തിരുവനന്തപുരം (Thiruvananthapuram): വിദ്വേഷപ്രസംഗത്തെ തുടർന്ന് അറസ്റ്റിലായ പി സി ജോര്‍ജിനെ കാണാന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ എആര്‍ ക്യാംപിനു മുന്നിലെത്തി. എന്നാൽ കാണാന്‍ അനുവദിക്കില്ലെന്ന് പോലീസ് കേന്ദ്രമന്ത്രിയെ അറിയിച്ചു. ഇതോടെ രോഷാകുലനായ വി മുരളീധരൻ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത് ഇരട്ടനീതിയാണെന്ന് ആരോപിച്ചു.
അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം ഉണ്ടെന്നു പറഞ്ഞവരാണ് സിപിഎം. രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കാനടക്കം സ്വാതന്ത്ര്യം കൊടുക്കണമെന്ന് പറയുന്നവർ ഈ നാട്ടിലുണ്ട്. പി സി ജോർജ് ആരെയും വെട്ടിക്കൊന്നിട്ടില്ല. മനുഷ്യരെ അരിഞ്ഞു തള്ളാനുള്ള സ്വാതന്ത്ര്യം ഈ നാട്ടിൽ അനുവദിക്കുന്നുണ്ട്. അവരെ അറസ്റ്റു ചെയ്യാൻ കാണിക്കാത്ത തിടുക്കം, പി സി ജോർജിനെ അറസ്റ്റു ചെയ്യാൻ കേരളത്തിലെ സർക്കാർ എന്തിനു കാണിക്കുന്നുവെന്ന് വി മുരളീധരൻ ചോദിച്ചു.
ഭീകരവാദിയല്ലല്ലോ പി സി ജോർജ്, അറിയപ്പെടുന്ന പൊതുപ്രവർത്തകനാണ്. എംഎൽഎ ആയിരുന്ന ആളാണ്. ഇത്ര തിരക്കിട്ട് പി സി ജോർജിനെ അറസ്റ്റു ചെയ്യുന്നത് എന്തിനാണ്. യൂത്ത് ലീഗ് പരാതിപ്പെട്ടാൽ കമ്മ്യൂണിസ്റ്റ് സർക്കാർ മിനിറ്റുകൾക്കുള്ളിൽ ആരെ വേണമെങ്കിലും അറസ്റ്റു ചെയ്യും. ബിജെപിക്കാരെ വെട്ടിക്കൊന്നാൽ ചോദിക്കാനും പറയാനും ആരുമില്ല. ഒരുവശത്ത് പോലീസ് ഉദ്യോഗസ്ഥരെ കാണാൻ എത്തിയ കേന്ദ്രമന്ത്രിക്കുപോലും പ്രവേശനം നിഷേധിച്ചു. മറുവശത്ത് യൂത്ത് ലീഗ് ഒരു പരാതി കൊടുത്താൽ ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്ത് അകത്തിടും. ഇതാണോ കേരളത്തിലെ അഭിപ്രായസ്വാതന്ത്ര്യം. ഇത് ഇരട്ടനീതിയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ജോര്‍ജ് പറഞ്ഞതിനെ പിന്തുണക്കുകയാണോ എന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തില്‍ നിന്ന് വി മുരളീധരൻ ഒഴിഞ്ഞുമാറി.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Thiruvananthapuram News, V Muraleedharan, P C George Arrest
അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം ഉണ്ടെന്നു പറഞ്ഞവരാണ് സിപിഎം. രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കാനടക്കം സ്വാതന്ത്ര്യം കൊടുക്കണമെന്ന് പറയുന്നവർ ഈ നാട്ടിലുണ്ട്. പി സി ജോർജ് ആരെയും വെട്ടിക്കൊന്നിട്ടില്ല. മനുഷ്യരെ അരിഞ്ഞു തള്ളാനുള്ള സ്വാതന്ത്ര്യം ഈ നാട്ടിൽ അനുവദിക്കുന്നുണ്ട്. അവരെ അറസ്റ്റു ചെയ്യാൻ കാണിക്കാത്ത തിടുക്കം, പി സി ജോർജിനെ അറസ്റ്റു ചെയ്യാൻ കേരളത്തിലെ സർക്കാർ എന്തിനു കാണിക്കുന്നുവെന്ന് വി മുരളീധരൻ ചോദിച്ചു.
ഭീകരവാദിയല്ലല്ലോ പി സി ജോർജ്, അറിയപ്പെടുന്ന പൊതുപ്രവർത്തകനാണ്. എംഎൽഎ ആയിരുന്ന ആളാണ്. ഇത്ര തിരക്കിട്ട് പി സി ജോർജിനെ അറസ്റ്റു ചെയ്യുന്നത് എന്തിനാണ്. യൂത്ത് ലീഗ് പരാതിപ്പെട്ടാൽ കമ്മ്യൂണിസ്റ്റ് സർക്കാർ മിനിറ്റുകൾക്കുള്ളിൽ ആരെ വേണമെങ്കിലും അറസ്റ്റു ചെയ്യും. ബിജെപിക്കാരെ വെട്ടിക്കൊന്നാൽ ചോദിക്കാനും പറയാനും ആരുമില്ല. ഒരുവശത്ത് പോലീസ് ഉദ്യോഗസ്ഥരെ കാണാൻ എത്തിയ കേന്ദ്രമന്ത്രിക്കുപോലും പ്രവേശനം നിഷേധിച്ചു. മറുവശത്ത് യൂത്ത് ലീഗ് ഒരു പരാതി കൊടുത്താൽ ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്ത് അകത്തിടും. ഇതാണോ കേരളത്തിലെ അഭിപ്രായസ്വാതന്ത്ര്യം. ഇത് ഇരട്ടനീതിയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ജോര്‍ജ് പറഞ്ഞതിനെ പിന്തുണക്കുകയാണോ എന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തില്‍ നിന്ന് വി മുരളീധരൻ ഒഴിഞ്ഞുമാറി.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Thiruvananthapuram News, V Muraleedharan, P C George Arrest