തിരുവനന്തപുരം: ഭർത്താവിൻ്റെ വെട്ടേറ്റ് കൈപ്പത്തി അറ്റുതൂങ്ങിയ നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച യുവതിയ്ക്ക് എട്ടുമണിക്കൂർ നീണ്ട ശസ്ത്രക്രിയകൾക്കൊടുവിൽ കൈപ്പത്തി തുന്നിച്ചേർത്തു. തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയെ സമീപിച്ചപ്പോൾ പത്തരലക്ഷം രൂപ ചെലവുവരുമെന്നറിയിച്ചതോടെയാണ് ബന്ധുക്കൾ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച രാത്രി 12 ന് ആരംഭിച്ച ശസ്ത്രക്രിയാ നടപടികൾ പൂർത്തിയാക്കി ഇന്ന് രാവിലെ ഒൻപതു മണിയോടെ യുവതിയെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്കു മാറ്റി. അസ്ഥിരോഗ വിഭാഗത്തിലെയും പ്ലാസ്റ്റിക് സർജറിയിലെയും അനസ്തേഷ്യയിലെയും ഡോക്ടർമാർ വിശ്രമമില്ലാതെ നടത്തിയ എട്ടുമണിക്കൂർ ശസ്ത്രക്രിയയിലൂടെ ഞരമ്പുകളും അസ്ഥികളുമെല്ലാം തുന്നിച്ചേർത്ത് കൈപ്പത്തി പൂർവസ്ഥിതിയിലാക്കുകയായിരുന്നു. അസ്ഥികൾ കമ്പിയിട്ട് ഉറപ്പിച്ചശേഷം ഞരമ്പുകളും അറ്റുപോയ രക്തക്കുഴലുകളും മറ്റു സൂക്ഷ്മ നാഡികളുമെല്ലാം തുന്നിച്ചേർക്കുന്നതിന് അതിസങ്കീർണ ശസ്ത്രക്രിയ വേണ്ടിവന്നു.
ശനിയാഴ്ച രാത്രി എട്ടോടെയാണ് പത്തനംതിട്ട കലഞ്ഞൂർ പറയൻകോട് ചാവടിമലയിൽ വിദ്യ (27) യെ ഭർത്താവ് സന്തോഷ് വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചത്. വെട്ടുകത്തി കൊണ്ടുള്ള വെട്ട് തടുക്കുന്നതിനിടെ ഇടതുകൈയ്യിൽ വെട്ടുകൊണ്ടു. കൈപ്പത്തി അറ്റുതൂങ്ങി. വലതുകൈയ്യിലെ വിരലുകൾക്കും പരിക്കുണ്ട്. ഉടനെ ബന്ധുക്കൾ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്നാണ് രാത്രി തന്നെ തിരുവനന്തപുരത്തെത്തി സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അവിടെ നടന്ന പരിശോധനകൾക്കുശേഷം ശസ്ത്രക്രിയയ്ക്ക് 10 ലക്ഷത്തിലധികം രൂപ ചെലവാകുമെന്നും ശസ്ത്രക്രിയ നടന്നാൽ തന്നെ വിജയിക്കുന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ഡോക്ടർമാർ പറഞ്ഞതായി വിദ്യയുടെ അച്ഛൻ വിജയൻ അറിയിച്ചു.
ആരോഗ്യമന്ത്രി വീണാ ജോർജിൻറെ ഓഫീസ് ഇടപെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ച് ഉടൻ ശസ്ത്രക്രിയ നടത്തുകയായിരുന്നു. മൾട്ടി ഡിസിപ്ലിനറി ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന വിദ്യ 48 മണിക്കൂർ നിരീക്ഷണത്തിലാണ്. മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യയുടെ അച്ഛൻ വിജയൻ്റെ മുതുകിലും വെട്ടേറ്റു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിൻ്റെ മുറിവിൽ 12 തുന്നലുകളുണ്ട്.
വിദ്യയുടെ കൈപ്പത്തി തുന്നിച്ചേർത്ത ശസ്ത്രക്രിയാസംഘത്തിൽ അസ്ഥിരോഗ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ബിനോയ്, ഡോ രോഹിത്, ഡോ ജെയ്സൺ, പ്ലാസ്റ്റിക് സർജറി അസോസിയേറ്റ് പ്രൊഫസർ ഡോ. ബിനോദ്, ഡോ ലിഷ, ഡോ. വൃന്ദ, ഡോ. ചാൾസ്, അനസ്തേഷ്യവിഭാഗത്തിൽ നിന്ന് ഡോ. സുരയ്യ, ഡോ. ആതിര എന്നിവർക്കൊപ്പം നേഴ്സ് രമ്യയും സഹപ്രവർത്തകരും പങ്കെടുത്തു.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
ശനിയാഴ്ച രാത്രി എട്ടോടെയാണ് പത്തനംതിട്ട കലഞ്ഞൂർ പറയൻകോട് ചാവടിമലയിൽ വിദ്യ (27) യെ ഭർത്താവ് സന്തോഷ് വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചത്. വെട്ടുകത്തി കൊണ്ടുള്ള വെട്ട് തടുക്കുന്നതിനിടെ ഇടതുകൈയ്യിൽ വെട്ടുകൊണ്ടു. കൈപ്പത്തി അറ്റുതൂങ്ങി. വലതുകൈയ്യിലെ വിരലുകൾക്കും പരിക്കുണ്ട്. ഉടനെ ബന്ധുക്കൾ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്നാണ് രാത്രി തന്നെ തിരുവനന്തപുരത്തെത്തി സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അവിടെ നടന്ന പരിശോധനകൾക്കുശേഷം ശസ്ത്രക്രിയയ്ക്ക് 10 ലക്ഷത്തിലധികം രൂപ ചെലവാകുമെന്നും ശസ്ത്രക്രിയ നടന്നാൽ തന്നെ വിജയിക്കുന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ഡോക്ടർമാർ പറഞ്ഞതായി വിദ്യയുടെ അച്ഛൻ വിജയൻ അറിയിച്ചു.
ആരോഗ്യമന്ത്രി വീണാ ജോർജിൻറെ ഓഫീസ് ഇടപെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ച് ഉടൻ ശസ്ത്രക്രിയ നടത്തുകയായിരുന്നു. മൾട്ടി ഡിസിപ്ലിനറി ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന വിദ്യ 48 മണിക്കൂർ നിരീക്ഷണത്തിലാണ്. മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യയുടെ അച്ഛൻ വിജയൻ്റെ മുതുകിലും വെട്ടേറ്റു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിൻ്റെ മുറിവിൽ 12 തുന്നലുകളുണ്ട്.
വിദ്യയുടെ കൈപ്പത്തി തുന്നിച്ചേർത്ത ശസ്ത്രക്രിയാസംഘത്തിൽ അസ്ഥിരോഗ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ബിനോയ്, ഡോ രോഹിത്, ഡോ ജെയ്സൺ, പ്ലാസ്റ്റിക് സർജറി അസോസിയേറ്റ് പ്രൊഫസർ ഡോ. ബിനോദ്, ഡോ ലിഷ, ഡോ. വൃന്ദ, ഡോ. ചാൾസ്, അനസ്തേഷ്യവിഭാഗത്തിൽ നിന്ന് ഡോ. സുരയ്യ, ഡോ. ആതിര എന്നിവർക്കൊപ്പം നേഴ്സ് രമ്യയും സഹപ്രവർത്തകരും പങ്കെടുത്തു.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News