ആപ്പ്ജില്ല

ഗുണ്ടാസംഘത്തിൽ നിന്നും ബ്രസീൽ നിർമ്മിത തോക്കുകളും മാരകായുധങ്ങളും പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം കഠിനംകുളത്ത് ഗുണ്ടാ സംഘത്തിൽ നിന്നും ബ്രസീൽ നിർമ്മിത തോക്കും മാരകായുധങ്ങളും പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധനയിൽ രണ്ട് തോക്കുകൾ കൂടി കണ്ടെത്തിയത്

Samayam Malayalam 17 Mar 2023, 7:48 am

ഹൈലൈറ്റ്:

  • ഗുണ്ടാ സംഘത്തിൽ നിന്നും ബ്രസീൽ നിർമ്മിത തോക്കും മാരകായുധങ്ങളും പിടികൂടി.
  • തിരുവനന്തപുരം കഠിനംകുളത്താണ് സംഭവം.
  • സംഘത്തിലെ രണ്ട് പേരെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്യ്തു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കഠിനംകുളം: തിരുവനന്തപുരം കഠിനംകുളത്ത് ഗുണ്ടാ സംഘത്തിൽ നിന്നും ബ്രസീൽ നിർമ്മിത തോക്കും മാരകായുധങ്ങളും പിടികൂടിയതിന് പിന്നാലെ പിടിയിലായ പ്രതികളിൽ ഒരാളുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ വീണ്ടും രണ്ട് തോക്കുകൾ കൂടി പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് സംഘത്തിലെ മൂന്ന് പേരിൽ രണ്ട് പേരെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്യ്തു. വർക്കല റാത്തിക്കൽ സ്വദേശി 31കാരൻ ഷാഹുൽ ഹമീദ്, കണിയാപുരം മലമേൽപറമ്പ് സ്വദേശി 32 വയസുള്ള മനാൽ എന്നിവരെയാണ് കഠിനംകുളം പോലീസ അറസ്റ്റ് ചെയ്തത്. സംഘത്തിലെ മറ്റൊരു പ്രതിയായ ചാന്നാങ്കര സ്വദേശി ഫവാസിനെ പോലീസിന് പിടികൂടാനായിട്ടില്ല.

പത്ത് വർഷം മുൻപ് മൂത്ത മകന്റെ മരണം; 2 ദിവസം മുൻപ് ഇളയകുട്ടിയും, നോവായി ലിജയും ബെന്നും
പിടിയിലായ കണിയാപുരം സ്വദേശി മനാലിന്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മറ്റൊരു തോക്കും എയർ ഗണ്ണും പോലീസ് കണ്ടെടുത്തത്. കഠിനംകുളം ചാന്നാങ്കര അണക്കപ്പിള്ള പാലത്തിനു സമീപം ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
ഒരു ബൈക്കിലെത്തിയ മൂന്നു പേർ റോഡിൽ നിൽക്കുകയായിരുന്ന യുവാക്കളുമായി തർക്കമുണ്ടായതിനെ തുടർന്ന് ഒരാൾ ബൈക്കിൽ നിന്നും ഇറങ്ങി കത്തിയുമായി ആക്രമണത്തിനു ഒരുങ്ങി.

കത്തിവീശി ആക്രോശിച്ച് കൊണ്ട് നാട്ടുകാരെ ആക്രമിക്കാൻ പലവട്ടം പ്രതി ശ്രമിച്ചു. ബഹളം കേട്ടതിനെ തുടർന്ന് നാട്ടുകാർ കൂടുതലെത്തി സംഘത്തെ കീഴ്പ്പെടുത്തുന്നതിനിടെ ചാന്നാങ്കര സ്വദേശി ഫവാസ് ബൈക്കുമായി രക്ഷപെടുകയായിരുന്നു.

പിടികൂടിയ രണ്ട് പേരേ പരിശോധിച്ചപ്പോഴാണ് ഒരു തോക്കും ഒരു വാളും ഒരു കത്തിയും ഇവരിൽ നിന്നും കണ്ടെത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കഠിനംകുളം പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് അന്യേഷണം ആരംഭിച്ചതോടെയാണ് പ്രതികളിലെ ഒരാളിൻ്റെ വീട്ടിൽ നിന്നും വീണ്ടും രണ്ട് തോക്കുകൾ കൂടി കണ്ടെത്തിയത്. ആദ്യം പിടികൂടിയത് പിസ്റ്റൾ ബ്രസീൽ നിർമ്മിതമാണ്. ഗൾഫിൽ നിന്നും കൊണ്ടുവന്നതാണ് ഇതെന്ന് മനാൽ പോലീസിനോടു പറഞ്ഞു. പിടിയിലായ വർക്കല സ്വദേശി ഷാഹുൽ ഹമീദ് ബലാൽസംഗമടക്കം നിരവധി കേസുകളിൽ പ്രതിയാണ്.

'82 കേസുകളിലായി 35 കോടിയുടെ സ്വർണം, കടത്തിയത് 65 കിലോ'; കരിപ്പൂരിൽ യുവാക്കൾ പിടിയിൽ
തോക്കുകൾക്ക് ലൈസൻസ് ഇല്ലെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവം പോലീസ് ഗൗരവമായാണ് കാണുന്നത്. കൂടുതൽ അന്വേഷണവും നടന്ന് വരുന്നു. ആറ്റിങ്ങൾ ഡിവൈഎസ്പി പ്രതികളെ ചോദ്യം ചെയ്തു. ഒരാളെ കൊലപ്പെടുത്താനുള്ള ക്വോട്ടേഷനുമായിട്ടാണ് ഗുണ്ടാസംഘം എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.

Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്