ആപ്പ്ജില്ല

16കാരിയെ അമ്മയുടെ കാമുകൻ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; കുപ്രസിദ്ധ മോഷ്ടാവ് പ്രാവ് നൗഷാദ് പിടിയില്‍

കുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായ നൗഷാദ് ഇവർക്കൊപ്പം താമസിച്ച് വരുന്നതിനിടെ 16കാരിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്

Samayam Malayalam 1 Sept 2022, 10:49 pm
വിളപ്പില്‍ശാല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കൊട്ടാരക്കര പത്തടി നൗഷാദ് മന്‍സിലില്‍ നൗഷാദി (38) നെയാണ് പോലീസ് സംഘം പിടികൂടിയത്. മുജീബെന്ന പേരിലും പ്രാവ് നൗഷാദെന്ന പേരിലുമാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് പിന്നാലെ പോലീസ് കേസെടുത്തതറിഞ്ഞ് ഇയാൾ ഒളിവിൽ പോയിരുന്നു.
Samayam Malayalam theft case accused noushad arrested in trivandrum
16കാരിയെ അമ്മയുടെ കാമുകൻ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; കുപ്രസിദ്ധ മോഷ്ടാവ് പ്രാവ് നൗഷാദ് പിടിയില്‍



കുട്ടിയുടെ അമ്മയുമായി അടുപ്പം

തിരുവനന്തപുരം ജില്ലയിലെ ഒരു സ്ത്രീയുമായി അടുപ്പത്തിലായ നൗഷാദ് ഇവർക്കൊപ്പം താമസിച്ച് വരുന്നതിനിടെ അവരുടെ പതിനാറുവയസ്സുള്ള മകളെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത ഉടൻ ഇയാൾ ഒളിവിൽ പോവുകയും ചെയ്തു. നാഗര്‍കോവിലില്‍ നിന്നുമെത്തിയ ഇയാളെ റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

​നിരവധി മോഷണക്കേസുകൾ

കൊല്ലം ജില്ലയിൽ കൊട്ടാരക്കര, പുത്തൂർ, ശാസ്താംകോട്ട, ഉൾപ്പെടെ നിരവധി കേസുകളിൽ മോഷണക്കേസിൽ പ്രതിയാണ് നൗഷാദ്. ബാംഗ്ലൂർ, കാസർകോട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞത്. വിളപ്പിൽശാല പോലീസ് സംഘം ഇവിടങ്ങളിൽ എത്തി അന്വേഷണം നടത്തുന്നതറിഞ്ഞതോടെ പ്രതി അവിടെ നിന്നും കടന്നുകളഞ്ഞു. തുടർന്ന് നാഗർകോവിലെത്തി ഒളിവിൽ കഴിഞ്ഞുവരുന്നതിനിടെ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അറസ്റ്റ്.

​റെയിൽവേസ്റ്റേഷനിൽ അറസ്റ്റ്

നൗഷാദ് നാഗർകോവിൽ നിന്നും ട്രെയിൻ മാർഗം തിരുവനന്തപുരത്തേക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരം തിരുവനന്തപുരം റൂറൽ പോലീസ് മേധാവി ഡി ശിൽപ്പ ഐപിഎസിന് ലഭിച്ചിരുന്നു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്ന് വിളപ്പിൽ ശാല പോലീസ് സംഘം തിരുവനന്തപുരം റെയിൽവേസ്റ്റേഷൻ പരിസരത്ത് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിടികൂടിയപ്പോൾ തെറ്റായ പേരും വിലാസവുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.

​14 ദിവസം റിമാൻഡിൽ

സംശയം തോന്നിയ പോലീസ് വിശദമായ അന്വേഷണം നടത്തിയതോടെയാണ് കൊല്ലം ജില്ലയിൽ നിരവധി കേസുകളുള്ള കുപ്രസിദ്ധ മോഷ്ടാവും പിടികിട്ടാപ്പുള്ളിയുമായ പ്രാവ് നൗഷാദ് തന്നെയാണിതെന്ന് വ്യക്തമാകുന്നത്. കാട്ടക്കട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്