ആപ്പ്ജില്ല

തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ തോറ്റു, ജയിച്ചത് ബിജെപി

വലിയ വിജയപ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും എൻഡിഎ സ്ഥാനാർഥിയോടാണ് കെ.ശ്രീകുമാർ പരാജയപ്പെട്ടത്

Samayam Malayalam 16 Dec 2020, 11:51 am
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ മേയര്‍ കെ ശ്രീകുമാര്‍ പരാജയപ്പെട്ടു. കരിക്കകം വാര്‍ഡില്‍ നിന്നാണ് ശ്രീകുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയത്. വലിയ വിജയപ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ബിജെപി സ്ഥാനാര്‍ഥി ഡി.ജി.കുമാരനാണ് കെ. ശ്രീകുമാറിനെ തോല്‍പ്പിച്ചത്. വോട്ടണ്ണല്‍ തുടങ്ങിയതുമുതല്‍ ഇടതുമുന്നണി വന്‍ മുന്നേറ്റമാണ് തിരുവനന്തപുരത്ത് നടത്തിയിരുന്നത്. ഇതിനിടയില്‍ മുതിര്‍ന്ന നേതാവും മേയറുമായിരുന്ന ശ്രീകുമാറിന്റെ തോല്‍വി എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്. അടിയൊഴിക്കുകളാണ് ഇവിടത്തെ ഫലത്തില്‍ നിര്‍ണായകമായത് എന്നാണ് വിലിരുത്തല്‍.
Samayam Malayalam k sreekumar
കെ ശ്രീകുമാർ


Also Read: തിരുവനന്തപുരത്ത് എൽഡിഎഫും ബിജെപിയും ഇഞ്ചോടിഞ്ഞ്; 4 സീറ്റുകളുമായി യുഡിഎഫ് മൂന്നാമത്

2016 ല്‍ ആദ്യമായാണ് ചാക്ക ഡിവിഷനില്‍ നിന്ന് കോര്‍പറേഷനിലേക്ക് ശ്രീകുമാര്‍ തിരഞ്ഞെടുക്കപ്പെട്ടത്. വികെ പ്രാശാന്ത് വട്ടിയൂര്‍ക്കാവില്‍ നിന്ന് എംഎല്‍എ ആയതോടെ ശ്രീകുമാറിനെ മേയറാക്കി. നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ശ്രീകുമാര്‍ നടത്തിയിരുന്നെങ്കിലും തോല്‍വി ഇടതുമുന്നണിയെ ഞെട്ടിച്ചു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം കൂടിയായ ശ്രീകുമാര്‍ സര്‍വീസിലിരിക്കെ കെ.എസ്.ഇ ബി.ഒഫീസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്നു.

Also Read: 2015ല്‍ എല്‍ഡിഎഫ് ആധിപത്യം പുലര്‍ത്തിയ തിരുവനന്തപുരത്ത് ഇത്തവണ ആര്?

ബി.ജെ.പി സിറ്റിംഗ് സീറ്റായിരുന്നു കരിക്കകം. തിരുവനന്തപുരത്ത് ഇടതു മുന്നണി മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ എ.ജ ഒലീന കുന്നുകഴി വാർഡിലും പരാജയപ്പെട്ടു. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച മേരി പുഷ്പമാണ് വിജയിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്