ആപ്പ്ജില്ല

കാറിന്‍റെ ചില്ല് ഇപ്പോഴും താടിക്കുള്ളില്‍... പുഴുവരിച്ച അനില്‍ കുമാറിന്‍റെ ചെറു മകള്‍ക്കും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് നേരിട്ടത് ദുരനുഭവം

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി വീട്ടിലെത്തിയ ശേഷം മകള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതോടെ മറ്റൊരു ആശുപത്രിയില്‍ എത്തി പരിശോധിച്ചപ്പോഴാണ് താടിക്കുള്ളില്‍ ചില്ലുള്ളതായി കണ്ടെത്തിയത്. ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ ഒന്നര ലക്ഷത്തോലം രൂപ ചിലവാകുമെന്നാണ് സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചതെന്നും അര്‍ച്ചന പറയുന്നു.ശബരിമലയിൽ നിന്ന് മടങ്ങിവരുന്നതിനിടെയുണ്ടായ അപകടത്തെ തുടർന്നാണ് കുട്ടിയുടെ ശരീരത്തിൽ കാറിന്‍റെ ചില്ല് തുളഞ്ഞുകയറിയത്.

Samayam Malayalam 24 Oct 2020, 10:48 pm
തിരുവനന്തപുരം: ജീവനക്കാരുടെ അനാസ്ഥയെ തുടര്‍ന്ന് കൊവിഡ് വാര്‍ഡില്‍ പുഴുവരിച്ചു കിടന്ന വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിന്‍റെ കുടുംബത്തിന് ഇതാദ്യമായല്ല തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ദുരനുഭം നേരിടേണ്ടി വരുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഇവര്‍ക്ക് കൈപ്പേറിയ അനുഭവമുണ്ടായിട്ടുണ്ട്.
Samayam Malayalam the youngest daughter of anil kumar who was infested with worms also had a bad experience from thiruvananthapuram medical college
കാറിന്‍റെ ചില്ല് ഇപ്പോഴും താടിക്കുള്ളില്‍... പുഴുവരിച്ച അനില്‍ കുമാറിന്‍റെ ചെറു മകള്‍ക്കും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് നേരിട്ടത് ദുരനുഭവം


'അവർ മനുഷ്യരല്ല, മൃഗങ്ങളാണ് ' -അനിൽ കുമാർ

​ചെറുമകള്‍ക്കും ദുരനുഭവം

വാഹനാപകടത്തില്‍ പരിക്കേറ്റ അനില്‍കുമാറിന്‍റെ ചെറു മകള്‍ ഒമ്പതുവയസ്സുകാരി ശ്രീപവനയെ ചികിത്സക്കെത്തിച്ചപ്പോഴായിരുന്നു സംഭവം. ശബരിമലയില്‍ നിന്നും മടങ്ങിവരവേ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീപവനയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കാണ് കൊണ്ടുവന്നത്. കഴുത്തിലും താടിയിലും ചില്ലുകള്‍ തറച്ചുകയറിയ നിലയിലാണ് ശ്രീപവനയെ എത്തിച്ചത്. എന്നാല്‍ ചില്ലുകള്‍ പൂര്‍ണമായും നീക്കം ചെയ്യാതെ മുറി തുന്നിക്കെട്ടുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. ഭാഗ്യംകൊണ്ടു മാത്രമാണ് മകള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്, പക്ഷേ മെഡിക്കല്‍കോളേജില്‍ എത്തിയപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സമീപനം മോശമായിരുന്നുവെന്നും ശ്രീപവനയുടെ അമ്മ അര്‍ച്ചന പറഞ്ഞു.

​താടിക്കുള്ളില്‍ ചില്ല്

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി വീട്ടിലെത്തിയ ശേഷം മകള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതോടെ മറ്റൊരു ആശുപത്രിയില്‍ എത്തി പരിശോധിച്ചപ്പോഴാണ് താടിക്കുള്ളില്‍ ചില്ലുള്ളതായി കണ്ടെത്തിയത്. ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ ഒന്നര ലക്ഷത്തോലം രൂപ ചിലവാകുമെന്നാണ് സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചതെന്നും അര്‍ച്ചന പറയുന്നു. ഇതിനായുള്ള തയ്യാറെടുപ്പിനിടെയാണ് അച്ഛന്‍ അനില്‍കുമാറിന് വീണ് പരിക്കേല്‍ക്കുന്നത്. ഇതോടെ മകളുടെ ചികിത്സ വൈകി. അച്ഛന്‍റെ ചികിത്സയ്ക്കും മറ്റുമായി പണം ചെലവാക്കിയതോടെ മകളുടെ ശസ്ത്രക്കിയക്ക് പണമില്ലെന്നും ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ഇവര്‍ പറയുന്നു.

​അനില്‍ കുമാര്‍ ജീവിതത്തിലേക്ക്

അതിനിടെ, ജീവിതത്തിലേക്ക് പതിയെ തിരിച്ചുവരികയാണ് അനില്‍കുമാര്‍. പേരൂര്‍ക്കട ആശുപത്രിയിലെ ചികിത്സയാണ് അനില്‍കുമാറിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്. അനക്കാന്‍ കഴിയാതിരുന്ന കൈ പതിയെ ചലിച്ചു തുടങ്ങി. ഭക്ഷണം കഴിച്ചു തുടങ്ങിയതോടെ ആരോഗ്യം വീണ്ടെടുത്തു. ചികിത്സ തുടര്‍ന്നാല്‍ അനില്‍കുമാറിന് പഴയ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്