വിവാദങ്ങളിൽ പിടിമുറുക്കി തിരുവനന്തപുരം മെഡിക്കൽ കോളേജ്, നടപടികൾക്ക് ഇരയാകുന്നത് കീഴ് ജീവനക്കാർ മാത്രം, പ്രതിഷേധം ശക്തമാകുന്നു
തലസ്ഥാനത്ത് ചികിത്സാ കേന്ദ്രങ്ങളുടെ നട്ടെല്ലായ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇങ്ങനെ ഒരു വീഴ്ച സംഭവിക്കുന്നത് ഇതാദ്യമല്ല. വാര്‍ഡുകളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ മണിക്കൂറുകളോളം കിടന്നതും ഈ അടുത്തായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് മൃതദേഹങ്ങള്‍ മാറ്റിയത്.
മൃതദേഹങ്ങൾ മണിക്കൂറോളം കിടത്തി
തലസ്ഥാനത്ത് ചികിത്സാ കേന്ദ്രങ്ങളുടെ നട്ടെല്ലായ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇങ്ങനെ ഒരു വീഴ്ച സംഭവിക്കുന്നത് ഇതാദ്യമല്ല. വാര്‍ഡുകളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ മണിക്കൂറുകളോളം കിടന്നതും ഈ അടുത്തായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് മൃതദേഹങ്ങള്‍ മാറ്റിയത്. അഞ്ചാം വാര്‍ഡില്‍ മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം മാറ്റാതെ തൊട്ടടുത്തുള്ള ടേബിളില്‍ രോഗികള്‍ക്കായി ചായ വിളമ്പിയതും വിവാദമായിരുന്നു. ഇവിടെയുണ്ടായിരുന്ന മറ്റുരോഗികള്‍ പ്രതിഷേധിച്ചതോടെയാണ് ഉന്നതാധികാരികള്‍ ഇടപെട്ട് സംഭവം ഒതുക്കിതീര്‍ത്തത്.
ഒരാഴ്ച ശരാശരി 50 പേർക്ക് കൊവിഡ്
കൊവിഡ് ലക്ഷണങ്ങളോടെ എത്തിയ പ്രവാസിയെ പരിശോധനാ ഫലം വരുന്നതിന് മുമ്പ് വീട്ടിലേക്കയച്ചതും കൊവിഡ് സ്ഥിരീകരിച്ച ഇയാളെ പിന്നീട് തിരിച്ചു വിളിച്ചതും വലിയ വിവാദത്തിന് ഇടയാക്കിയരുന്നു. തിരുവനന്തപുരത്ത് കൊവിഡ് പിടിമുറുക്കിയ ഘട്ടത്തില്‍, മണിക്കൂറുകള്‍ ഇടവിട്ടുള്ള ആത്മഹത്യകളും മെഡിക്കല്‍ കോളേജ് ആശുപത്രിയെ പ്രതിക്കൂട്ടിലാക്കി. നിരവധി പേരാണ് അന്ന് ഇവിടെ ആത്മഹത്യ ചെയ്തത്. അതിനിടെ, ആശുപത്രിയിലെത്തുന്ന ആളുകള്‍ക്ക് കൊവിഡ് ബാധിക്കുന്നതും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ഒരാഴ്ചയ്ക്കിടെ ശരാശരി 50പേര്‍ക്ക് കൊവിഡ് വ്യാപിക്കുന്നതായാണ് കണക്കുകള്‍.
കൊവിഡ് വാര്‍ഡുകളും മറ്റ് വാര്‍ഡുകളും ഇടകലർന്ന നിലയിൽ
കൊവിഡ് വാര്‍ഡുകളും മറ്റ് വാര്‍ഡുകളും തമ്മില്‍ ഇടകലര്‍ത്തിയിരിക്കുന്നതും കൊവിഡ് വാര്‍ഡില്‍ ഡ്യൂട്ടി ചെയ്യുന്നവരെ മറ്റ് വാര്‍ഡുകളിലേക്കും ഡ്യൂട്ടിക്ക് നിയോഗിക്കുന്നതുമാണ് ഇതിനു കാരണം. കൊവിഡ് വാര്‍ഡുകള്‍ കടന്നുവേണം മറ്റ് രോഗികള്‍ക്കും ജീവനക്കാര്‍ക്കും പരിശോധനകള്‍ക്കും മറ്റുമായി പോകേണ്ടത്. വ്യക്തമായ ക്രമീകരണമില്ലാതെ കൊവിഡ് വാര്‍ഡുകള്‍ നിശ്ചയിച്ചതിലുള്ള പിഴവ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും ഇതില്‍ നടപടിയൊന്നുമുണ്ടായില്ല. ഇതാണ് രോഗവ്യാപനം കൂടാന്‍ ഇടയാക്കിയത്. അതേസമയം ജീവനക്കാരുടെ പരിമിതി രോഗ വ്യാപനത്തിന് കാരണമാകുന്നുവെന്ന് നിരന്തരം ആക്ഷേപം ഉയര്‍ന്നിട്ടും അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
നടപടികൾ കീഴ് ജീവനക്കാർക്കെതിരെ മാത്രം
സാധാരണക്കാര്‍ക്ക് ഏറ്റവും വിശ്വാസ്യതയില്‍ ചികിത്സ നല്‍കേണ്ട ആശുപത്രിയില്‍ നിന്ന് ഇത്തരത്തിലുള്ള വീഴ്ചകള്‍ സംഭവിക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. വീഴ്ചകള്‍ വീണ്ടു വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ നടപടിക്ക് വിധേയമാകുന്നത് ആശുപത്രിയിലെ കീഴ് ജീവനക്കാര്‍ മാത്രമാണെന്ന ആക്ഷേപവും ശക്തമാണ്. ഉത്തരവാദിത്തപ്പെട്ടവര്‍ വീഴ്ചകള്‍ ഇവരുടെ മേല്‍ ചാരി തലയൂരുന്നതായും ആശുപത്രിയിലെ തന്നെ ഒരു വിഭാഗം ജീവനക്കാര്‍ ആരോപിക്കുന്നു.