ആപ്പ്ജില്ല

മോഷണം പോയ ബൈക്ക് ഒൻപതാം നാൾ പ്രത്യക്ഷപ്പെട്ടു! കുപ്രസിദ്ധ മോഷ്ടാവിൻ്റെ മഹാമനസ്‌കത!! വൻ ട്വിസ്റ്റ്...

മോഷണം പോയ ബൈക്ക് ഒൻപതാം നാൾ അതേസ്ഥലത്ത് പ്രത്യക്ഷപ്പെട്ട സംഭവത്തിൽ വൻ ട്വിസ്റ്റ്. കുപ്രസിദ്ധ മോഷ്ടാവ് പറക്കുംതളിക ബൈജുവാണ് ബൈക്ക് മോഷ്ടിച്ചത്.

Lipi 3 Sept 2020, 3:21 pm
തിരുവനന്തപുരം: മലയിന്‍കീഴ് പഞ്ചായത്തിലെ കരിപ്പൂര് നിന്നും മോഷണം പോയ ബൈക്ക് അതേ സ്ഥലത്തു ഒന്‍പതാം നാള്‍ തിരിച്ചു കൊണ്ടുവെച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. മോഷണക്കേസില്‍ പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് പറക്കുംതളിക ബൈജുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോഴാണ് തൻ്റെ 'മഹാമനസ്‌കത' ബൈജു വെളിപ്പെടുത്തിയത്.
Samayam Malayalam Thiruvananthapuram Bike Robbery
ബൈജു


Also Read: തലസ്ഥാനത്ത് കൊവിഡ് വ്യാപനം ഇപ്പോഴും രൂക്ഷം; വീണ്ടും ലാർജ് ക്ലസ്റ്ററുകൾ ഉണ്ടായേക്കുമോയെന്ന് ആശങ്ക

വിളവൂര്‍ക്കല്‍ പൊറ്റയില്‍ വൈഗയില്‍ രഞ്ജിത്ത് കുമാറിന്റെ ബൈക്കാണ് കഴിഞ്ഞ 19 ന് ഉച്ചയ്ക്കു കാണാതായത്. പേയാട് മലയിന്‍കീഴ് റോഡില്‍ കരിപ്പൂര്‍ ജംഗ്ഷനു സമീപം രഞ്ജിത്ത് നിര്‍മ്മിക്കുന്ന കെട്ടിടത്തിനു മുന്നില്‍ നിന്നാണ് ബൈക്ക് മോഷണം പോയത്. പരാതിയില്‍ മലയിന്‍കീഴ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു 27 ന് ഇതേ സ്ഥലത്തു ബൈക്ക് 'പ്രത്യക്ഷ'പ്പെട്ടത്. എന്നാല്‍ ആരാണ് കൊണ്ടു വെച്ചത് എന്നതില്‍ സൂചനയുണ്ടായിരുന്നില്ല. രണ്ടു നമ്പര്‍ പ്ലേറ്റുകളും ഇളക്കി മാറ്റിയ നിലയിലായിരുന്നു.

Also Read: വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം; അന്വേഷണ ഉദ്യോഗസ്ഥനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍

ഇതിനിടയിലാണ് കുണ്ടമണ്‍ഭാഗം ഭദ്രകാളി ക്ഷേത്രത്തിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘം പെരുകുളം കൊണ്ണിയൂര്‍ പൊന്നെടുത്ത കുഴി കോളൂര്‍മേലേ പുത്തന്‍വീട്ടില്‍ പറക്കുംതളിക ബൈജു എന്ന ജെയിന്‍വിക്ടറെ (41) കസ്റ്റഡിയില്‍ എടുക്കുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് ബൈക്ക് മോഷണത്തിന്റെ ചുരുള്‍ അഴിഞ്ഞത്. ബൈക്കിൻ്റെ നമ്പര്‍ പ്ലേറ്റുകള്‍ ഇളക്കി മാറ്റി തമിഴ്‌നാട്ടിലും കേരളത്തിലും യാത്ര ചെയ്ത് ലഹരി മരുന്നു കച്ചവടം നടത്തുകയായിരുന്നുവെന്ന് ബൈജു പറഞ്ഞു. പോലീസ് പിന്തുടരുന്നതായി സൂചന ലഭിച്ചതോടെയാണ് ബൈക്ക് തിരികെ കൊണ്ടുവെച്ചതെന്നും ബൈജു മൊഴി നല്‍കി.

Also Read: വെഞ്ഞാറമൂട് ഇരട്ടക്കൊല; 2 പ്രതികള്‍ക്കായി വ്യാപക തെരച്ചില്‍

കഴിഞ്ഞ ജനുവരിയില്‍ വിളപ്പില്‍ സ്‌റ്റേഷന്‍ പരിധിയിലെ നെടിയ വിളയില്‍ യുവാവിനെ തടഞ്ഞു നിര്‍ത്തി ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബൈജു പിടിയിലായെങ്കിലും ജൂലൈയില്‍ ജാമ്യത്തിലിറങ്ങി. മോഷണം, കൊള്ള, പിടിച്ചുപറി, കഞ്ചാവ് വിൽപന, ഗുണ്ടാആക്രമണം, കൊലപാതകശ്രമം എന്നിവ ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് ബൈജു. കവര്‍ച്ചയ്ക്ക് സൂക്ഷിച്ച മാരകായുധങ്ങളും മോഷ്ടിച്ച ബൈക്കും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്