തിരുവനന്തപുരം: വിളപ്പിൽശാല പുളിയറക്കോണം ബ്യൂട്ടി പാർലറിൽ കയറി ഉടമയെ ആക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. വിളപ്പിൽ കരുവിലാഞ്ചി മണ്ണാത്തിക്കോണം മുക്കംപാലംമൂട് ചൈത്രത്തിൽ മനീഷ് (24), പൂവച്ചൽ പുളിങ്കോട് കിഴക്കുംകര പുത്തൻവീട്ടിൽ രാജീവ് (39 ) എന്നിവരാണ് വിളപ്പിൽശാല പോലീസിന്‍റെ പിടിയിലായത്.
പുളിയറക്കോണത്തെ ബ്യൂട്ടി പാർലർ നടത്തുന്ന വിളപ്പിൽ വലിയവിളാകത്ത് വീട്ടിൽ സച്ചു എന്നു വിളിക്കുന്ന കിരൺലാലിന് നേരെയായിരുന്നു ആക്രമണം. ഇക്കഴിഞ്ഞ ഡിസംബർ 30ന് ബ്യൂട്ടി പാർലറിൽ അതിക്രമിച്ച് കയറി കിരൺലാലിനെ അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തി അക്രമിക്കുകയായിരുന്നു. Also Read : മലബാറും ചങ്ങനാശേരിയും കടന്ന് ശശി തരൂർ മാരാമണ്ണിലേക്ക്; യുവ വേദിയിൽ പ്രസംഗിക്കും
ഒന്നാം പ്രതിയായ മനീഷ് ഇടുപ്പിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് യുവാവിന്‍റെ കഴുത്തിന് നേരെ വെട്ടുകയായിരുന്നു. കിരൺലാൽ ഒഴിഞ്ഞു മാറിയതിനാൽ വെട്ട് മുതുകത്താണ് കൊണ്ടത്. ഇതിനിടെ രണ്ടാം പ്രതി രാജീവ് കിരൺലാലിന്‍റെ വയറിൽ ചവിട്ടി തറയിൽ തള്ളിയിടുകയും കൈമുറുക്കി നെഞ്ചിൽ ഇടിക്കുകയും കാൽമുട്ടിൽ ചവിട്ടിയും ആക്രമിച്ചു.
Also Read : ട്രെയിനിലെ ലൈംഗിക പീഡനത്തിന് പിന്നാലെ തോക്കു ചൂണ്ടി നൃത്തം; കോൺഗ്രസ് എംഎൽഎയ്ക്കെതിരെ കേസെടുക്കും
തിരുമലയിലെ ഒരു ബാറിൽ വച്ച് പ്രതികളും പരിക്കേറ്റയാളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്നിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് പ്രതികൾ ആക്രമണത്തിന് മുതിർന്നത്. പ്രതികളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി. ഗുരുതരമായി പരിക്കേറ്റ കിരൺലാൽ ആശുപത്രിയിൽ ചികിത്സയിലാണ്.
പുളിയറക്കോണത്തെ ബ്യൂട്ടി പാർലർ നടത്തുന്ന വിളപ്പിൽ വലിയവിളാകത്ത് വീട്ടിൽ സച്ചു എന്നു വിളിക്കുന്ന കിരൺലാലിന് നേരെയായിരുന്നു ആക്രമണം. ഇക്കഴിഞ്ഞ ഡിസംബർ 30ന് ബ്യൂട്ടി പാർലറിൽ അതിക്രമിച്ച് കയറി കിരൺലാലിനെ അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തി അക്രമിക്കുകയായിരുന്നു.
ഒന്നാം പ്രതിയായ മനീഷ് ഇടുപ്പിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് യുവാവിന്‍റെ കഴുത്തിന് നേരെ വെട്ടുകയായിരുന്നു. കിരൺലാൽ ഒഴിഞ്ഞു മാറിയതിനാൽ വെട്ട് മുതുകത്താണ് കൊണ്ടത്. ഇതിനിടെ രണ്ടാം പ്രതി രാജീവ് കിരൺലാലിന്‍റെ വയറിൽ ചവിട്ടി തറയിൽ തള്ളിയിടുകയും കൈമുറുക്കി നെഞ്ചിൽ ഇടിക്കുകയും കാൽമുട്ടിൽ ചവിട്ടിയും ആക്രമിച്ചു.
Also Read : ട്രെയിനിലെ ലൈംഗിക പീഡനത്തിന് പിന്നാലെ തോക്കു ചൂണ്ടി നൃത്തം; കോൺഗ്രസ് എംഎൽഎയ്ക്കെതിരെ കേസെടുക്കും
തിരുമലയിലെ ഒരു ബാറിൽ വച്ച് പ്രതികളും പരിക്കേറ്റയാളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്നിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് പ്രതികൾ ആക്രമണത്തിന് മുതിർന്നത്. പ്രതികളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി. ഗുരുതരമായി പരിക്കേറ്റ കിരൺലാൽ ആശുപത്രിയിൽ ചികിത്സയിലാണ്.