തിരുവനന്തപുരം: അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന 10 ലക്ഷം രൂപ മൂല്യമുള്ള മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍. ആറ്റിങ്ങല്‍ ആലംകോട് വഞ്ചിയൂര്‍ പുല്ലുത്തോട്ടം യവനിക വീട്ടില്‍ ഷാനെയാണ് എക്സൈസ് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്ന് കൊണ്ടുവരുന്ന മയക്കുമരുന്ന് സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വില്പന നടത്തുന്ന കണ്ണികളിലൊരാളാണ് ഷാന്‍. ഇന്നലെ ഏഴരയോടെ കൊല്ലത്തേക്ക് ബസ് മാര്‍ഗം വരുന്നതിനിടെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പഴയ ചെക്ക്പോസ്റ്റിറ്റു സമീപം നടത്തിയ വാഹന പരിശോധനയിലാണ് 75 ഗ്രാം വരുന്ന എം.ഡി.എം.എ പിടികൂടിയത്.
ലഹരി മരുന്ന് കച്ചവടത്തിനായി യുവാവിനെ സാമ്പത്തികമായി സഹായിച്ച വര്‍ക്കല മരക്കടമുക്ക് സ്വദേശിയായ യുവാവിനായുള്ള തെരച്ചില്‍ ആരംഭിച്ചു. ഇന്‍സ്പെക്ടര്‍ മോനി രാജേഷ്, പ്രിവന്റീവ് ഓഫീസര്‍ സുനില്‍ രാജ്,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുബാഷ് കുമാര്‍, വിജേഷ്, അനിഷ് കുമാര്‍, ലാല്‍ കൃഷ്ണ, അനിഷ്, അര്ജ്ജുന്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ഇന്ദുലേഖ, ഡ്രൈവര്‍ സൈമണ്‍ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
അപകടമരണങ്ങള്‍ ഒഴിവാക്കാന്‍ സ്ഥിരംസുരക്ഷാ മാര്‍ഗങ്ങൾ
കല്ലാറില്‍ നിരന്തരം സംഭവിക്കുന്ന അപകടമരണങ്ങള്‍ ഒഴിവാക്കാന്‍ ശാശ്വത പരിഹാരമാകുന്നു. ഇവിടെ സ്ഥിരംസുരക്ഷാ മാര്‍ഗങ്ങള്‍ ഒരുക്കാനും മുന്‍കരുതലുകള്‍ ചര്‍ച്ച ചെയ്യാനുമായി ജി.സ്റ്റീഫന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. കല്ലാറില്‍ സഞ്ചാരികള്‍ക്ക് അപകടകരമായ സ്ഥലങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക പരിശോധന നടത്തും. സുരക്ഷിതമായി സഞ്ചാരികള്‍ക്ക് പുഴയിലിറങ്ങാന്‍ കഴിയുന്ന സ്ഥലങ്ങളും കണ്ടെത്തും.
കൂടുതല്‍ അപകടകരമാണെന്ന് കണ്ടെത്തുന്ന പ്രദേശങ്ങളിലേക്കുള്ള പ്രവേശനം പൂര്‍ണമായും നിരോധിക്കും. മറ്റുള്ള സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. വിനോദ സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെയുമുള്ള സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കുക. ഊടു വഴികളിലൂടെ സഞ്ചാരികള്‍ ഇവിടങ്ങളിലേയ്ക്ക് എത്താതിരിക്കാനായി ശക്തമായ ഫെന്‍സിംഗുകളും സ്ഥാപിക്കും.കല്ലാറിനെ വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
ലഹരി മരുന്ന് കച്ചവടത്തിനായി യുവാവിനെ സാമ്പത്തികമായി സഹായിച്ച വര്‍ക്കല മരക്കടമുക്ക് സ്വദേശിയായ യുവാവിനായുള്ള തെരച്ചില്‍ ആരംഭിച്ചു. ഇന്‍സ്പെക്ടര്‍ മോനി രാജേഷ്, പ്രിവന്റീവ് ഓഫീസര്‍ സുനില്‍ രാജ്,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുബാഷ് കുമാര്‍, വിജേഷ്, അനിഷ് കുമാര്‍, ലാല്‍ കൃഷ്ണ, അനിഷ്, അര്ജ്ജുന്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ഇന്ദുലേഖ, ഡ്രൈവര്‍ സൈമണ്‍ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
അപകടമരണങ്ങള്‍ ഒഴിവാക്കാന്‍ സ്ഥിരംസുരക്ഷാ മാര്‍ഗങ്ങൾ
കല്ലാറില്‍ നിരന്തരം സംഭവിക്കുന്ന അപകടമരണങ്ങള്‍ ഒഴിവാക്കാന്‍ ശാശ്വത പരിഹാരമാകുന്നു. ഇവിടെ സ്ഥിരംസുരക്ഷാ മാര്‍ഗങ്ങള്‍ ഒരുക്കാനും മുന്‍കരുതലുകള്‍ ചര്‍ച്ച ചെയ്യാനുമായി ജി.സ്റ്റീഫന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. കല്ലാറില്‍ സഞ്ചാരികള്‍ക്ക് അപകടകരമായ സ്ഥലങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക പരിശോധന നടത്തും. സുരക്ഷിതമായി സഞ്ചാരികള്‍ക്ക് പുഴയിലിറങ്ങാന്‍ കഴിയുന്ന സ്ഥലങ്ങളും കണ്ടെത്തും.
കൂടുതല്‍ അപകടകരമാണെന്ന് കണ്ടെത്തുന്ന പ്രദേശങ്ങളിലേക്കുള്ള പ്രവേശനം പൂര്‍ണമായും നിരോധിക്കും. മറ്റുള്ള സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. വിനോദ സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെയുമുള്ള സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കുക. ഊടു വഴികളിലൂടെ സഞ്ചാരികള്‍ ഇവിടങ്ങളിലേയ്ക്ക് എത്താതിരിക്കാനായി ശക്തമായ ഫെന്‍സിംഗുകളും സ്ഥാപിക്കും.കല്ലാറിനെ വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News