നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ചാരായം വാറ്റ് പ്രതികൾ പിടിയിൽ. പെരുമ്പഴുതൂർ സ്വദേശികളായ അനൂപ്, ശ്രീജിത് എന്നിവരാണ് നെയ്യാറ്റിൻകര പോലീസിൻ്റെ പിടിയിലായത്. ഒന്നര ലിറ്റർ ചാരായവുമായി ബൈക്കിൽ പോകുന്ന വഴിയെ ഇവരെ പുന്നാക്കാട് ജംഗ്ഷന് സമീപം വെച്ച് പോലീസ് പിടികൂടുകയായിരുന്നു.
ബൈക്ക് പെട്രോൾ സംഘത്തിലുണ്ടായിരുന്ന പോലീസ് സംഘമാണ് പ്രതികളെ സംശയം തോന്നി തടഞ്ഞുനിർത്തിയത്. തുടർന്ന് എസ്ഐ ആദർഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തി പ്രതികളെ പിടികൂടി. ഇവരുടെ കൈയിലുണ്ടായിരുന്ന ചാരായം പിടിച്ചെടുത്തു. പ്രതികളുടെ വീടുകളിലും പോലീസ് പരിശോധന നടത്തി. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
കൊവിഡ് നിയന്ത്രണ കാലമായതിനാൽ ജില്ലാ പോലീസ് മേധാവി പി കെ മധുവിൻ്റെയും നെയ്യാറ്റിൻകര ഡിവൈഎസ്പി ബിനുവിൻ്റെയും നിർദേശാനുസരണം പലയിടങ്ങളിലായി പരിശോധനകൾ കർശനമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന വാഹനങ്ങൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് കടത്തിവിടുന്നത്. ഇതിനായി നെയ്യാറ്റിൻകര സിഐ ശ്രീകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റേഷൻ പരിധിയിൽ വരുന്ന വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
ബൈക്ക് പെട്രോൾ സംഘത്തിലുണ്ടായിരുന്ന പോലീസ് സംഘമാണ് പ്രതികളെ സംശയം തോന്നി തടഞ്ഞുനിർത്തിയത്. തുടർന്ന് എസ്ഐ ആദർഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തി പ്രതികളെ പിടികൂടി. ഇവരുടെ കൈയിലുണ്ടായിരുന്ന ചാരായം പിടിച്ചെടുത്തു. പ്രതികളുടെ വീടുകളിലും പോലീസ് പരിശോധന നടത്തി. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
കൊവിഡ് നിയന്ത്രണ കാലമായതിനാൽ ജില്ലാ പോലീസ് മേധാവി പി കെ മധുവിൻ്റെയും നെയ്യാറ്റിൻകര ഡിവൈഎസ്പി ബിനുവിൻ്റെയും നിർദേശാനുസരണം പലയിടങ്ങളിലായി പരിശോധനകൾ കർശനമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന വാഹനങ്ങൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് കടത്തിവിടുന്നത്. ഇതിനായി നെയ്യാറ്റിൻകര സിഐ ശ്രീകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റേഷൻ പരിധിയിൽ വരുന്ന വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ