ആപ്പ്ജില്ല

കേരളത്തിലേക്ക് എത്തിച്ചത് രണ്ട് കണ്ടയ്‌നര്‍ പുഴുവരിച്ച മത്സ്യം; നശിപ്പിക്കാതെ തമിഴ്‌നാട്ടിലേക്ക് തിരിച്ചയച്ച് അമരവിള എക്‌സൈസ്

മീന്‍ നശിപ്പിക്കാതെ തമിഴ്‌നാട്ടിലേക്ക് വിട്ടയച്ചതില്‍ വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. അതിര്‍ത്തി വഴി വീണ്ടും ഈ മത്സ്യം കേരളത്തിലേക്ക് തന്നെ കടന്നുവരും എന്നുള്ള ആശങ്കയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 21 Mar 2023, 12:49 pm

ഹൈലൈറ്റ്:

  • ഡ്രൈവര്‍മാരായ മുട്ടം സ്വദേശികളായ പ്രകാശ്, വിനോദ് എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്
  • കേരളത്തിലേക്ക് വില്‍പ്പനക്കെത്തിച്ചതാണ് മീനെന്ന് ഇവര്‍ പറഞ്ഞു
  • ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തിരുവനന്തപുരം: അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പുഴുവരിച്ച മത്സ്യം പിടികൂടി. തമിഴ്‌നാട് മുട്ടത്ത് നിന്ന് ആലുവയിലേക്ക് കൊണ്ടു പോകുന്ന രണ്ട് കണ്ടയ്‌നര്‍ മീനാണ് അമരവിള എക്‌സൈസ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടയില്‍ കണ്ടെയ്‌നറിന്‍റെ ഡോര്‍ തുറന്നപ്പോഴാണ് പുഴുവരിച്ച നിലയില്‍ മത്സ്യം കണ്ടത്.
Also Read: ലൈഫിലും രക്ഷയില്ല; വേനൽ മഴയിൽ തകർന്ന വീടുമായി വനാതിർത്തിയിൽ ടാപ്പിംഗ് തൊഴിലാളി

ഡ്രൈവര്‍മാരായ മുട്ടം സ്വദേശികളായ പ്രകാശ്, വിനോദ് എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കേരളത്തിലേക്ക് വില്‍പ്പനക്കെത്തിച്ചതാണ് മീനെന്ന് ഇവര്‍ പറഞ്ഞു. തുടര്‍ന്ന്, ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വാഹനം തമിഴ്‌നാട്ടിലേക്ക് തന്നെ തിരികെ വിട്ടു.

തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

അതേസമയം, മീന്‍ നശിപ്പിക്കാതെ തമിഴ്‌നാട്ടിലേക്ക് വിട്ടയച്ചതില്‍ ജനങ്ങളില്‍ വ്യാപക പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. അതിര്‍ത്തി വഴി വീണ്ടും ഈ മത്സ്യം കേരളത്തിലേക്ക് തന്നെ കടന്നുവരും എന്നുള്ള ആശങ്കയാണ് പ്രതിഷേധത്തിന് കാരണമായത്. അടുത്തിടെയായി വന്‍ തോതില്‍ രാസമാലിന്യം ചേര്‍ത്തും അഴുകിയതുമായ മീന്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വില്‍പ്പനക്കെത്തിക്കുന്നത് പതിവായിരിക്കുകയാണ്.

Also Read: ഓഹരി വിപണി; ഇന്നത്തെ വാർത്തകൾ

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്