപാല്‍ ഉരുപ്പടികളുമാണ് ആക്രിക്കടയില്‍ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഒരു ഓട്ടോ ഡ്രൈവര്‍ കൊണ്ടുവന്ന ആക്രിസാധനങ്ങളുടെ കൂടെയാണ് ആധാര്‍ കാര്‍ഡുകളും തപാല്‍ ഉരുപ്പടികളും കിട്ടിയത്.

തിരുവനന്തപുരത്ത് ആക്രിക്കടയില്‍നിന്ന് കണ്ടെത്തിയത് ആധാര്‍ കാര്‍ഡുകളുടെ വന്‍ശേഖരം, വീഡിയോ

ഇന്നലെ ആക്രി സാധനങ്ങള്‍ വേര്‍തിരിക്കുന്നതിനിടെയാണ് ആധാര്‍ കാര്‍ഡുകളുടെ വന്‍ശേഖരം കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ കടയുടമ പോലീസിനെ വിവരമറിയിച്ചു. കരകുളം മേഖലയില്‍ നിന്നുള്ളവരുടെ ആധാര്‍ കാര്‍ഡുകളാണ് കണ്ടെടുത്തവയില്‍ ഭൂരിഭാഗവും. ഇവയെല്ലാം കരകുളം പോസ്റ്റ് ഓഫീസില്‍ നിന്ന് വിതരണം ചെയ്യാത്ത ആധാര്‍ കാര്‍ഡുകളാണെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിരുന്നു. 2015ല്‍ നല്‍കിയ ആധാര്‍ കാര്‍ഡുകളും കൂട്ടത്തിലുണ്ടായിരുന്നു.വ്യാജ അധാർകാർഡുകളാണോ എന്നും അട്ടിമറി നടന്നിട്ടുണ്ടോ എന്നും പോലീസ് സംശയിച്ചിരുന്നു.

Also Read: 'ഉള്ളില്‍' പിടിവേണം, ഇല്ലെങ്കില്‍ സെക്രട്ടറിയേറ്റിലേക്ക് വരരുത്!! നിരാശരായി മടങ്ങുന്നത് നിരവധി പേര്‍

രേഖകളിലെ മേൽവിലാസങ്ങൾ അന്വേഷിച്ചാണ് പോലീസ് കരകുളം തപാൽ ഓഫീസിലെത്തിയത്. ചോദ്യം ചെയ്യലിനിടെയാണ് ജീവനക്കാരി ഭർത്താവാണ് ഇത് ചെയ്തതെന്ന് സമ്മതിച്ചത്. മദ്യപിച്ചെത്തിയ ഭർത്താവാണ് രേഖകൾ അടക്കമുള്ള പേപ്പറുകൾ തൂക്കി വിറ്റതെന്ന് ജീവനക്കാരി പറഞ്ഞു. പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രേഖകൾ നഷ്ടപ്പെട്ടതായി ആരെങ്കിലും പരാതി നൽകി അതിലും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്