ആപ്പ്ജില്ല

ദയനീയ അവസ്ഥ പറഞ്ഞ് കത്ത്, ഇടപെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്; ഷിജിനയ്ക്കും കുടുംബത്തിനും ഇനി സുരക്ഷിതമായി കിടന്നുറങ്ങാം

ദയനീയ അവസ്ഥ പറഞ്ഞ് കത്തെഴുതിയ വിതുര സ്വദേശിയായ വിദ്യാർഥിനിയുടെ പ്രശ്നത്തിൽ ഇടപെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്. സ്വന്തമായി ഒരു വീടെന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ഷിജിനയുടെയും കുടുംബത്തിൻ്റെയും സ്വപ്നമാണ് പൂവണിയുന്നത്.

Lipi 22 Sept 2020, 3:34 pm
തിരുവനന്തപുരം: സ്വന്തം വീടിൻ്റെ ശോചനീയാവസ്ഥയെപ്പറ്റി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന് എഴുതിയ കത്തിനു ഫലം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ഷിജിന. ജില്ലാ പഞ്ചായത്ത് പ്രത്യേക സ്‌കീമില്‍ ഉള്‍പ്പെടുത്തി ഷിജിനയ്ക്കു അനുവദിച്ച വീടിന്റെ തറക്കല്ലിടല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു നിര്‍വഹിച്ചു. നാല് ലക്ഷം രൂപ ചെലവില്‍ കുടുംബശ്രീയുടെ സഹകരണത്തോടെയാണു വീട് നിര്‍മ്മിക്കുന്നത്. ഡിസംബറില്‍ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും.
Samayam Malayalam New Home For Vithura Student
ഷിജിനയും കുടുംബവും




വിതുര പഞ്ചായത്തില്‍ മരുതാമല വാര്‍ഡില്‍ ശില്‍പി നഗര്‍ കുന്നുംപുറത്തെ വീട്ടില്‍ ജോസ് ഷീല ദമ്പതികളുടെ മകളാണ് ഷിജിന. ജോസ് കൂലിപ്പണിക്കാരനും ഷീല ഐസറിലെ താല്‍ക്കാലിക ശുചീകരണ തൊഴിലാളിയുമാണ്. സഹോദരന്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. ആകെയുള്ള അഞ്ച് സെന്റ് വസ്തുവില്‍ മണ്‍കട്ടയില്‍ കെട്ടിയ ഓലയും പ്ലാസ്റ്റിക് ഷീറ്റും മേഞ്ഞ ചോര്‍ന്നൊലിക്കുന്ന പുരയിലാണ് ഷിജിനയുടെ കുടുംബം അന്തിയുറങ്ങിയിരുന്നത്.



Also Read: തിരുവനന്തപുരത്ത് കനത്ത ആശങ്ക; സമരക്കാരെ നേരിട്ട എസിപിക്ക് കൊവിഡ്, സമ്പര്‍ക്ക പട്ടിക സങ്കീര്‍ണം, കമ്മീഷണർ നിരീക്ഷണത്തിൽ

മഴയിലും കാറ്റിലും നിരവധി തവണ മേല്‍ക്കൂര തകര്‍ന്ന് വീണിട്ടുണ്ട്. മഴയുള്ള രാത്രികളില്‍ ഇവര്‍ക്ക് ഉറങ്ങാന്‍ കഴിയാറില്ല. രണ്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന കുടുംബം മാതാപിതാക്കളുടെ തുച്ഛ വരുമാനത്തിലാണ് മുന്നോട്ടുപോയിരുന്നത്. ഇതോടെ അടച്ചുറപ്പുള്ള വീടെന്നതു ജോസിന്റെ കുടുബത്തിനു വിദൂര സ്വപ്നമായിരുന്നു.



Also Read: കല്ലമ്പലത്ത് വന്‍മരം നിലംപൊത്തി; തിരുവനന്തപുരം-കൊല്ലം റോഡില്‍ ഗതാഗതം സ്തംഭിച്ചു

ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കിയെങ്കിലും വീട് ലഭിച്ചില്ല. ഇതോടെയാണു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കത്തെഴുതാന്‍ ഷിജിന തീരുമാനിച്ചത്. കത്ത് കിട്ടിയ ഉടന്‍ വീട് നല്‍കുന്നതു സംബന്ധിച്ച സാങ്കേതിക തടസം അന്വേഷിക്കാനും പരിഹാരം കാണാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കി.



Also Read: മലയോര മേഖലയില്‍ ഭീതി പരത്തി കാട്ടുപോത്തുകള്‍; നിരവധിപേര്‍ക്ക് പരിക്ക്; കൃഷി ഇറക്കാനാകാതെ കര്‍ഷകര്‍

തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുടുംബത്തിന്റെ ദയനീയ അവസ്ഥ നേരിട്ടു മനസിലായതോടെ സ്‌പെഷ്യല്‍ സ്‌കീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി കെ മധു പറഞ്ഞു. തറക്കല്ലിടല്‍ ചടങ്ങില്‍ വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ് എല്‍ കൃഷ്ണകുമാരി, വാര്‍ഡ് മെമ്പര്‍മാര്‍ മറ്റ് ജനപ്രതിധികള്‍ എന്നിവര്‍ പങ്കെടുത്തു.


തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്