ആപ്പ്ജില്ല

വെഞ്ഞാറമൂട് ഇരട്ട കൊലപാതകം; ഒരു സ്ത്രീ കൂടി അറസ്റ്റില്‍, ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി

കഴിഞ്ഞ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ പ്രതികളും കൊല്ലപ്പെട്ടവരും തമ്മില്‍ തേമ്പാമൂട് വച്ച് സംഘര്‍ഷമുണ്ടായിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷഹിനെ ഏപ്രില്‍ നാലിന് പ്രതികള്‍ ആക്രമിച്ചു. ഇപ്പോഴത്തെ കേസിലെ പ്രതികളായ സജീവ്, അജിത്ത്, ഷജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

| Edited by Samayam Desk | Lipi 1 Sept 2020, 8:13 pm
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ച മതപുരം സ്വദേശി പ്രീജയെയാണ് ഏറ്റവും ഒടുവില്‍ അറസ്റ്റ് ചെയ്തത്. പ്രീജയുടെ വീട്ടില്‍ നിന്നായിരുന്നു മുഖ്യപ്രതികളായ സനലിനെയും ഷജിത്തിനെയും പിടികൂടിയത്. അറസ്റ്റിലായ ഷജിത്ത്, അജിത്ത്, നജീബ്, സതിമോന്‍ എന്നീ പ്രതികളെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ 9 പേരാണ് ഇതുവരേയും പോലീസിന്‍റെ പിടിയിലായത്. ഇവരില്‍ രണ്ട് പേരുടെ അറസ്റ്റ് ഇനിയും രേഖപ്പെടുത്തേണ്ടതുണ്ട്.
Samayam Malayalam വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസില്‍ ഒരു സ്ത്രീ കൂടി അറസ്റ്റില്‍


Also Read: മത്തായിയുടെ മരണം; സിബിഐ കേസ് ഏറ്റെടുത്തു, വീണ്ടും പോസ്റ്റ്മോര്‍ട്ടം!

അതേസമയം, വെഞ്ഞാറമൂട്ടിലെ കൊലപാതകവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടെ തുടക്കം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് മുതലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷമുണ്ടായെന്നു റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ കാരണം കടുത്ത മുന്‍ വൈരാഗ്യമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ പ്രതികളും കൊല്ലപ്പെട്ടവരും തമ്മില്‍ തേമ്പാമൂട് വച്ച് സംഘര്‍ഷമുണ്ടായിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷഹിനെ ഏപ്രില്‍ നാലിന് പ്രതികള്‍ ആക്രമിച്ചു. ഇപ്പോഴത്തെ കേസിലെ പ്രതികളായ സജീവ്, അജിത്ത്, ഷജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

Also Read: അഭിപ്രായം പറയാനും സംവദിക്കാനും പുതിയ സംവിധാനം, ഏരിയ കമ്മറ്റികളുടെ കീഴിൽ ഡിജിറ്റൽ സ്റ്റുഡിയോ; നവമാധ്യമങ്ങളിൽ പിടിമുറുക്കാൻ സിപിഎം

മേയ് 25നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഫൈസലിനു നേരെ വധശ്രമവുമുണ്ടായി. ഈ കേസില്‍ അറസ്റ്റ് ചെയ്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലയ്ക്കുള്ള ഗൂഢാലോചന നടന്നത് പുല്ലമ്പാറ മുത്തിക്കാവിലെ ഫാം ഹൗസിലാണെന്നും ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളും കണ്ടാലറിയാവുന്ന ചിലരും ഗൂഢാലോചനയുടെ ഭാഗമായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്