ആപ്പ്ജില്ല

ശ്രീകാര്യത്ത് യുവാവിനെ കല്ലുകൊണ്ട് ഇടിച്ചുകൊന്നു; സുഹൃത്തുക്കൾക്കായി തെരച്ചിൽ

തിരുവനന്തപുരം ശ്രീകാര്യത്ത് യുവാവിനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി. കട്ടേല അമ്പാടി ന​ഗർ സ്വദേശി സാജുവാണ് മരിച്ചത്. സുഹ‍‍ൃത്തുക്കൾക്കൊപ്പം മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മദ്യപാനത്തിനിടെ സാജുവിന്റെ മൊബൈൽ സുഹ‍ൃത്തുക്കൾ പിടിച്ചുവാങ്ങിയിരുന്നു. ഇത് തിരിച്ച് ചോദിക്കാൻ എത്തിയപ്പോൾ കല്ലും തടികഷ്ണങ്ങളും ഉപയോ​ഗിച്ച് മർദ്ദിക്കുകയായിരുന്നു.

ഹൈലൈറ്റ്:

  • ശ്രീകാര്യത്തിന് യുവാവിനെ കൊലപ്പെടുത്തി
  • സുഹൃത്തുക്കൾക്കായി തെരച്ചിൽ
  • കട്ടേല അമ്പാടി നഗർ സ്വദേശി സാജുവാണ് കൊല്ലപ്പെട്ടത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!

തിരുവനന്തപുരം: ശ്രീകാര്യത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവ് മർദനമേറ്റ് മരിച്ചു. ശ്രീകാര്യം കട്ടേല അമ്പാടി നഗർ സ്വദേശി സാജു (39) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി സുഹൃത്തുക്കൾ ഇയാളെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ട് പോവുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കട്ടേല ഹോളിട്രിനിറ്റി സ്‌കൂളിന് സമീപത്താണ് സംഭവം. ഇന്നലെ രാത്രി കട്ടേലയിലുള്ള സുഹൃത്തുക്കളുമായി സാജു മദ്യപിക്കാനായി ഒത്തുകൂടിയിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിനിടെ ഇവർ സാജുവിന്റെ മൊബൈൽ ബലമായി പിടിച്ചു വാങ്ങി. ഈ മൊബൈൽ തിരികെ വാങ്ങാനെത്തിയ സാജുവും രണ്ടു സുഹൃത്തുക്കളുമായി തർക്കമായി. കല്ലും തടി കഷണങ്ങളും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ അവശനായ സാജുവിനെ വഴിയിലുപേക്ഷിച്ച് ഇവർ കടന്നു കളഞ്ഞു. മദ്യപിച്ച് അവശനായി കിടക്കുന്നതാണെന്നു കരുതി ഇതുവഴി കടന്നുപോയവർ ശ്രദ്ധിച്ചതുമില്ല.

വെളുപ്പിന് രണ്ടു മണിയോടെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. വിവരമറിഞ്ഞ ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി ഇയാളെ ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു. പ്രതികളിലൊരാളായ അനീഷ് വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്.

തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and Malayalam News

ആശുപത്രി കാന്റീനിൽ നിന്ന് സമൂസ കഴിച്ച അഞ്ച് വയസ്സുകാരിക്ക് ഛർദ്ദിൽ; പരിശോധനയിൽ പഴകിയ ഭക്ഷണം, നടപടി


സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ ദേശീയ സെമിനാർ

സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിന്റെ ഉദ്ഘാടനം 16ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കുട്ടികളുടെ പോഷകാഹാര സംരക്ഷണം: വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയത്തിലാണ് സെമിനാർ. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് മുഖ്യ പ്രഭാഷണം നടത്തും. പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ മുഖ്യാതിഥിയാകും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്