തിരുവനന്തപുരം: പാറശ്ശാല തവളയില്ലാക്കുളത്തിനു സമീപത്തെ തിരുനാരായണപുരം പേരൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മോഷണം. സ്ട്രോങ് റൂം കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു പവന് മാല, സ്വര്‍ണപ്പൊട്ടുകള്‍ എന്നിവ ഉള്‍പ്പെടെ 21 ഗ്രാം തൂക്കം വരുന്ന സ്വര്‍ണവും 30,000 രൂപയുമാണ് മോഷ്ടിച്ചത്. എന്നാല്‍ സ്ട്രോംഗ് റൂമിലുണ്ടായിരുന്ന കാണിക്ക വഞ്ചികളോ വിലപിടിപ്പുള്ള മറ്റ് വസ്തുക്കളോ നഷ്ടമായിട്ടില്ലെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.
Also Read: എടിഎം കവര്‍ച്ചക്കെത്തിയ കള്ളനെ കുടുക്കിയത് ടീഷര്‍ട്ടിലെ എഴുത്തുകള്‍
മോഷ്ടാക്കള്‍ ക്ഷേത്ര മതില് ചാടിക്കടന്നാണ് എത്തിയതെന്ന് പോലീസ് പറയുന്നു. കോമ്പൗണ്ടിലെ സ്ട്രോംഗ് റൂമിന്റെ മുന്നിലുള്ള ഗേറ്റിലെ നാല് പൂട്ടുകളും അടുത്ത കതകിലെ നാല് പൂട്ടുകളും മോഷ്ടാക്കള്‍ തകര്‍ത്തിട്ടുണ്ട്. പൂട്ടുകള്‍ പൊട്ടിക്കാനായി ഉപയോഗിച്ച ക്ഷേത്രത്തിലെ മൈക്ക് സ്റ്റാന്‍ഡിന്റെ കമ്പി സ്ഥലത്ത് ഉപേക്ഷിച്ച നിലയിലും പൊട്ടിച്ച പൂട്ടുകളും സ്വര്‍ണം സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ബോക്സുകളും കോമ്പൗണ്ടിന് പുറത്ത് വലിച്ചെറിഞ്ഞ നിലയിലും കണ്ടെത്തി.
Also Read: കൊവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു; കേരളത്തിൽ ആദ്യം
ക്ഷേത്ര മാനേജര്‍മാരില്‍ ഒരാളായ രാമചന്ദ്രന് പുലർച്ചെ എത്തിയപ്പോഴാണ് സ്ട്രോംഗ് റൂം തുറന്ന നിലയില്‍ കണ്ടത്. ഉടന്‍തന്നെ ക്ഷേത്ര ഭരണസമിതി ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. അനില്‍കുമാര്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡ് വിദഗ്ദ്ധരും കൂടുതല്‍ തെളിവെടുത്തു.
ക്ഷേത്രത്തില്‍ ഇത് മൂന്നാം തവണയാണ് മോഷണം നടക്കുന്നത്. രണ്ട് തവണയും മോഷണശ്രമം നടന്നുവെങ്കിലും പണമോ സ്വര്‍ണമോ നഷ്ടപ്പെട്ടിരുന്നില്ല.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവുംപുതിയ നാട്ടുവാർത്തകൾക്കായ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
Also Read: എടിഎം കവര്‍ച്ചക്കെത്തിയ കള്ളനെ കുടുക്കിയത് ടീഷര്‍ട്ടിലെ എഴുത്തുകള്‍
മോഷ്ടാക്കള്‍ ക്ഷേത്ര മതില് ചാടിക്കടന്നാണ് എത്തിയതെന്ന് പോലീസ് പറയുന്നു. കോമ്പൗണ്ടിലെ സ്ട്രോംഗ് റൂമിന്റെ മുന്നിലുള്ള ഗേറ്റിലെ നാല് പൂട്ടുകളും അടുത്ത കതകിലെ നാല് പൂട്ടുകളും മോഷ്ടാക്കള്‍ തകര്‍ത്തിട്ടുണ്ട്. പൂട്ടുകള്‍ പൊട്ടിക്കാനായി ഉപയോഗിച്ച ക്ഷേത്രത്തിലെ മൈക്ക് സ്റ്റാന്‍ഡിന്റെ കമ്പി സ്ഥലത്ത് ഉപേക്ഷിച്ച നിലയിലും പൊട്ടിച്ച പൂട്ടുകളും സ്വര്‍ണം സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ബോക്സുകളും കോമ്പൗണ്ടിന് പുറത്ത് വലിച്ചെറിഞ്ഞ നിലയിലും കണ്ടെത്തി.
Also Read: കൊവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു; കേരളത്തിൽ ആദ്യം
ക്ഷേത്ര മാനേജര്‍മാരില്‍ ഒരാളായ രാമചന്ദ്രന് പുലർച്ചെ എത്തിയപ്പോഴാണ് സ്ട്രോംഗ് റൂം തുറന്ന നിലയില്‍ കണ്ടത്. ഉടന്‍തന്നെ ക്ഷേത്ര ഭരണസമിതി ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. അനില്‍കുമാര്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡ് വിദഗ്ദ്ധരും കൂടുതല്‍ തെളിവെടുത്തു.
ക്ഷേത്രത്തില്‍ ഇത് മൂന്നാം തവണയാണ് മോഷണം നടക്കുന്നത്. രണ്ട് തവണയും മോഷണശ്രമം നടന്നുവെങ്കിലും പണമോ സ്വര്‍ണമോ നഷ്ടപ്പെട്ടിരുന്നില്ല.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവുംപുതിയ നാട്ടുവാർത്തകൾക്കായ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ