ആപ്പ്ജില്ല

ആദ്യ ദിനം തന്നെ കളക്ഷന്‍ 25,640 രൂപ! മ്യൂസിയവും മൃഗശാലയും കാണാന്‍ തിരക്ക് തുടങ്ങി

തിരുവനന്തപുരം മ്യൂസിയവും മൃഗശാലയും എട്ടുമാസത്തിനുശേഷം സന്ദര്‍ശകര്‍ക്കായി തുറന്നു. ആദ്യ ദിവസമായ ചൊവ്വാഴ്ച ഏഴുന്നൂറിലേറെപ്പേരാണു മ്യൂസിയം സന്ദര്‍ശിച്ചു.

Lipi 4 Nov 2020, 7:07 pm
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി അടച്ചിട്ടിരുന്ന മ്യൂസിയവും മൃഗശാലയും എട്ടുമാസത്തിനുശേഷം സന്ദര്‍ശകര്‍ക്കായി തുറന്നപ്പോള്‍ മികച്ച പ്രതികരണം. ഇന്നലെ ഏഴുന്നൂറിലേറെപ്പേരാണു മ്യൂസിയം സന്ദര്‍ശിച്ചത്. ആദ്യ ദിനം തന്നെ 25,640 രൂപയുടെ കളക്ഷനുണ്ടായി.
Samayam Malayalam Zoo in Thiruvananthapuram
തിരുവനന്തപുരം മൃഗശാല


പുലര്‍ച്ചെ നാലുമണിക്ക് പ്രധാന വാതില്‍ തുറന്നെങ്കിലും വ്യായാമത്തിനും മൃഗങ്ങളെ കാണാനും വലിയ തിരക്ക് ഉണ്ടായില്ല. എന്നാല്‍ വൈകുന്നേരത്തോടെ അല്‍പ്പം തിരക്കായി. കുടുംബമായി എത്തിയവരായിരുന്നു സന്ദര്‍ശകരില്‍ അധികവും. മ്യൂസിയം വളപ്പ് തുറന്നതോടെ പ്രഭാത-സായാഹ്ന നടത്തക്കാര്‍ക്കും തങ്ങളുടെ ഇഷ്ട കേന്ദ്രം തുറന്നു കിട്ടിയതിന്റെ ആവേശമായി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരു ദിശയിലേക്ക് മാത്രമാണ് എല്ലാവരെയും നടക്കാന്‍ അനുവദിക്കുന്നത്.

Also Read: സിപിഎമ്മിന്റെ യുവ നേതാവ് പി ബിജു അന്തരിച്ചു

പുലര്‍ച്ചെ തുറക്കുന്ന മ്യൂസിയം വളപ്പില്‍ രാത്രി 10 വരെ കാല്‍നടക്കാര്‍ക്കു പ്രവേശനമുണ്ട്. റേഡിയോ പാര്‍ക്കിലെ ബെഞ്ചുകളില്‍ വിശ്രമിക്കുന്നതിന് അനുവാദമുണ്ട്. ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ മൃഗശാല മ്യൂസിയം പരിസരമാകെ അണുവിമുക്തമാക്കിയ ശേഷമാണ് സന്ദര്‍ശകരെ അനുവദിച്ചത്. എല്ലാ ദിവസവും നിശ്ചിത ഇടവേളകളില്‍ അണുവിമുക്തമാക്കണമെന്നാണു സര്‍ക്കാര്‍ നിര്‍ദേശം.

Also Read: സെക്രട്ടേറിയറ്റില്‍ ഒരില അനങ്ങിയാല്‍ അറിയും; പൊല്ലാപ്പിലായി ജീവനക്കാരും

മൃഗശാലയിലെ നടപ്പാതകളില്‍ വീണ്ടും കാല്‍പ്പെരുമാറ്റം കേട്ടുതുടങ്ങിയതോടെ പക്ഷികളും മൃഗങ്ങളും ഊര്‍ജസ്വലരായി. രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെയാണു സന്ദര്‍ശകര്‍ക്ക് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് കൗണ്ടറുകള്‍ക്കു സമീപം തന്നെ സോപ്പ് ഉപയോഗിച്ച് കൈ കഴുന്നതിനു സൗകര്യമുണ്ട്. ശരീര ഊഷ്മാവ് പരിശോധിച്ച് സന്ദര്‍ശക ഡയറിയില്‍ പേരും സ്ഥലവും ഫോണ്‍ നമ്പറും ഉള്‍പ്പെടെ രേഖപ്പെടുത്തിയ ശേഷമാണ് പ്രവേശനം അനുവദിക്കുന്നത്. മാസ്‌ക് നിര്‍ബന്ധമാണ്. സാമൂഹിക അകലവും പാലിക്കണം. തിരക്കേറിയാല്‍ സാമൂഹിക അകലം ഉറപ്പാക്കിയാവും പ്രവേശനം. വരും ദിവസങ്ങളില്‍ പതിവുപോലെ സഞ്ചാരികള്‍ മ്യൂസിയത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

Also Read: ഐപി ബിനുവിന് സീറ്റില്ല; പൂന്തോട്ട ഉദ്ഘാടനത്തിൽ നിന്നും ഒഴിവാക്കി; സിപിഎമ്മിൽ ചർച്ച

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടതിനാല്‍ തിരുവനന്തപുരം മ്യൂസിയത്തിനും മൃഗശാലയ്ക്കും ഏകദേശം ആറ് കോടിയുടെ നഷ്ടമാണ് ഉണ്ടായത്. കൊവിഡ് ആശങ്കയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ചിലാണ് തിരുവനന്തപുരം മൃഗശാലയും മ്യൂസിയവും അടച്ചത്. മൃഗശാലയില്‍ ആരും വരാതിരുന്ന കാലത്ത് മൃഗങ്ങളൊക്കെ കൂടുതല്‍ ഉന്മേഷത്തിലായിരുന്നു എന്ന് മൃഗശാല അധികൃതര്‍ പറയുന്നു.


തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്