തിരുവനന്തപുരം: പോത്തൻകോട് യുവതി ആശുപത്രിയിലേക്ക് പോകും വഴി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. മംഗലപുരം കാരമൂട് സുധീർ മൻസിലിൽ ഷജിലയാണ് ഓട്ടോറിക്ഷയിൽ പ്രസവിച്ചത്. കുഞ്ഞിനും അമ്മയ്ക്കും രക്ഷരായത് ആ വഴി വന്ന 108 ആംബുലൻസിലെ ജീവനക്കാരാണ്. പെൺകുഞ്ഞിനാണ് ഷജില ജന്മം നൽകിയത്.
ശനിയാഴ്ച പുലർച്ചെ ഭർത്താവ് സുധീറാണ് ഷജിലയെ ഓട്ടോറിക്ഷയിൽ പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 108 ആംബുലൻസ് ഇതിനിടെ വിളിക്കുകയും ചെയ്തിരുന്നു. മംഗലപുരത്തുളള ആംബുലൻസ് ഈ സമയത്ത് കഴക്കൂട്ടത്തായിരുന്നു. പള്ളിപ്പുറം കുറക്കോട് ആംബുലൻസ് പൈലറ്റ് രഞ്ജിത്ത് എത്തിച്ചപ്പോഴേക്കും പ്രസവം നടന്നു.
Also Read: കൊവിഡ് രോഗിയുടെ അടുത്ത് പോകാതെ ചികിത്സിക്കാം; 'ലിനി'യെ പുനർനിർമിച്ച് ടെക്കികൾ
എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ശരത് കുഞ്ഞിനെ പുറത്തെടുത്ത് ഷജിലയുടെ കൈയ്യിൽ ഏൽപിച്ച ശേഷം ഇരുവരെയും ആംബുലൻസിലേക്ക് മാറ്റി. തുടർന്ന് അമ്മയെയും കുഞ്ഞിനേയും കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.