തിരുവനന്തപുരം: ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കഠിനംകുളത്താണ് സംഭവം. പടിഞ്ഞാറ്റുമുക്ക് സ്വദേശി രമേശൻ (48), ഭാര്യ സുലജ കുമാരി (46), മകൾ രേഷ്മ (23) എന്നിവരെയാണ് വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവമെന്നാണ് പ്രാഥമിക വിവരം. കിടപ്പുമുറിയിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം. കുടുംബത്തിന് സാമ്പത്തില ബാധ്യതയുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
രമേശൻ ഇന്നലെയാണ് ഗൾഫിൽ നിന്നും മടങ്ങിയെത്തിയത്. രമേശന് നാട്ടിൽ വലിയ കടബാധ്യതയുണ്ട്. ഇവർ താമസിക്കുന്ന വീടും പുരയിടവും ബാങ്ക് ജപ്തി ചെയ്തിരുന്നു. മൂവരും ആത്മഹത്യ ചെയ്ത സമയത്ത് രമേശൻ്റെയും സുജാതയുടെയും മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നു. സംഭവസ്ഥലത്ത് എത്തിയ പോലീസ് വിശദമായ പരിശോധന നടത്തി.
Read Latest Local News and Malayalam News
വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവമെന്നാണ് പ്രാഥമിക വിവരം. കിടപ്പുമുറിയിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം. കുടുംബത്തിന് സാമ്പത്തില ബാധ്യതയുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
രമേശൻ ഇന്നലെയാണ് ഗൾഫിൽ നിന്നും മടങ്ങിയെത്തിയത്. രമേശന് നാട്ടിൽ വലിയ കടബാധ്യതയുണ്ട്. ഇവർ താമസിക്കുന്ന വീടും പുരയിടവും ബാങ്ക് ജപ്തി ചെയ്തിരുന്നു. മൂവരും ആത്മഹത്യ ചെയ്ത സമയത്ത് രമേശൻ്റെയും സുജാതയുടെയും മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നു. സംഭവസ്ഥലത്ത് എത്തിയ പോലീസ് വിശദമായ പരിശോധന നടത്തി.
Read Latest Local News and Malayalam News